ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ല എല്ലാത്തിനെയും അടിച്ചൊതുക്കാനുള്ള പട പുറപ്പാടിലാണ് ഇന്ത്യ..,,സേന തയ്യാറായി കഴിഞ്ഞു..കരഞ്ഞു നിലവിളിച്ച് പാകിസ്ഥാൻ..പാക്കിസ്ഥാന്റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുൻപത്തേക്കാൾ ശക്തമായി പ്രതികരിക്കാൻ സാധ്യത...

ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ല എല്ലാത്തിനെയും അടിച്ചൊതുക്കാനുള്ള പട പുറപ്പാടിലാണ് ഇന്ത്യ..പലപ്പോഴായി പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായി പല പ്രേശ്നങ്ങൾ ഉണ്ടായിട്ടും ഇന്ത്യ സംയമനം പാലിക്കുന്ന കാഴ്ചയായിരുന്നു കണ്ടു കൊണ്ട് ഇരുനിരുന്നത്..എന്നാൽ ഇനി അതുണ്ടാകില്ല എന്നുള്ള രഹസ്യ റിപോർട്ടുകൾ ആണ് പുറത്തു വരുന്നത്..പാക്കിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ ഇന്ത്യ മുൻപത്തേക്കാൾ ശക്തമായി പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റലിജൻസ് കമ്യൂണിറ്റി (ഐസി). യുഎസ് കോൺഗ്രസിനു നൽകിയ റിപ്പോർട്ടിലാണ് ഐസിയുടെ നിരീക്ഷണം. സിഐഎ, എൻഎസ്എ എന്നിവയടക്കമുള്ള യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൂട്ടായ്മയാണ് ഐസി.ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും ഇരുരാജ്യങ്ങളും തമ്മിൽ 2020ലെ ഗൽവാൻ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ആണവ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം യുഎസ് പൗരന്മാർക്കും യുഎസിന്റെ താൽപര്യങ്ങൾക്കും ഹാനികരമാണ്. അങ്ങനെ വരുമ്പോൾ യുഎസിന് ഇടപെടേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.‘‘ഇന്ത്യാവിരുദ്ധ ഭീകരസംഘങ്ങളെ പിന്തുണച്ച ദീർഘകാല ചരിത്രമുണ്ട് പാക്കിസ്ഥാന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, പാക്കിസ്ഥാന്റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുൻപത്തേക്കാൾ ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ട്.സംഘർഷ സാധ്യത വർധിക്കുമ്പോൾ അക്രമം ഉണ്ടാകാം, കശ്മീരിൽ പ്രശ്നങ്ങളും ഇന്ത്യയിൽ ഭീകരാക്രമണവും ഉണ്ടായേക്കാം’’ – റിപ്പോർട്ടിൽ പറയുന്നു.അതായത് ഇനി എന്ത് സംഭവിച്ചാലും ഉടൻ തന്നെ തിരിച്ചടി കിട്ടും, അതുകൊണ്ട് പാകിസ്ഥാൻ വെറുതെ ചൊറിയാൻ നിക്കണ്ട എന്ന സാരം..നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യ, പാകിസ്ഥാൻ പ്രകോപനങ്ങൾക്ക് സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാൻ സാദ്ധ്യതയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കാശ്‌മീരിൽ അക്രമങ്ങളും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകാനും കാരണമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.തീവ്രവാദ ഭീഷണികൾ നേരിടാനും അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായും പാകിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം യു എസ്-പാക് ഭീകരവിരുദ്ധ സംഭാഷണം നൽകുന്നുവെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പക്ഷെ ഇവരരുമായും ഏറ്റുമുട്ടാൻ ഇന്ത്യ ഇപ്പോഴേ റെഡി ആണ്..കാരണം നമ്മുടെ സൈനികർ എപ്പോഴും പതിന്മടങ്ങ് ശക്തി ആർജ്ജിക്കുന്നുണ്ട്...അത് മാത്രമല്ല വ്യോമസേനാ പൈലറ്റുമാരുടെ പരിശീലനത്തിനായി 70 ‘എച്ച്ടിടി – 40’ വിമാനങ്ങൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) കേന്ദ്ര പ്രതിരോധ മന്ത്രാലയം 6800 കോടി രൂപയുടെ കരാറൊപ്പിട്ടു.പരിശീലന വിമാനങ്ങൾ 6 വർഷത്തിനകം എച്ച്എഎൽ ലഭ്യമാക്കും. 3100 കോടി രൂപയ്ക്ക് 3പരിശീലന കപ്പലുകൾ വാങ്ങാൻ സ്വകാര്യ കമ്പനിയായ എൽ ആൻഡ് ടിയുമായും മന്ത്രാലയം കരാറൊപ്പിട്ടു. പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നതിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതു കരുത്തു പകരും. അതുകൊണ്ട് തന്നെ ഇന്ത്യ എപ്പോഴും സജ്ജമാണ്..കശ്‌മീർ പ്രശ്‌നത്തിലും പാക്കിസ്ഥാനിൽ നിന്ന് പുറപ്പെടുന്ന അതിർത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. രണ്ട് ആണവ-സായുധ രാഷ്ട്രങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധികൾ പ്രത്യേക ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
"2021ന്റെ തുടക്കത്തിൽ നിയന്ത്രണ രേഖയിൽ ഇരുപക്ഷവും വെടിനിർത്തൽ പുതുക്കിയതിനെത്തുടർന്ന് ന്യൂഡൽഹിയും ഇസ്ലാമാബാദും തങ്ങളുടെ ബന്ധത്തിലെ നിലവിലെ ശാന്തത ശക്തിപ്പെടുത്താൻ പ്രതിബദ്ധതരായിരിക്കും." റിപ്പോർട്ട് കൂട്ടിച്ചേർത്തു.ഏതായാലും പാകിസ്ഥാൻ കരുതി ഇരുന്നൊള്ളു എന്നാണ് ഈ രഹസ്യാന്വേഷണ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്..അത് കൊണ്ട് തന്നെ ,,ശക്തമായ തിരിച്ചടിയാകും ഇനി ഇന്ത്യയുടെ ഭാഗത്തു നിന്നും പാകിസ്ഥാൻ നേരിടാൻ പോകുന്നത്...
https://www.facebook.com/Malayalivartha























