ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം നഗരം.തലസ്ഥാന നഗരം മാത്രമല്ല, കേരളത്തിന്റെ വിവധ ഭാഗങ്ങളും ഒരുക്കങ്ങളിലാണ്. കോവിഡ് ഭീതി കണക്കിലെടുത്ത് 2 വർഷമായി മുടങ്ങിയിരുന്ന ആഘോഷമാണ് പൂർവ്വാധികം ഭക്തിയോടെ ഇത്തവണ നടക്കുന്നത് .അതുകൊണ്ടുതന്നെ, മുൻ വർഷങ്ങളെക്കാൾ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം നഗരം.തലസ്ഥാന നഗരം മാത്രമല്ല, കേരളത്തിന്റെ വിവധ ഭാഗങ്ങളും ഒരുക്കങ്ങളിലാണ്. കോവിഡ് ഭീതി കണക്കിലെടുത്ത് 2 വർഷമായി മുടങ്ങിയിരുന്ന ആഘോഷമാണ് പൂർവ്വാധികം ഭക്തിയോടെ ഇത്തവണ നടക്കുന്നത് .അതുകൊണ്ടുതന്നെ, മുൻ വർഷങ്ങളെക്കാൾ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷയ്ക്കായി 3300 പൊലീസ് ഉദ്യോഗസ്ഥർ സജ്ജനാണ്. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വൊളന്റിയർമാർ, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാർ തുടങ്ങിയവർ എല്ലാസമയവും ഭക്തജനങ്ങളുടെ സേവനത്തിനുണ്ടാകും. പൊങ്കാല പ്രമാണിച്ച് കെഎസ്ആർടിസി 400 സർവീസുകൾ നടത്തും.
വേനൽ കടുത്തതോടെ സൂര്യാഘാതം അടക്കമുള്ള പ്രശ്നങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 1270 പൊതു ടാപ്പുകൾ സജ്ജീകരിച്ചു. ശുചീകരണത്തിന് മൂവായിരം പേരെ കോർപറേഷൻ ഏർപ്പാടാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10.20 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. അന്ന് രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇക്കൊല്ലം പങ്കെടുക്കുന്നത് 743 കുട്ടികൾ.
പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് ഒന്നിനാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്. 743 ബാലന്‍മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്നത്. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്.
രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15 ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.തിരുവനന്തപുരം നഗരസഭ പൊങ്കാലയ്ക്കുള്ള പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്.
ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ അഞ്ച് മണി മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ നിയോഗിക്കും.ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ 2 വർഷങ്ങളിൽ പൊങ്കാല നടക്കാതിരുന്നത്. അതിനുശേഷം വരുന്ന പൊങ്കാല എന്ന നിലക്ക് ഭക്തജനത്തിരക്ക് ഏറുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha

























