സ്വപ്ന സുരേഷിന കണ്ടു; ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി ചർച്ച നടത്തിയത്; സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണ്; സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത് ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ്;സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ താൻ ചെയ്തിട്ടില്ല; തുറന്നടിച്ച് വിജേഷ് പിള്ള

സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഒരു വലിയ ബോംബ് പൊട്ടിച്ചിരുന്നു. ഒത്തുതീർപ്പിനായി തന്നെ ഒരു വ്യക്തി കാണാൻ വന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വെളിപ്പെടുത്തലായിരുന്നു സ്വപ്ന കഴിഞ്ഞ ദിവസം നടത്തിയത്. അതിൽ ഏറ്റവും പ്രധാനം വിജേഷ് പിള്ള എന്ന വ്യക്തിയെ കുറിച്ച് പറഞ്ഞതാണ്. ഇപ്പോൾ ഇതാ സാക്ഷാൽ വിജേഷ് പിള്ള രംഗത്തുവന്ന് ഈ വിഷയത്തിൽപ്രതികരണം നടത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സ്വപ്ന സുരേഷിന കണ്ടു എന്ന് സമ്മതിച്ചിരിക്കുകയാണ് വിജേഷ് പിള്ള. ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി ചർച്ച നടത്തിയത്. സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണ്. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത് ബിസിനസ് ആവശ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ താൻ ചെയ്തിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ടി.വിയിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വിജേഷ് പിള്ള വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരേ നാട്ടുകാരാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരുവിൽ പോയത് ഒ.ടി.ടി. പ്ലാറ്റ്ഫോമിലെ വെബ് സീരിസിന്റെ കാര്യം ചർച്ച ചെയ്യാൻ വേണ്ടിയായിട്ടായിരുന്നു. സ്വപ്ന ഞങ്ങളുടെ ഹോട്ടലിൽ വന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച നടത്തിയത് അവിടെ വെച്ച് തന്നെയായിരുന്നു.പക്ഷേ ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവവുമില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
തെറ്റായ കാര്യങ്ങളാണ് ആരോപണങ്ങളായി ഉന്നയിച്ചിരിക്കുന്നത്. ഈ പറയുന്ന ആരേയും അറിയില്ല . പാർട്ടിയുമായിട്ട് യാതൊരു ബന്ധവുമില്ല . പത്രത്തിലും മാധ്യമങ്ങളിലും കണ്ട പരിചയമല്ലാതെ അവർക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ലെന്നും വിജേഷ് പറഞ്ഞു. ബെംഗളൂരുവിൽ ചെന്നത് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു. വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമായിരുന്നു നടത്തിയത് .ഈ പറയുന്ന പോലെ വേറെ ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ല.സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത് രണ്ട് ദിവസം മുമ്പായിരുന്നുവെന്നും വിജേഷ് പിള്ള പറഞ്ഞു. .
https://www.facebook.com/Malayalivartha

























