ആ ലൈഫിന് ഈ ലൈഫുമായി ഒരു ബന്ധവുമില്ല..പുതിയ കാപ്സ്യുൾ ഇറക്കി എം വി ഗോവിന്ദൻ..ഗവൺമെന്റുമായി യാതൊരു ബന്ധവുമില്ല..പ്രൈവറ്റ് സംവിധാനമാണ്..എന്നാണ് ഗോവിന്ദന്റെ വാക്കുകൾ..ആരൊക്കെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ..പക്ഷെ സത്യം മാത്രം പറയില്ല ആ ഒരു നിലപാടാണ് നമ്മുടെ ഗോവിന്ദൻ മാസ്റ്റർക്ക്..

ഇനിയിപ്പോൾ സിഎം രവീന്ദ്രനെ ഞങ്ങള്ക് അറിയ പോലുമില്ലെന്നുള്ള കാപ്സ്യുളാകും നമ്മുടെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറയാൻ പോകുന്നത്..അല്ലെങ്കിലും ആരെങ്കിലും വെട്ടിലാകുമ്പോൾ ഇത് പോലെ വന്നു ന്യായീകരിച്ചല്ലേ ..പറ്റുള്ളൂ..അതിനു വേണ്ടി ഒരു ഉളുപ്പും ഇല്ലാതെ എന്തും വിളിച്ചു പറയാൻ സി പി എമ്മിലെ ഒരാൾക്കും മടിയില്ലെന്ന് തെളിയിക്കുകയാണ്..എം വി ഗോവിന്ദൻ വീണ്ടും..ഇതിപ്പോൾ ആദ്യമായിട്ടാണോ ചോദ്യം ചെയ്യൽ..ഇതിനു മുൻപും ചോദ്യം ചെയ്തിട്ടില്ലെ..? വളരെ വ്യക്തമായിട്ട് പറയാം ..ഇവിടെ മൂന്നേ കാൽ ലക്ഷം ആളുകൾക്ക് വീട് കൊടുക്കലുണ്ട്..ആ ലൈഫ് നു ഈ ലൈഫുമായി ഒരു ബന്ധവുമില്ല,..ഒരു ഫ്ലാറ്റ് ന്റെ ഭാഗമായിട്ട്..ഒരു ഗവൺമെന്റുമായി ബന്ധപ്പെടാത്ത..സ്പോൺസർഷിപ്പിന്റെ ഭാഗമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ്..ഇതിൽ ഗവൺമെന്റുമായി യാതൊരു ബന്ധവുമില്ല..പ്രൈവറ്റ് സംവിധാനമാണ്..എന്നാണ് ഗോവിന്ദന്റെ വാക്കുകൾ..
ആരൊക്കെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ..പക്ഷെ സത്യം മാത്രം പറയില്ല ആ ഒരു നിലപാടാണ് നമ്മുടെ ഗോവിന്ദൻ മാസ്റ്റർക്ക്..ആർക്കും ഒരു ബന്ധം ഇല്ല ബന്ധമില്ല എന്നൊക്കെ പറയുന്നുണ്ടല്ലോ..അങ്ങനെയാണേൽ
ഈ പൈസ ആരൊക്കെ എടുത്തു മറിച്ചു എന്നുള്ളത് മറ്റൊരു യാഥാർഥ്യമായി നിലനിൽക്കുമ്പോൾ എന്തേലും അതെ കുറിച്ചു ബോധിപ്പിക്കാൻ ഉണ്ടോ പാർട്ടി സെക്രട്ടറിക്ക്..കൂടാതെ ആരുടെയെങ്കിലും പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദനായി അധിക്ഷേപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍. ജയരാജന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന നിലവില്‍ പാര്‍ട്ടി എടുത്ത നിലപാടല്ല. ഭാവിയില്‍ നമുക്ക് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതെ സമയം..മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഓഫീസിലെത്തി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിക്കുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്നിവ അറിയുകയാണ് ഇ.ഡി.യുടെ ലക്ഷ്യം.ആദ്യ നോട്ടീസിൽ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിർദേശം.
നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്നുതവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഹാജരായത്.സി.എം. രവീന്ദ്രന്‍ മാധ്യമങ്ങളെ കൈ വീശി കാണിച്ചശേമാണ് ഇഡി ഓഫീസിലേക്ക് പ്രവേശിച്ചത്. ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മില്‍ നടത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചാറ്റുകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി രവീന്ദ്രന് പരിചയമുണ്ടായിരുന്നോ സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നിവയില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്. ആദ്യ നോട്ടീസില്‍ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിര്‍ദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുതവണ നോട്ടീസ് അയച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഹാജരായത്.
https://www.facebook.com/Malayalivartha


























