സ്വപ്നയെ കണ്ട് പിണറായി പേടിക്കുന്നത് വെറുതെയല്ല! മടക്കി പോക്കറ്റിലാക്കി ഇഡി... ചങ്ക് മരണക്കിടക്കയിൽ? മുഖ്യനെ തേച്ച് ശിവശങ്കരനും രവീന്ദ്രനും!

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത നമ്പറായിരിക്കും ഇതെന്ന് പലരും ഈ അവസരത്തിൽ കരുതുന്നുണ്ട്. അന്വേഷണ സംഘത്തോട് സഹകരിക്കാതെ എങ്ങനെയെങ്കിലും കസ്റ്റഡി കാലാവധി അവസാനിപ്പിച്ച് പുറത്ത് കടക്കാനുള്ള തന്ത്രമാണ് അദ്ദേഹം മെനയുന്നത്. എങ്ങനെ അന്വേഷണ ഏജൻസികളുടെ പിടിയിൽ നിന്നും രക്ഷപെടണമെന്ന് ക്ലാസ് എടുത്ത് കൊടുക്കുന്ന ശിവശങ്കറിനാണോ ഈസിയായി ഊരിപ്പോരാൻ ബുദ്ധിമുട്ട് എന്നാണ് ഏവരും ചോദിക്കുന്നത്.
അതുകൂടാതെ, സാധാരണ ഒരു പ്രതിയാണെങ്കിൽ എങ്ങനെ സത്യം പറയിപ്പിക്കണം എന്ന് കേന്ദ്ര ഏജൻസികൾക്ക് നന്നായി അറിയാം. പക്ഷേ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ ആയത് കൊണ്ട് ആ രീതി അവലംബിക്കാൻ ചെറുതായി അന്വേഷണ സംഘം ഭയപ്പെടും. അതും ശിവശങ്കറിന് പിടിവള്ളിയാണ്.
പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലെ വയ്യായ്ക കാണിച്ച് സുഖആശുപത്രി വാസവും സാധാരണ രാഷ്ട്രീയക്കാരാണ് പയറ്റുന്നതെങ്കിൽ പോലും ബുദ്ധി കേന്ദ്രമായി ശിവശങ്കറിനും ഇത് വർക്കൗട്ട് ആകുമെന്ന് തെളിയിച്ചു. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നറിയുന്നു. ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
സ്വപ്ന സുരേഷിൻ്റെ ആരോപണത്തിനെതിരെ എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കാൻ തീരുമാനിച്ചപ്പോഴും മുഖ്യമന്ത്രി അതിന് തയ്യാറാവാത്തത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത്. സ്വപ്നക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എം വി ഗോവിന്ദന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കാൻ സാധിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രി കേരളത്തിൻ്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ ജനങ്ങൾക്ക് വിശദീകരണം കൊടുക്കാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് വിശദീകരണം കൊടുക്കാൻ പിണറായി വിജയൻ ബാദ്ധ്യസ്ഥനാണ്. ഡോളർക്കടത്ത് പോലെ നിരവധി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹം തെറ്റ് ചെയ്തെന്ന് ജനങ്ങൾക്ക് കരുതേണ്ടി വരും.
സ്വപ്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണം. എം വി ഗോവിന്ദന് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികള്‍.
ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
ഇതിനിടെ 2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്‍റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്കർ സ്വപ്നയോട് നിർദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്‍റെ മാതൃകയും ശിവശങ്കർ നൽകുന്നുണ്ട്. രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിന്‍റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്‍റെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, 30 കോടി രൂപ വാഗ്ദാനവുമായി ഇടനിലക്കാരന്‍ എത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സ്വപ്ന സുരേഷ് ഇന്നലെ പറഞ്ഞു. നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്. തന്‍റെ പരാതിയിൽ കർണാടക പൊലീസ് ദ്രുത നടപടികൾ ആരംഭിച്ചു. വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ 'അജ്ഞാതനെന്നും' സ്വപ്ന ചോദിച്ചു.
ഇതിൽ മറുപടിയുമായി വിജേഷ് പിള്ളയും രംഗത്ത് വന്നിരുന്നു. വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടെയുണ്ടായിരുന്നുവെന്ന സ്വപ്‌നയുടെ ആരോപണം നിഷേധിച്ച് വിജേഷ് പിള്ള. താൻ തനിച്ചാണ് സ്വപ്നയെ കണ്ടതെന്നും ഹോട്ടലിലെ സിസിടിവി പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്‌നയുമൊത്തുള്ള കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്തുവിടണമെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
ബെംഗളൂരുവിലെ ഹോട്ടലിൽ കഴിഞ്ഞതും ഒറ്റയ്‌ക്കാണെന്നും സ്വപ്‌നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതന്റെ സാന്നിധ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അതീവ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് ഉന്നയിച്ചത്.
മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയും വാട്‌സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്‌ന സുരേഷ് പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത് . താൻ വിജേഷ് പിള്ളയാണെന്നും ഒരു വ്യക്തിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ പേര് മാറുന്നത് എങ്ങനെയാണെന്നുമാണ് വിജേഷ് പിള്ള ആദ്യം നൽകിയ മറുപടി, എന്നാൽ പിന്നീട് സ്വപ്‌ന സുരേഷിനെ കണ്ടതായി സമ്മതിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























