പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.

സിനിമാ താരവും അഭിഭാഷകനുമായ പി ഷുക്കൂറിനെതിരെ ഫത്വ കൗൺസിൽ ഭീഷണിക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഭാര്യ ഷീന ഷുക്കൂറും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്ന് വീണ്ടും വിവാഹിതരായി. The Muslim Personal Law Application Act അഥവാ ശരിയത്ത് നിയമപ്രകാരം പെൺമക്കൾക്ക് പൂർണ്ണമായി പിൻതുടർച്ചാവകാശം ലഭിക്കില്ല എന്നതിനോട് എതിർപ്പു പ്രകടിപ്പിച്ചുകൊണ്ടാണ് ഇരുവരും വീണ്ടും വിവാഹം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത്.
ഇസ്ലാം മത വിശ്വാസി ആയിരുന്നുകൊണ്ട് മത നിയമമായ ശരിയത്ത് പാലിക്കാതെ, എന്തിന് രാജ്യത്തിന്റെ നിയം വ്യവസ്ഥ പാലിച്ചു എന്നതാണ് ഫത്വയുടെ ചോദ്യം. മതവിശ്വാസികളുടെ ആത്മവിശ്വാസം കെടുത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും എന്നാണ് കുറിപ്പ്. വിവാഹം രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് പ്രതിരോധം എന്നത് കടുത്ത ഭഷയിലെ ഭീഷണി തന്നെയാണ് എന്ന് വ്യക്തമാക്കുന്ന മറുപടിയും ഷുക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
" പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .എന്നാണ് ഷുക്കൂറിന്റെ കുറിപ്പിൽ പറയുന്നത്. സംഭവത്തിൽ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്.
ഏക സിവിൽ കോഡ് എന്ന കേന്ദ്ര നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നവരാണ് ഇസ്ലാം മതസ്ഥർ. മതനിയമമായ ശരിയത്താണ് അവർ പിൻതുടരുന്നത്. പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം തങ്ങളുടെ മക്കൾ നേരിടേണ്ടി വരുന്നു എന്നാണ് രണ്ടാ വിവാഹവാർത്തയോടൊപ്പം ഷഉക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്. ഷുക്കൂറും ഭാര്യയും ഇടതു അനുഭാവികളാണ്.
ഒപ്പം ഇസ്ലാം മതവും ആചാരങ്ങളും വിശ്വാസങ്ങളും പിൻതുടരുന്നവരുമാണ്. ഇന്ന് നടന്ന വിവാഹത്തിൽ Cpm ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ v v രമേശൻ, vpp മുസ്തഫ, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ സുജാത എന്നിവർ പങ്കെടുത്തിരുന്നു. അതേസമയം മുജാഹിദും ഫത്വ കൗൺസിലും ഇവരുടെ നടപടിയിൽ കടുത്ത ഭഷയും ഭീ,ണിയുമായി രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. സിപിഎം ന്റെ ന്യൂനപക്ഷ പ്രീണന നിലപാട് എടുത്താൽ ഈ ഭീഷണി മുഴക്കിയവരെ തള്ളിപ്പറയില്ല.
അതിനു പറ്റില്ല. ഏക സിവിൽ കോഡിനെ പരസ്യമായും പ്രത്യക്ഷമായും പിൻതുണക്കാനും, അതുവഴി ഷുക്കൂറിന്റെയും ഷീനയുടെയും നടപടിയെ ന്യായീകരിക്കാനും പരസ്യമായി രംഗത്തു വന്നാൽ ഇസ്ലാം മതവിശ്വാസികൾക്ക് അത് പ്രശ്നമാവും. ആ സാഹചര്യത്തിൽ എന്ത് നിലപാടാണ് പാർട്ടി സ്വീകരിക്കുക എന്നതാണ് ഇനി അറിയേണ്ടത്. കേന്ദ്രം മുന്നോട്ടുവച്ച , നടപ്പാക്കാനിരിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. അതായത് മതങ്ങൾക്കതീതമായി ഇൻഡ്യൻ ഭരണഘടനപ്രകാരമുള്ള നിയമങ്ങൾ എല്ലാവർക്കും ബാധകമാവുക എന്ന്.
പക്ഷേ കേന്ദ്രം ഇക്കാര്യം മുന്നോട്ടുവച്ചപ്പോൾ മുതൽ ന്യൂനപക്ഷം ഇതിനെ എതിർത്തു. ഈ എതിർപ്പുകൾ കാര്യമാക്കാതെയാണ് ഷുക്കൂറും ഷീനയും വിവാഹം രജിസ്റ്റർ ചെയ്തത്. ഷുക്കൂർ ഇട്ട മറുപടി പോസ്റ്റിൽ ഇങ്ങനെ കുറിക്കുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ .എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല.
ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. എന്നാണ് പോസ്റ്റ്. പ്രത്യക്ഷമായ മതാരാധന സിപിഎം അനുവദിച്ചു കൊടുക്കുന്നത് ന്യൂനപക്ഷങ്ങൾക്കാണ്. അങ്ങനെയെങ്കിൽ ഷുക്കൂറിന്റെയും ഷീനയുടെയും നടപടിയിൽ പ്രതിരോധത്തിലാവുന്നത് സിപിഎം കൂടിയാവും.
https://www.facebook.com/Malayalivartha
























