മുഖ്യമന്ത്രിക്ക് പറക്കാൻ പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ ഏപ്രിലില്‍ കേരളത്തിലെത്തും...അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്കണം....കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലാണ് വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്..

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ ഏപ്രിലില്‍ കേരളത്തിലെത്തും. ദല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഇരട്ട എന്‍ജിനും 6 സീറ്റുമുള്ള ഹെലികോപ്റ്റര്‍ വാകയ്ക്ക് എടുത്തത്. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലാണ് വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്.2020 ഏപ്രിലിലാണ് ദല്‍ഹി പവന്‍ഹാന്‍സ് കമ്പനിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് 10 സീറ്റുള്ള ഹെലികോപ്ടറിന് 1.44 കോടിരൂപയും ജിഎസ്ടിയും നല്കി വാടകയക്ക് എടുത്തത്. കൊവിഡായതിനാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ ഡിജിപി നല്കിയ ശിപാര്‍ശയില്‍ നടപടിയായില്ല. 2021 ഒക്ടോബറില്‍ വീണ്ടും ടെന്‍ണ്ടര്‍ നടപടികള്‍ ആരംഭിച്ചു.ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റ് അഡി. സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയെയും രൂപീകരിച്ചെങ്കിലും ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാനായില്ല.
എന്നാല്‍ മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭായോഗം ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ അനുമതി നല്കി. പഴയ ടെന്‍ഡര്‍ പരിശോധിച്ചശേഷം ദല്‍ഹിയിലെ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹെലികോപ്റ്റര്‍ വാടക, സംരക്ഷണം എന്നിവയ്ക്കായി 22.21 കോടിയാണ് ചെലവായത്. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ 56.72 ലക്ഷം ചെലവഴിച്ചു.ഒരാഴ്ചക്ക് മുൻപായിരുന്നു കേരളം ഹെലികോപ്റ്റർ വാങ്ങുവാനായി തീരുമാനിച്ചത്..ഇതിനായി പുതിയ കമ്പനിയുമായി കരാറിലെത്താൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി എടുത്ത ഹെലികോപ്ടറിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടർന്ന് മത്സരാധിഷ്ഠിത ലേലത്തിലൂടെ വൈറ്റ് ലീസ് വ്യവസ്ഥയിൽ പുതിയ കമ്പനിയുമായി കരാറൊപ്പിടാൻ തീരുമാനിച്ചെന്നാണ് അറിയിച്ചിരിക്കുന്നത്.കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6,000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി അനുവദിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.
4200 കോടി രൂപ 12.01.2023 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകൾക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകൾക്കുള്ള ബ്ലാങ്കറ്റ് ഗ്യാരണ്ടിയുമാണ്.ഇവിടെയിപ്പോൾ ഇത്രയും വിവാദങ്ങൾ കത്തി നില്കുന്നതിനിടയിൽ ഈ തീരുമാനം നിലവിൽ വരുന്നതോടെ വീണ്ടും സർക്കാരിനെതിരെ വിമർശനം ഉയരുകയാണ്..ആരെയും വെല്ലുന്ന തന്റേടവും അതിനൊത്ത ധിക്കാരവും ധാര്‍ഷ്ട്യവും ഉള്ള സി.പി.എം നേതാവായ പിണറായി വിജയന്റെ അണ്ടംകീറിയിരിക്കുകയാണ് സ്വപ്‌ന സുരേഷ് എന്ന യുവതി. കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി പിണറായി പിന്തുടര്‍ന്ന ഏകാധിപത്യ ശൈലി തച്ചുടയുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്‌നയെ 30 കോടി നല്‍കി ഒതുക്കാന്‍ കണ്ണൂര്‍കാരനായവിജേഷ് പിള്ള എന്ന പുതിയൊരു അവതാരം തന്നെ കളത്തിലിറങ്ങിയത്.
പക്ഷെ, കാലെടുത്ത് വയ്ക്കുംമുമ്പ് വിജേഷ് പിള്ളയ്ക്ക് ചുവടുപിഴച്ചു. അത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയുടെ കാലുകള്‍ ആടിയുലയുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ഇത്തരം പ്രേശ്നനങ്ങൾ നിലനിൽക്കുമ്പോൾ ഈ വിവാദങ്ങൾ നിക്കുന്നത്..സർക്കാരിനെ വീണ്ടും വെട്ടിലാക്കുകയാണ്..ഏതായാലും മുഖ്യനും സർക്കാരിനുമെതിരെ ഓരോ ദിവസം കഴിയും തോറും ആരോപണങ്ങളുടെ ഒരു പെരുമഴയാണ് പെയ്തുകൊണ്ട് ഇരിക്കുന്നത് എന്ന സാരം..
https://www.facebook.com/Malayalivartha

























