സിനിമാ തീയേറ്ററിലെ ജീവനക്കാരന്റെ ലീലാവിലാസങ്ങൾ അറിഞ്ഞ് ഞെട്ടി നാട്ടുകാർ: പ്രണയം നടിച്ച് പെൺകുട്ടികളുടെ ചെലവിൽ റിസോട്ടുകളിലും, ഹോട്ടലുകളിലും മുറി എടുക്കും: ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ ഫോണിൽ പകർത്തി പണം തട്ടും: മൂന്ന് മാസം കഴിഞ്ഞ് പുതിയ ഇരയെ കണ്ടെത്തും: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യയിൽ പ്രതി പിടിയിലായപ്പോൾ പുറത്ത് വരുന്നത്....

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ മായക്കണ്ണൻ എന്ന കണ്ണന്‍ എസ്.മോഹനാണ് പൊലീസ് പിടിയിലായത്. 21വയസ്സ് പ്രായമുള്ള പ്രതി നിരവധി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
സമൂഹമധ്യമങ്ങളുടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തു എന്നാണ് പരാതി. ഈ കേസിലാണ് മായക്കണ്ണൻ അറസ്റ്റിൽ ആയിരിക്കുന്നത്. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ യുവാവ് സ്വാധീനിച്ച് ലെെംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന വിവരങ്ങളും അന്വേഷണത്തിൽ പൊലീസിനു ലഭിച്ചു.
പാരിപ്പള്ളിയിലെ ഒരു സിനിമാ തീയേറ്ററിലെ ജീവനക്കാരനാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുമായി പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിനിടയിൽ പെൺകുട്ടിയെ വർക്കല റിസോർട്ടിൽ എത്തിച്ച് പ്രതി ലെെംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തിരിച്ച് വീട്ടിൽ വന്ന പെൺകുട്ടി കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായി വീട്ടുകാർ വ്യക്തമാക്കുന്നു. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. മാനസിക വിഷമം അധികമായ സാഹചര്യത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. പെൺകുട്ടി ആത്മഹത്യ ചെയ്തത് വിവാദമായ സാഹചര്യത്തിൽ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.
സിനിമാ തിയേറ്ററിലെത്തുന്നതും സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുന്നതുമായ പെണ്‍കുട്ടികളുമായി പ്രതി അടുപ്പം സ്ഥാപിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറിയെടുക്കും.
അവിടെ വച്ച് അവരെ പീഡനത്തിനിരയാക്കും. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതും പ്രതിയുടെ രീതിയാണെന്നും പൊലീസ് പറഞ്ഞു. . പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ചതിൻ്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
'മായക്കണ്ണന്‍' എന്നു വിളിക്കുന്ന കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് നിരവധി പെണ്‍കുട്ടികളെ കണ്ണന്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ട് എന്ന് മനസിലായത്. ഇന്‍സ്‌പെക്ടര്‍ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കണ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയെ കണ്ണന്‍ വലയിലാക്കുകയായിരുന്നു. പിന്നാലെ ട്യൂഷന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത് എന്നാണ് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബുക്കിലും മറ്റും പെണ്‍കുട്ടി ചില കുറിപ്പുകള്‍ എഴുതിയിരുന്നു.
ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ അറസ്റ്റ് ചെയ്യുന്നത്. പെണ്‍കുട്ടികളെ വശീകരിച്ചു ചതിക്കുക മായക്കണ്ണന്റെ സ്ഥിരം ജോലിയാണ് എന്ന് പൊലീസ് വ്യക്തമാക്കി. പ്രേമം നടിച്ച് പെണ്‍കുട്ടികളുമായി അടുത്ത് പീഡിപ്പിച്ച ശേഷം ബന്ധത്തില്‍ നിന്നും പിന്മാറുന്നതാണ് ഇയാളുടെ രീതി.
പരമാവധി മൂന്ന് മാസമായിരിക്കും കണ്ണന്‍ ഒരു പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുക. വില കൂടിയ 3 ഫോണുകള്‍ കണ്ണന്‍ ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം. പ്രണയം നടിച്ച് വശീകരിച്ചു കൊണ്ട് പോകുന്ന പെണ്‍കുട്ടികളെ കൊണ്ടാണ് റിസോര്‍ട്ടിലെ മുറി വാടകയും മറ്റും നല്‍കിക്കുക. അതേസമയം ഇതു സംബന്ധിച്ച് കണ്ണന് എതിരെ ആരും പരാതി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha























