ഫ്രീ ആകുമ്പോൾ എന്നെ വിളിക്കണം; ഇ ഡി ഓഫീസർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്; ലൊക്കേഷൻ അടക്കം അയച്ച് ചാറ്റ്; സ്വപ്ന സുരേഷിന്റെയും വിജേഷിന്റെയും ഞെട്ടിക്കുന്ന വാട്സാപ്പ് ചാറ്റ് പുറത്ത്

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിലെ താരം വിജേഷ് പിള്ള മുങ്ങുമെന്ന് കരുതിയവർക്ക് എല്ലാം തെറ്റി . എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് വിജേഷ് കളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. മാധ്യമങ്ങൾക്ക് മുന്നിൽ വന്നു തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇവരിൽ ആരു പറയുന്നതാണ് ശരി എന്നാണ് ഇനി അറിയേണ്ടത്. സ്വപ്ന പറയുന്നതാണോ വിജേഷ് പറയുന്നതാണോ ശരി എന്നത് ഏറ്റവും നിർണായകമായ കാര്യം തന്നെയാണ് അതിനിടയിൽ സ്വപ്ന സുരേഷുമായി വിജേഷ് നടത്തിയ ചില ചാറ്റുകൾ പുറത്തു വിട്ടിട്ടുണ്ട്.
ഇതിനോടകം തന്നെ വിജേഷ് പറഞ്ഞതാണ് ബിസിനസ് പരമായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് സ്വപ്നയോട് സംസാരിച്ചത് എന്നത്. ആ ചാറ്റുകൾ മാധ്യ മങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിയിരിക്കുകയാണ് വിജേഷ്, . ഇരുപത്തിയേഴാം തീയതി ഹായ് എന്ന് പറഞ്ഞ് വിജേഷ് അങ്ങോട്ട് സ്വപ്നയ്ക്ക് മെസ്സേജ് അയച്ചു.
നേരത്തെയും നിരവധി ചർച്ചകൾ ഇവർ വാട്സപ്പിലൂടെ നടത്തിയിട്ടുണ്ട്. വാട്സ്ആ പ്പ് ചാറ്റിലൂടെ വിജേഷ് സ്വപ്നയ്ക്ക് ലൊക്കേഷൻ അയച്ചു കൊടുക്കുന്നുണ്ട്. location the zuri white field എന്ന് പറഞ്ഞുകൊണ്ട് വിജേഷ് സ്വപ്നയ്ക്ക് ആ ലൊക്കേഷൻ അയച്ചുകൊടുക്കുന്നുണ്ട്. സ്വപ്ന വരുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ i am on the way എന്ന മറുപടി സ്വപ്ന പറയുന്നുണ്ട്. reached അതായത് ഹോട്ടലിൽ എത്തി എന്നും സ്വപ്ന ചാറ്റിൽ പറയുന്നുണ്ട്. ഈ സംഭവം നടന്നതിനു ശേഷം സ്വപ്ന വിജേഷിനെ മിസ്സ് കോൾ ചെയ്യുന്നുണ്ട്
ചൊവ്വാഴ്ച്ച വിജേഷ് ഹായ് എന്ന് പറഞ്ഞ് സ്വപ്നക്ക് മെസ്സേജ് അയച്ചു. any അപ്ഡേറ്റ് എബൗട്ട് what we have discussed എന്ന് വിജേഷ് സ്വപ്നയോട് ചോദിക്കുന്നുണ്ട്. അപ്പോൾ സ്വപ്ന മറുപടി പറയുന്നത് Call me when you free എന്നാണ് . അപ്പോൾ വിജേഷ് പറയുന്നത് got call from Ed office do you know എന്നാണ്. അതായത് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആനന്ദ് തന്നെ വിളിച്ചു എന്നാണ് വിജേഷ് പറയുന്നത്.
ഇത്തരത്തിലുള്ള ചാറ്റുകളാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വിജേഷ് തുറന്ന് കാണിച്ചത് സ്വപ്നയും വിജേഷും തമ്മിൽ നടത്തിയ ചാറ്റുകൾ ഇനിയും ചാറ്റുകൾ പുറത്തുവിടാൻ സാധ്യതയുണ്ട് . കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകൾ അറിയുവാൻ സാധിക്കും ഇവരിൽ ആരാണ് കള്ളം പറയുന്നത് ആരാണ് സത്യം പറയുന്നത് എന്നൊക്കെ നമുക്ക് അറിയേണ്ടതായിട്ടുണ്ട്.
അതേസമയം സ്വപ്‌ന ആരോപിക്കുന്നത് പോലെ കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായല്ല എത്തിയതെന്നാണ് വിജേഷ് പിള്ളയുടെ വാദം. 'സ്വപ്നയെ താൻ കണ്ടു. പക്ഷേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല. വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ നേരത്തെ പരിചയമില്ല. എന്‍റെ പേര് വിജേഷ് പിള്ളയാണ്. ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ പേര് മാറുന്നത് എങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























