രോഗകിടക്കയില്‍ കേരളം;ഉടലെടുത്തിരിക്കുന്നത് വലിയ പ്രതിസന്ധി തലപുകഞ്ഞ് ആരോഗ്യ വകുപ്പ്,അധികൃതരുടെ മുന്നറിയിപ്പുകള്‍ പാലിക്കുക സ്വയം ചികിത്സ അരുത്

പനി കിടക്കയില്‍ കേരളം, കൂടെ വലയ്ക്കാനായ് ചുമയും ശ്വാസകോശ പ്രശ്‌നങ്ങളും. വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത് ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കുക. വീട്ടിലുള്ള കൊച്ചുകുട്ടികളേയും പ്രായമാവരേയും കൂടുതല്‍ ശ്രദ്ധിക്കുക. കേരളം ചുട്ടുപൊള്ളുകയാണ് അതിന്റെകൂടെയാണ് രോഗങ്ങള്‍ കൂടി തലപൊക്കിയിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസ്പിേററ്ററി സിന്‍സീഷ്യല്‍ വൈറസ് പോലുള്ള പലതരം വൈറസുകള്‍ അസുഖത്തിന് കാരണമാകുന്നുണ്ട്. അതില്‍ പലതും ശ്വാസനാളികളുടെ നീര്‍ക്കെട്ടിന് കാരണമാകുന്നു.
ഒരു കുഴപ്പവുമില്ലാതെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നവരാണ് നിന്ന നില്‍പ്പില്‍ വീണുപോകുന്നത്. ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്. അധികൃതരുടെ മുന്നറിയിപ്പുകള്‍ അതോപെല പാലിക്കുക, സ്വയം ചികിത്സ അരുത്. ആദ്യ ലക്ഷണം പനിയാണ്, പിന്നീടിത് ആഴ്ചകള്‍ നീളുന്ന ചുമയും ശ്വാസകോശ പ്രശ്‌നങ്ങളിലേക്കും എത്തുന്നു. പനിയും ചുമയും ബാധിച്ച് ചികിത്സയ്ക് എത്തുന്നവര്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്‍ഫ്‌ലുവന്‍സ വകഭേദമായ H3N2 പടരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ഐസിഎംആര്‍. രോഗലക്ഷണം ഉള്ളവര്‍ മാസ്‌ക് ധരിക്കണം, പൊതു സ്ഥലങ്ങളില്‍ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് ഐസിഎംആര്‍ നല്‍കിയത്.
ഇന്‍ഫ്‌ലുവന്‍സ രോഗത്തിന് ആന്റിബയോട്ടിക് ആവശ്യമില്ലാത്തതിനാല്‍ രോഗം സ്ഥിരീകരിച്ച ശേഷം മാത്രമേ ആന്റിബയോട്ടിക് നല്‍കാവൂ എന്നാണ് നിര്‍ദേശം. അതേസമയം H3N2 ഇന്‍ഫ്‌ലുവന്‍സ ദില്ലിയില്‍ ഉള്‍പ്പെടെ വ്യാപകമാകുമ്പോള്‍ കേരളത്തിലും കുറവില്ലതെ സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം 8245 പേരാണ് ചികിത്സ തേടിയത്. 117 പേരെ അഡ്മിറ്റ് ആക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഭൂരിഭാഗം കേസുകളും. മൂന്ന് ജില്ലകളിലും ആയിരത്തിന് മുകളില്‍ ആണ് ഇന്നലെ ചികിത്സ തേടിയ പനി രോഗികളുടെ എണ്ണം. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന ചുമ, ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍, പനി എന്നിവയാണ് മിക്കവരെയും ബുദ്ധിമുട്ടിക്കുന്നത്. എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുകയാണ്. ഇന്നലെ മാത്രം 7 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിയും, 6 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കടുത്ത ശരീര വേദനയോടെ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടേയും എണ്ണം കൂടുന്നു. വായില്‍ പുളിപ്പ് അനുഭവപ്പെടുകയും നിര്‍ത്താതെ ഛര്‍ദ്ദിയും ഉണ്ടാകുന്നു. സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ചികിത്സയില്‍. രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നു. പതിനോരായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളെത്തുന്നുണ്ട്. കൂടുതല്‍ പേര്‍ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.
ആസ്ത്മയുടെ സമാനലക്ഷണങ്ങള്‍ ഇതുവരെ വന്നിട്ടില്ലാത്തവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ, നെഞ്ചില്‍ മുറുക്കം, കുറുകല്‍, വലിവ്.
ആസ്ത്മ നിയന്ത്രണത്തിലായിരുന്നവരില്‍ അസുഖം തിരിച്ചുവന്നു. മരുന്ന് ആവശ്യമില്ലാതിരുന്നവര്‍ ഇന്‍ഹേലര്‍/ഗുളിക ഉപയോഗിക്കേണ്ടി വരുന്നു. ഇന്‍ഹേലര്‍ ഉപയോഗിച്ച് ആസ്ത്മ നിയന്ത്രിച്ചിരുന്നവരില്‍ രോഗാവസ്ഥ വല്ലാതെ വഷളായി. രോഗികള്‍ ഇന്‍ഹേലറിനു പുറമെ മറ്റു മരുന്നുകളും ഉപയോഗിക്കേണ്ടിവരുന്നു. ആസ്ത്മ വഷളായി ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. രോഗികളില്‍ ഇന്‍ഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലര്‍ക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരും. ആസ്ത്മ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും കുറുകലുമൊക്കെ മാറാന്‍ കാലതാമസം വരുന്നുണ്ട്.
https://www.facebook.com/Malayalivartha

























