വീണ്ടും പാർട്ടിയെ വെട്ടിലാക്കി ഇ പി ജയരാജൻ നാക്ക് പിഴ.. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുന്നു..കരിങ്കൊടിയുമായി അക്രമം തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും..ജനം നോക്കി നിൽക്കില്ല..

വീണ്ടും പാർട്ടിയെ വെട്ടിലാക്കി ഇ പി ജയരാജൻ നാക്ക് പിഴ സംഭവിച്ചിരിക്കുകയാണ്..പെണ്‍കുട്ടികളെ ഷർട്ടും പാന്റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ.പി.ജയരാജൻ ആരോപിച്ചു. കരിങ്കൊടി കാണിച്ച് അക്രമത്തിന് പോകുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.കരിങ്കൊടിയുമായി അക്രമം തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ല. പാചകവാതകത്തിന് കേന്ദ്രം വലിയ വില വർധിപ്പിച്ചെങ്കിലും ആർക്കും പ്രതിഷേധമില്ല.
കേരള സർക്കാർ ഏർപ്പെടുത്തിയ രണ്ടു രൂപ ഇന്ധന സെസിൽനിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപെൻഷനിലേക്കാണ് പോകുന്നത്. അക്കാര്യം കോൺഗ്രസ് മനസിലാക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.പിണറായി വിജയന്റെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത് ട്രോളായിരുന്നുവെന്ന വിലയിരുത്തൽ സോഷ്യൽ മീഡിയയിൽ ഉണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കറുത്ത തുണിയിൽ കല്ലും കെട്ടി മുഖ്യമന്ത്രിക്ക് നേരെ അക്രമണത്തിന് തുനിഞ്ഞാൽ ജനം നോക്കി നിൽക്കില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ പ്രതിപക്ഷത്തേയും വെല്ലുവിളിക്കുകയാണ് ഇപി. ഇതോടെ സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്.
ഇത്തരം വെല്ലുവിളികൾ പ്രതിപക്ഷത്തേയും പ്രകോപിപ്പിക്കും. അതുകൊണ്ട് മുഖ്യമന്ത്രി പിണറായിയുടെ യാത്രകൾ പ്രതിസന്ധിയിലുമാകും. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനു മുന്നറിയിപ്പുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എത്തിയത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കാനാണെന്ന വിലയിരുത്തലുമുണ്ച്. കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ല. പ്രതിഷേധത്തെ പ്രോത്സാഹിപ്പിച്ചാൽ വി.ഡി.സതീശന് വീട്ടിൽ ഇരിക്കേണ്ടിവരുമെന്നും ഇ.പി താക്കീത് നൽകി. ''കരിങ്കൊടി സംഘക്കാരെ പ്രോത്സാഹിപ്പിച്ച് അക്രമത്തിനു പോവുകയാണെങ്കിൽ സ്ഥിതി മോശമാകും. തനിക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവും ആലോചിക്കുന്നത് നല്ലതാണ്'' ഇ.പി.ജയരാജൻ പറഞ്ഞു.മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ വിമർശിക്കുന്നതിനിടെ പെൺകുട്ടികളുടെ വസ്ത്രധാരണത്തെ വിമർശിച്ച ജയരാജൻ പുതിയ ചർച്ചയ്ക്കും തുടക്കമിടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ്, ജയരാജൻ പെൺകുട്ടികൾ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും അവരെ പോലെ മുടി വെട്ടി നടക്കുന്നുവെന്നും പറഞ്ഞത്.
നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികളെആൺകുട്ടികളാണെന്ന് ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെന്നാണ് ഇ.പി ജയരാജന്റെ ആരോപണം. ജെൻഡ്രൽ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുന്ന സിപിഎമ്മിലെ നേതാവാണ് ഇത്തരത്തിൽ വിമർശനം ഉയർത്തുന്നത്.'പെൺകുട്ടികളിങ്ങനെ ആൺകുട്ടികളെ പോലെ മുടിയൊക്കെ വെട്ടി പാന്റും ഷർട്ടും ഇട്ട് സമരത്തിനിറങ്ങി ഈ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്. എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരത്തിലുള്ള സമരത്തിന് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. സ്ഥിതി മോശമാകും. പ്രതിപക്ഷ നേതാവിനും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും', ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച് ഇ.പി പ്രശംസിച്ച് സംസാരിച്ചതിൽ പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും ഇപി മറുപടി നൽകി. പ്രതിപക്ഷ നേതാവിന് ഒരു ഐശ്വര്യക്കേടുണ്ട്. അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു ഇപിയുടെ മറുപടി.പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നുമായിരുന്നു സിപിഎം ജാഥാ സ്വീകരണവേദിയിൽ ഇ പി ജയരാജൻ പറഞ്ഞത്.
ഇത്തരം ഭരണപക്ഷ ഭീഷണിക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം യൂത്ത് കോൺഗ്രസ് തുടരുകയാണ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രാമധ്യേ നെയ്യാറ്റിൻകരയിലും പാറശാലയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയിരുന്നു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഋഷി എസ്. കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മുന്നോടിയായി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി ഉൾപ്പെടെ അഞ്ച് ഭാരവാഹികളെ പൊലീസ് നേരത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. പാറശാലയിലും ഉദയൻകുളങ്ങരയിലും കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കോൺഗ്രസുകാരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനൊപ്പമാണ് ജയരാജന്റെ മുന്നറിയിപ്പും ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha


























