Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബാങ്കോക്കില്‍ നിന്നും ഞെട്ടിക്കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നത്. ജനം പരിഭ്രാന്തിയിലും ഭീതിയിലും മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന അവസ്ഥയുണ്ടായിട്ടും കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് നില്ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പുകശ്വസിച്ച് ജീവിക്കുന്നവരെ തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതെ ഏതോ മാളത്തില്‍ ഒളിവില്‍ കഴിയുന്നത് പോലെ മാറി നടക്കുകയാണ്.

13 MARCH 2023 12:36 PM IST
മലയാളി വാര്‍ത്ത

കൊച്ചി പുകഞ്ഞ് പുകഞ്ഞ് ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആകാശത്തേയ്ക്കുയര്‍ന്ന പ്ലാസ്റ്റിക് പുകചുരുളുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങളാണിപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുള്ളത് .ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റ് പ്രവര്‍ത്തിച്ചത് ശാസ്ത്രീയമായ രീതിയിലല്ലെന്ന കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലും കൊച്ചിക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് പുകയുമ്പോഴുണ്ടാകുന്ന വിഷമാലിന്യങ്ങള്‍ ചൊറിച്ചില്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബാങ്കോക്കില്‍ നിന്നും ഞെട്ടിക്കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നത്. ജനം പരിഭ്രാന്തിയിലും ഭീതിയിലും മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന അവസ്ഥയുണ്ടായിട്ടും കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് നില്ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പുകശ്വസിച്ച് ജീവിക്കുന്നവരെ തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതെ ഏതോ മാളത്തില്‍ ഒളിവില്‍ കഴിയുന്നത് പോലെ മാറി നടക്കുകയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിയും ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നതിന് പിന്നില്‍ പാര്‍ട്ടി ബന്ധുവിന് കരാര്‍ നല്കിയതിന്റെ ജാള്യതയാണെന്നും പറയപ്പെടുന്നു.

തായ്ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ രൂക്ഷമായ വായുമലിനീകരണംമൂലം ഒരാഴ്ചയ്ക്കിടെ രണ്ടുലക്ഷത്തോളം പേര്‍ ആശുപത്രിയിലായതായാണ് പുറത്തു വരുന്ന വിവരം. 1.1 കോടിപ്പേരാണ് ലോകത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇവിടെ താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി ചാരനിറത്തില്‍ പുകമൂടി നില്‍ക്കുകയാണ് നഗരം.

വാഹനങ്ങളിലും വ്യവസായശാലകളിലുംനിന്നുള്ള പുകയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയും ചാരവുമാണ് ഇത്ര കടുത്ത അന്തരീക്ഷമലിനീകരണത്തിനു കാരണം. തായ്ലാന്‍ഡില്‍ ഇക്കൊല്ലം ഇതുവരെ 13 ലക്ഷംപേര്‍ അന്തരീക്ഷമലിനീകരണത്താല്‍ രോഗബാധിതരായെന്നും കഴിഞ്ഞ ഒരാഴ്ചമാത്രം രണ്ടുലക്ഷംപേരെ ആശുപത്രിയിലാക്കിയെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളും ഗര്‍ഭിണികളും വീടുകളടച്ച് ഉള്ളില്‍ക്കഴിയണമെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. പുറത്തിറങ്ങുന്നവര്‍ ഉന്നതനിലവാരമുള്ള എന്‍-95 മാസ്‌ക് ധരിക്കണമെന്നും അറിയിച്ചിരുന്നു.

ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും ഈ രീതിയില്‍ അന്തരീക്ഷം മലിനമായപ്പോള്‍ വീട്ടിലിരുന്നു ജോലിചെയ്യാന്‍ ജനങ്ങളോട് നഗരാധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി വഷളായാല്‍ വീണ്ടും ഇതേ നിര്‍ദേശമിറക്കുമെന്ന് ബാങ്കോക്ക് ഗവര്‍ണറുടെ വക്താവ് പറഞ്ഞു. നഗരത്തിലെ നഴ്‌സറികളിലെല്ലാം വായുശുചീകരണികളുള്ള പ്രത്യേക 'പൊടിയില്ലാ മുറികള്‍' സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പുകപരിശോധനയ്ക്കായി പ്രത്യേകസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

ബാങ്കോക്കിലെ 50 ജില്ലകളില്‍ അന്തരീക്ഷത്തിലെ പി.എം. 2.5 ചാരത്തരികളുടെ അളവ് ബുധനാഴ്ച അതിഗുരുതരനിലയിലായിരുന്നു. രക്തത്തില്‍ എത്താന്‍മാത്രം ചെറിയ തരികളാണിവ. വ്യാഴാഴ്ച ഇവയുടെ അളവ് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതിലും കൂടുതലായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

 പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തുവരുന്നതു മനുഷ്യശരീരത്തിന് ആപത്തായ അങ്ങേയറ്റം വിഷകരമായ രാസപദാര്‍ഥങ്ങളാണ്. ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ ഏകദേശം 180 മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തുവരും. ഒരു മാസം മനുഷ്യശരീരത്തിനു താങ്ങാന്‍ കഴിയുന്നതിനും ഏത്രയോ മടങ്ങ് മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തായി കഴിഞ്ഞു. അപ്പോള്‍ ബ്രഹ്‌മപുരത്തു കത്തിയ ലക്ഷക്കണക്കിനു ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുയര്‍ന്ന വിഷപ്പുകയിലൂടെ എത്രത്തോളം വിഷാംശങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തിയിരിക്കാം എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

പോളിക്ലോറിനേറ്റഡ് ഡൈബെന്‍ സോഡയോക്‌സിനുകള്‍, പോളിക്ലോറിനേറ്റഡ് ഡൈബെന്‍ സോഫ്യുറാനുകള്‍ , പോളിക്ലോറിനേറ്റഡ് ബൈഫീനല്‍സ്  തുടങ്ങിയവയാണു പ്രധാനമായും ഡയോക്‌സിന്‍ എന്ന ഗണത്തില്‍ വരുന്നത്. പിസിഡിഡി, പിസിഡിഎഫ് എന്നീ രാസവസ്തുക്കള്‍ നാം ഉല്‍പാദിപ്പിക്കുകയോ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ പ്ലാസ്റ്റിക് കത്തുമ്പോള്‍ ഇവ വന്‍തോതില്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാറുണ്ട്.

വായു, വെള്ളം, മണ്ണ് എന്നിവയില്‍ ഈ രാസഘടകങ്ങള്‍ നശിക്കാതെ എത്രകാലം േവണമെങ്കിലും കിടക്കും. ഇവ ഭക്ഷിക്കുന്ന ജീവികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ കൊഴുപ്പില്‍ വിഷാംശം അടിഞ്ഞുകൂടും. വായുവിലൂടെയല്ല, ഭക്ഷണത്തിലൂടെയാണു കൂടുതലായും ഡയോക്‌സിന്‍ മനുഷ്യശരീരത്തില്‍ എത്തുന്നത്. ഇറച്ചിയും മീനും കോഴിമുട്ടയും കഴിക്കുമ്പോള്‍ ഇതു ശരീരത്തിലെത്തും

പ്ലാസ്റ്റിക് വസ്തുക്കള്‍ ചെറുചൂടില്‍ ഉരുകുമ്പോഴാണു വന്‍തോതില്‍ വിഷവസ്തുക്കള്‍ പുറത്തു വരുന്നത്. പ്ലാസ്റ്റിക് ചൂളകളില്‍ കത്തിക്കാറുണ്ടെങ്കിലും അപ്പോള്‍ താപനില 850 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1100 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. അതോടൊപ്പം വിഷവാതകങ്ങളെ നിയന്ത്രിക്കാനുള്ള പ്രത്യേക ക്ലീനിങ് ഉപകരണങ്ങള്‍ കൂടി ചൂളകളിലുണ്ടാകും. വളരെ ഉയര്‍ന്ന താപനിലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ദഹിപ്പിച്ചാല്‍ മാത്രമേ ഇവ പുറംതള്ളുന്ന ഡയോക്‌സിന്‍ അളവ് കുറയ്ക്കാനാകൂ. അതായതു പുകയുമ്പോഴാണു കൂടുതല്‍ വിഷപദാര്‍ഥങ്ങള്‍ പുറത്തുവരുന്നതെന്നര്‍ത്ഥം.

