വർഗ്ഗീയ ശക്തികളിൽ നിന്ന് ആക്രമണം ഉണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വക്കേറ്റ് ഷുക്കൂർ-ഷൂനാ ഷുക്കൂർ ദമ്പതികളുടെ കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.

വർഗ്ഗീയ ശക്തികളിൽ നിന്ന് ആക്രമണം ഉണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വക്കേറ്റ് ഷുക്കൂർ-ഷൂനാ ഷുക്കൂർ ദമ്പതികളുടെ കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം തന്റെ പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചിരുന്നു.
ഇതിനെ തുടർന്ന് മുജാഹിദ് വനിതാ വിഭാഗവും ഫത്വ കൗൺസിലും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഫത്വ കൗൺസിൽ പ്രതിരോധിക്കും എന്ന് പറഞ്ഞ്കൊണ്ട് വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. ഇതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ചിലർ കൊലവിളിയും മുഴക്കിയിരുന്നു.
തങ്ങളുടെ സ്വാര്‍ത്ഥക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികള്‍ വഞ്ചിതരാകില്ലെന്നും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നുമായിരുന്നു അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച് പുറത്തിറക്കിയ പ്രസ്താവന. വിവാഹത്തിന് പിന്നാലെ വലിയ സൈബര്‍ ആക്രമണവും കൊലവിളിയും ഷുക്കൂര്‍ വക്കീലിന് നേരെ ഉണ്ടായിരുന്നു.
1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇത്. ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ് എന്ന് എന്നാണ് അഡ്വക്കേറ്റ് ഷുക്കൂർ വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പറഞ്ഞിരുന്നത്.
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്.
The Muslim Personal Law Application Act അഥവാ ശരിയത്ത് നിയമപ്രകാരം പെൺമക്കൾക്ക് പൂർണ്ണമായി പിൻതുടർച്ചാവകാശം ലഭിക്കില്ല എന്നതിനോട് എതിർപ്പു പ്രകടിപ്പിച്ചുകൊണ്ടാണ് ഇരുവരും വീണ്ടും വിവാഹം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത്. ഇസ്ലാം മത വിശ്വാസി ആയിരുന്നുകൊണ്ട് മത നിയമമായ ശരിയത്ത് പാലിക്കാതെ, എന്തിന് രാജ്യത്തിന്റെ നിയം വ്യവസ്ഥ പാലിച്ചു എന്നതായിരുന്നു വാർത്താക്കുറിപ്പിലെ ഫത്വയുടെ ചോദ്യം. മതവിശ്വാസികളുടെ ആത്മവിശ്വാസം കെടുത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും എന്നായിരുന്നു ഭീ,ണിക്കുറിപ്പിൽ പറഞ്ഞിരുന്നത്.
വിവാഹം രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് പ്രതിരോധം എന്നത് കടുത്ത ഭാഷയിലെ ഭീഷണി തന്നെയാണ് എന്ന് വ്യക്തമാക്കുന്ന മറുപടിയും ഷുക്കൂർ ഫെയ്സ്ബുക്കിൽ നൽകുകയുണ്ടായി.
. " പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും എന്നാണ് ഷുക്കൂറിന്റെ മറുപടിക്കുറിപ്പിൽ ഉണ്ടായിരുന്നത്.. ഇസ്ലാംമതത്തിൽപ്പെട്ട പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം തങ്ങളുടെ മക്കൾ നേരിടേണ്ടി വരുന്നു എന്നാണ് ഷുക്കൂർ പറഞ്ഞിരുന്നത്. ഇതിനൊക്കെ പിന്നാലെയാണ് ഇവർക്ക് വധഭീഷണി ഉള്ളതായി ഇന്റലിജൻസിന്റെ റിപ്പോർട്ട്. ഇതേ തുടർന്ന് ഷുക്കൂറിന്റെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























