കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ SFI പ്രവർത്തകന് ജയിലിൽ നിന്നും പരോൾ കിട്ടാനാണ് പുതിയ തന്ത്രം അണിയറിൽ തയ്യാറാവുന്നത്.

എന്തു വൃത്തികേടും ചെയ്യുന്ന പാർട്ടിയായി മാറി സിപിഎം എന്ന് പറഞ്ഞാലേ കുഴപ്പമുള്ളൂ, വൃത്തികേടുകൾ കാട്ടിക്കൂട്ടുന്നതിന് യൊതൊരറപ്പുമില്ല പാർട്ടി പ്രവർത്തർക്ക്. അതൊക്കെ ന്യായീകരിക്കാനും നല്ല മിടുക്കാണ്. നിരവധി തവണ അനാവശ്യമായി പരോൾ വാങ്ങിക്കൊടുത്ത ഒരു തടവുപുള്ളിക്ക് വേണ്ടി വീണ്ടും പരോളിന് തിരക്കഥയെഴുതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സിപിഎം പ്രവർത്തകർ.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ SFI പ്രവർത്തകന് ജയിലിൽ നിന്നും പരോൾ കിട്ടാനാണ് പുതിയ തന്ത്രം അണിയറിൽ തയ്യാറാവുന്നത്. കേരള സർവ്വകലാശാലയുടെ സിൻഡിക്കേറ്റാണ് മുൻ എസ്എഫ്ഐ പ്രവർത്തകൻ കെ. ധനീഷിന് PhD യ്ക്ക് ഗവേഷക രജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത് . പ്രവേശനം സംബന്ധിച്ച മേൽനടപടികൾ കൈക്കൊള്ളാൻ കേരള സിണ്ടിക്കേറ്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
എല്ലാ ചട്ടങ്ങളെയും കാറ്റിൽപ്പറത്തിയാണ് കൊലയാളിയായ, ജയിൽപ്പുള്ളിയായ ഒരാൾക്ക് സിപിഎം പ്രവർത്തകൻ എന്ന ഒറ്റക്കാരണത്താൽ ഗവേ,ണത്തിന് അനുമതി നൽകുന്നത്. ഗവേഷണ രജിസ്ട്രേഷന്റെ രേഖകൾ കോടതിയിലും സർക്കാരിലും ഹാജരാക്കിയാൽ ഗവേഷണകാലമായ അഞ്ച് വർഷവും പരോളിൽ പുറത്ത് നിൽക്കാനാവും എന്നതാണ് കാരണം. കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്ത് പ്രകാശനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത കേസിലാണ് കെ.ധനാഷ് അറസ്റ്റിലായത്.
10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചിരുന്നു. 2007 ഓഗസ്റ്റ് 16നു രാവിലെ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്കു പോകുന്നതിനിടയിൽ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തിൽ വച്ചു പ്രതികൾ വാൾ, കത്തിവാൾ എന്നിവ കൊണ്ട് ആക്രമിച്ചു പ്രമോദിനെ കൊലപ്പെടുത്തുകയും പ്രകാശനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തുവെന്നാണ് കേസ്.
കൊലയാളി ജയിൽപ്പുള്ളിക്ക് ചട്ടം ലംഘിച്ച് ഗവേഷണ അനുമതി നൽകാനുള്ള സർവ്വകലാശാല സി്‍ഡിക്കേറ്റിന്റെ നീക്കത്തിനെതിരെ സേവ് യുണിവേഴ്സിറ്റി കാംപെയിൻ രംഗത്തെത്തിയിരിക്കുകയാണ്. അപേക്ഷകന്റെ ഗവേഷണപ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസ് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് ഗവേഷണ സൗകര്യം ഒരുക്കി കൊടുക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുവാൻ കാരണമാകുമെന്നും,
ഇയാളുടെ PhD പ്രവേശന നടപടികൾ റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വൈസ് ചാൻസറിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ഇതേ രീതിയിൽ കോവിഡ് കാലത്ത് കോടതി ഉത്തരവിലൂടെ പരോളിൽ ഇറങ്ങി കണ്ണൂർ സർവ്വകലാശാലയിൽ പ്രവേശനം നേടിയാണ് ,രണ്ടു വർഷത്തെ LLM പഠനം ധനീഷ് പൂർത്തിയാക്കിയത്. തുടർന്ന് യൂജിസി നെറ്റ് പരീക്ഷ പരിശീലനത്തിനും പ്രത്യേക പരോൾ അനുവദിച്ചിരുന്നു വെങ്കിലും കുട്ടിസഖാവ് നെറ്റ് പരീക്ഷ വിജയിച്ചില്ല. തുടർന്ന് ഈ വർഷത്തെ 'കേരള' സർവ്വകാലാശാലയുടെ ഗവേഷണ പ്രവേശനത്തിന് ധനീഷ് അപേക്ഷിച്ചു.
ഗവേഷണത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈ നായി അയക്കണമെന്ന ചട്ടം ലംഘിച്ചത്കൊണ്ട് ധനേഷിന്റെ രജിസ്ട്രേഷൻ സർവ്വകലാശാല തടഞ്ഞു വച്ചിരുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ജയിലിൽ സൗകര്യം ലഭിക്കാത്തതുകൊണ്ട് ഓൺ ലൈനായി അപേക്ഷിക്കാനായില്ല എന്ന് സർവകലാശാലയെ അറിയിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് പൂർണ്ണസമയ ഗവേഷകനാവാൻ ആവില്ലെന്ന് സർവ്വകലാശാല ഉദ്യോഗസ്ഥർ കർശന നിലപാട് കൈകൊണ്ടുവെങ്കിലും, അത് മറികടന്ന് സിൻഡിക്കേറ്റ് ഗവേഷണ പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു.ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതോ ടെ യൂണിവേഴ്സിറ്റിയുടെ പ്രതിമാസ ഫെല്ലോ ഷിപ്പിനും ധനീഷ് അർഹനാവും. എന്നാൽ കണ്ണൂരിന് പകരം കേരള സർവ്വകലാശാലയിൽ ഗവേഷണ പഠനം തുടരാൻ പാർട്ടി നിർദ്ദേശിക്കുകയായിരുന്നുവെന്നും അറിയുന്നു.
https://www.facebook.com/Malayalivartha



