 ഹ്രസ്വകാലത്തേക്കുപോലും വിഷവായു ശ്വസിക്കുകയോ ശരീരത്തിലേല്‍ക്കുകയോ ചെയ്താല്‍ നീറ്റലും ചുവന്ന പാടുകളുമുണ്ടാകും. കുട്ടികളില്‍ ഇതു ഗുരുതരമായേക്കാം.  ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുവിനെയും നവജാതശിശുക്കളെയും പ്രതികൂലമായി ബാധിക്കും.  ഡയോക്‌സിന്‍ അര്‍ബുദകാരണമാണ്. ദീര്‍ഘകാലം പുകയുമായി സമ്പര്‍ക്കമുണ്ടായാല്‍ പ്രത്യുല്‍പാദനത്തെപോലും ബാധിക്കും. രോഗപ്രതിരോധശേഷി ദുര്‍ബലമാക്കും.  തൈറോയ്ഡ് ഹോര്‍മോണുകളിലും കരള്‍, ദന്ത വികാസത്തിലും മാറ്റമുണ്ടാക്കും.

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ രീതികള്‍ ശാസ്ത്രീയമല്ലെന്നും അനുമതിയില്ലാതെയാണു പ്രവര്‍ത്തിച്ചതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടും കൊച്ചിക്കാരില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. കൊച്ചി മാത്രമല്ല സമീപ ജില്ലകളേയും അതിമാരകമായ രീതിയില്‍ കടന്നാക്രമിക്കുന്ന വിഷപുകയില്‍ എത്രപേര്‍ രോഗബാധിതരാകുമെന്ന് കണ്ടറിയേണ്ടതാണ്.കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തു ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ചില്ല എന്ന ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. 2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പല തവണയും അപേക്ഷയ്ക്ക് അംഗീകാരം നല്‍കിയിരുന്നില്ല.

കംപോസ്റ്റ് സംവിധാനമുണ്ടെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും വേര്‍തിരിക്കാത്ത മാലിന്യം തുറസ്സായ സ്ഥലത്തു കൂട്ടിയിട്ടിരിക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ സംസ്‌കരണ മാര്‍ഗങ്ങള്‍ ഇല്ല. മെച്ചപ്പെട്ട ഡ്രെയ്‌നേജ്, റോഡ് അടക്കം ഒരു അടിസ്ഥാന സൗകര്യവും ഇല്ല. ഒരു കെട്ടിടം ഏതു സമയത്തും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു ഡംപിങ് സ്ഥലം പൂര്‍വസ്ഥിതിയിലാക്കുമെന്നായിരുന്നു 2021 സെപ്റ്റംബറില്‍ സോന്‍ട ഇന്‍ഫ്രാടെക് കമ്പനിയുമായുള്ള 55 കോടി രൂപയുടെ ബയോമൈനിങ് കരാര്‍. എന്നാല്‍ ഇത്തരത്തില്‍ പൂര്‍വസ്ഥിതിയിലാക്കിയ ഒരു സ്ഥലവും പരിശോധനയില്‍ കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ നിന്നും ബ്രഹ്‌മപുരമെന്നത് രാഷ്ട്രീയക്കാര്‍ക്ക് ശരിക്കും ചക്കരകുടമെന്ന് തന്നെ ധരിക്കേണ്ടി വരും. കോടികള്‍ മറിഞ്ഞതല്ലാതെ ബ്രഹ്‌മപുരത്തെ മാലിന്യത്തിന് മാറ്റമുണ്ടായില്ല. സാധാരണക്കാരന്റെ ജീവിതത്തിന് ഇരട്ടി ദുരിതം നല്കി കൊണ്ടിപ്പോള്‍ പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ട് വിഷപുക ശ്വസിക്കാന്‍ നിര്‍ബന്ധിപ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (23 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (53 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends