Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ച പശ്ചാത്തലത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി സർക്കാർ

13 MARCH 2023 12:51 PM IST
മലയാളി വാര്‍ത്ത

ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റ പുതിയ നീക്കം. തുടർ നടപടികളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. മന്ത്രിമാർ നേരിട്ടു ഹാജരായി വ്യക്തത വരുത്തിയിട്ടും ഗവർണർ നടപടിയെടുത്തിട്ടില്ല. നയപരമായ തീരുമാനമനുസരിച്ചുള്ള ബില്ലുകൾ ഗവർണർ ഒപ്പിടുകയോ അല്ലെങ്കിൽ സർക്കാരിനു തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സർക്കാരിനു മുന്നിലെ പ്രതിസന്ധി. ഗവർണർ ബില്ലുകൾ ഒപ്പിടാത്തപ്രശ്നത്തിൽ ഈയിടെ തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ പാതയിലാണ് കേരളത്തിന്റെ നീക്കം.

എട്ടു ബില്ലുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാനുള്ളത്. ഇതിൽ ലോകായുക്ത നിയമഭേദഗതി, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കൽ, വൈസ് ചാൻസലർ നിയമനത്തിന് സർക്കാരിനു മുൻതൂക്കം ലഭിക്കുന്ന അഞ്ചംഗ സെർച്ച് കമ്മിറ്റിക്കുള്ള സർവകലാശാലാ ഭേദഗതി എന്നീ സുപ്രധാന ബില്ലുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗവർണർ.

എട്ടു ബില്ലുകൾ ഗവർണർ ഒപ്പിടാനുണ്ടെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി രണ്ടുതവണ ഗവർണർക്കു കത്തയച്ചിരുന്നു. ഇതിനുമറുപടി ലഭിക്കാത്തത് സർക്കാരിന് കോടതിയെ സമീപിക്കാനുള്ള സാധൂകരണവുമാവും.ഇതിനിടെയാണ്, ബില്ലുകളെക്കുറിച്ചു വിശദീകരിക്കാൻ മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വി.എൻ. വാസവൻ, വി. അബ്ദുറഹ്‌മാൻ, ജെ. ചിഞ്ചുറാണി എന്നിവർ കഴിഞ്ഞ മാസം ഗവർണറെ കണ്ടത്. മന്ത്രിമാരുമായി ചർച്ചയ്ക്ക് തയ്യാറായെങ്കിലും വിശദീകരിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ടു വന്നില്ലെന്നായിരുന്നു ഗവർണറുടെ ചോദ്യം.

 

ഒപ്പം സർവകലാശാലകളിലെ ഗവർണറുടെ ഇടപെടൽ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ സർക്കാരിന് അനുകൂലമായ നിയമോപദേശമാണ് ലഭിച്ചത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദ്ദേശം അനുസരിച്ചാണ് അതിനാൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം. സംസ്ഥാനത്തുള്ള വിവിധ സർവ്വകലാശാലകളിൽ ഗവർണർ നടത്തുന്ന ഇടപെടൽ മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നു എന്ന കാര്യവും സർക്കാർ സുപ്രിം കോടതിയിൽ അവതരിപ്പിക്കും.

പല കാലങ്ങളിലായി നടന്ന സർവകലാശാലകളിലെ വിവിധ വിഷയങ്ങൾ സർക്കാർ മുന്നോട്ടു വയ്ക്കും. കൂടാതെ സാങ്കേതിക സർവ്വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറില്ലാത്തത്തിനെ തുടര്‍ന്ന് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധികൾ സർക്കാർ മുന്നോട്ടു വയ്ക്കും.

അതോടൊപ്പം തന്നെ ഗവർണറുടെ മുൻപിൽ ഗവർണറുടെ അനുമതിക്കായി നിയമസഭ പാസാക്കിയ ബില്ലുകൾ കാത്തിരിക്കുന്നത്. ഈ ബില്ലുകൾ ഒപ്പിടാതിരിക്കാനോ അല്ലെങ്കിൽ ഇത്തരത്തിൽ പിടിച്ച് വയ്ക്കാനോ ഗവർണർക്ക് അവകാശമില്ല. ഒന്നുകിൽ അത് ഒപ്പിടാതെ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് മേൽ നടപടികൾക്കായി അയക്കുകയോ ആണ് ചെയ്യേണ്ടത്.

പകരം ഇത്തരത്തിൽ ബില്ലുകൾ പിടിച്ചു വെച്ചുകൊണ്ട് അതിന്മേൽ ഭരണ പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകാൻ പാടില്ല എന്ന കാര്യവും സുപ്രിംകോടതിയെ സർക്കാർ ധരിപ്പിക്കും. ഉടൻ തന്നെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. യു.ജി.സി. മാനദണ്ഡവും നിയമങ്ങളും സർക്കാർ പാലിക്കുന്നില്ലെന്ന് പറയുന്ന ഗവർണർതന്നെ അതെല്ലാം ലംഘിച്ചു തീരുമാനങ്ങളെടുക്കുന്നുവെന്നാണ് സർക്കാരിന്റെ വിമർശനം. കാർഷികോത്‌പാദന കമ്മിഷണറായിരിക്കേ ഇഷിതാ റോയിക്ക് കാർഷിക സർവകലാശാല വി.സി.യുടെ ചുമതലനൽകിയപ്പോൾ ഗവർണർ തടഞ്ഞു. യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയില്ലെന്നായിരുന്നു ഉന്നയിച്ച കാരണം. പക്ഷേ, ഇതേ ഗവർണർതന്നെ കാർഷികോത്‌പാദന കമ്മിഷണർ ബി. അശോകിനെ വി.സി.യാക്കാൻ അനുമതി നൽകി.

എം.ജി. സർവകലാശാലാ വി.സി. ഡോ. സാബു തോമസിന് മലയാളം സർവകലാശാലാ വി.സി.യുടെ താത്‌കാലികചുമതല നൽകിയതും ഗവർണറാണ്. തൊട്ടടുത്തുള്ള കാലിക്കറ്റ് സർവകലാശാലാ വി.സി.യെ ഈ സ്ഥാനത്തേക്കു സർക്കാർ നിർദേശിച്ചപ്പോൾ അംഗീകരിച്ചില്ല. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ രാജിവെക്കാൻ ഈ വി.സി.ക്കു നോട്ടീസ് നൽകിയിട്ടുണ്ടെന്നതാണ് കാരണം. എന്നാൽ, ഇതേ നോട്ടീസ് ലഭിച്ചിട്ടുള്ള എം.ജി. വി.സി.ക്ക് ചുമതലനൽകാൻ ഗവർണർക്ക് ഒന്നും തടസ്സമായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (20 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (50 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends