പൊളിച്ചടുക്കി സുരേഷ്‌ഗോപി..സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടം വഴി ഓടിച്ചു...അടുത്ത തിരഞ്ഞെടുപ്പിൽ തൃശ്ശൂർ അല്ലെങ്കിൽ കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണ്....ജയമല്ല പ്രധാനം. അടിത്തറ ഇളക്കലാണ്...നിറഞ്ഞ കയ്യടികളോടെ സദസ്..

‘തൃശ്ശൂർ ഞാൻ എടുക്കുവാ...’ നിരവധി ട്രോളുകൾ ഏറ്റു വാങ്ങിയിട്ടുള്ള ഡയലോഗ് ആണെങ്കിലും...അത് വിടാൻ ഉള്ള ഉദ്ദേശമൊന്നുമില്ല നമ്മുടെ സുരേഷ് ഗോപി എം പി ക്ക് ,,അതെ ഡയലോഗ് അതെ തൃശൂർ വച്ച് വീണ്ടും ആവർത്തിക്കണമെങ്കിൽ...എന്തൊക്കെയോ മനസ്സിലുറപ്പിച്ചു കൊണ്ട് തന്നെ അല്ലെ.. ‘തൃശ്ശൂർ ഞാൻ എടുക്കുവാ...’ വാചകം ഭേദഗതികളോടെ ആവർത്തിച്ച് സുരേഷ്‌ഗോപി. ‘ഏതു ഗോവിന്ദൻ വന്നാലും തൃശ്ശൂർ നിങ്ങൾ തരും, ഞാൻ എടുക്കും’- സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വിമർശനത്തിനുള്ള മറുപടികൂടിയായിരുന്നു പരാമർശം. ചാരിറ്റി പ്രവർത്തനം എന്നാണ് രാഷ്ട്രീയപ്രവർത്തനമല്ലാതായത്-സുരേഷ്ഗോപി ചോദിച്ചു.ഗോവിന്ദനും രാഷ്ട്രീയമുതലാളിയും മനസ്സിലാക്കുക-‘തൃശ്ശൂർ എടുത്തിരിക്കും’. ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് എന്ന് പറഞ്ഞുനടക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ തൃശ്ശൂർ അല്ലെങ്കിൽ കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണ്. ജയമല്ല പ്രധാനം.
അടിത്തറ ഇളക്കലാണ്.ബ്രഹ്മപുരത്ത് ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടുക. നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ല ശപിച്ചത്. വിശ്വാസത്തിന്റെ പേരിൽ പിറകിൽനിന്ന് കുത്തിയവരെയാണ് ശപിച്ചത്. വിഷുവിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും കൈനീട്ടവുമായി ഇറങ്ങും. പലരും കാലിൽ തൊട്ടുതൊഴുതെന്നും വരും. അങ്ങനെ ചെയ്യരുതെന്നു പറയും. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ പലർക്കും പലതും പൊട്ടും.‘തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ’ എന്നത് ജീവിതത്തിന്റെത്തന്നെ ടാഗ്‌ലൈൻ ആയിമാറി. അന്തംകമ്മികളേ... നിങ്ങൾ വീണ്ടും ട്രോൾ ചെയ്യൂ, എന്നെ വളർത്തൂ-സുരേഷ്‌ഗോപി പറഞ്ഞു.യോഗത്തിലുടനീളം വൻ സ്വീകരണമാണ് സുരേഷ്‌ഗോപിക്ക് ലഭിച്ചത്. 2024-ലെ തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി സ്ഥാനാർഥിയാകുമെന്ന് പറയാതെ പറയുന്ന തരത്തിലായിരുന്നു ഇത്.
അമിത്ഷാ എത്തിയശേഷമാണ് സുരേഷ്‌ഗോപി വേദിയിൽ എത്തിയത്. സുരേഷ്ഗോപി വേദിയിലേക്ക് വരുമ്പോൾത്തന്നെ സദസ്സിൽനിന്ന് ആരവം മുഴങ്ങി. എഴുന്നേറ്റുനിന്ന് കൈകൂപ്പിയാണ് അമിത്ഷാ സുരേഷ്ഗോപിയെ സ്വീകരിച്ചത്.അമിത്ഷാ എത്തുന്നതിനുമുമ്പ് പ്രസംഗിച്ച എം.ടി. രമേശ് പേര് പരാമർശിച്ചപ്പോഴും ആളുകൾ ആവേശമുയർത്തി. ‘സുരേഷ്‌ഗോപിയെ തോൽപ്പിച്ചതുകൊണ്ട് എന്തുകിട്ടി. ഇതു തിരുത്തണ്ടെ’ എന്ന് എം.ടി. രമേശ് ചോദിക്കുകയും ചെയ്തു. സ്വാഗതത്തിലും അധ്യക്ഷപ്രസംഗത്തിലും സുരേഷ്‌ഗോപിയുടെ പേര് പറഞ്ഞപ്പോൾ പ്രവർത്തകർ ഇളകി. അധ്യക്ഷപ്രസംഗത്തിനുശേഷം അമിത്ഷായെ പ്രസംഗിക്കാൻ വിളിച്ചെങ്കിലും അമിത്ഷാ സുരേഷ്‌ഗോപി പ്രസംഗിക്കട്ടെ എന്നു നിർദേശിക്കുകയായിരുന്നു.കണ്ണൂർ എനിക്കു തരൂ’ എന്ന് അമിത് ഷായോട് നേരിട്ടഭ്യർഥിച്ചു സിപിഎമ്മിനെതിരെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ വെല്ലുവിളി. ജനശക്തി റാലിയിൽ ഷായ്ക്കു മുന്നിൽ സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ: 2024ൽ ഞാനിവിടെ സ്ഥാനാർഥിയാണെങ്കിൽ തൃശൂർ എടുത്തിരിക്കും.
അല്ലെങ്കിൽ ഗോവിന്ദാ, കണ്ണൂരാകാം. അമിത് ഷായോടു ഞാൻ അഭ്യർഥിക്കുന്നു, കണ്ണൂർ തരൂ എനിക്ക്. ജയമല്ല പ്രധാനം, സിപിഎമ്മിന്റെ അടിത്തറയിളക്കണം. അതാണു വേണ്ടത്. അത്രമാത്രം കേരളജനതയെ ദ്രോഹിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്തു തൃശൂരിലെത്തിയ അമിത് ഷാ തോളിൽ തട്ടി എന്നോടു പറഞ്ഞു, നിങ്ങൾ തീർച്ചയായും ജയിക്കണം. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തോടെയാണ് ‘ഈ തൃശൂർ ഞാനിങ്ങെടുക്കുവാ’ എന്നു പറഞ്ഞത്. ഏതു ഗോവിന്ദൻ വന്നാലും ശരി, തൃശൂരുകാരേ നിങ്ങളെനിക്കു തന്നാൽ ഈ തൃശൂർ ഞാനിങ്ങെടുക്കും..കൂലി കൊടുത്തു സർക്കാർ നിയോഗിച്ചിട്ടുള്ള അന്തംകമ്മികളെയും ചൊറിയൻ മാക്രിക്കൂട്ടങ്ങളെയും ഇനിയും ട്രോൾ ചെയ്യാൻ ഞാൻ ക്ഷണിക്കുന്നു. ഇരട്ടച്ചങ്കുണ്ടായത് ‘ലേലം’ സിനിമയിലാണ്. ചില ഓട്ടച്ചങ്കുകളാണിപ്പോൾ ഇരട്ടച്ചങ്ക് ചമഞ്ഞു നടക്കുന്നത്.
ഒരു നരേന്ദ്രൻ വടക്കുനിന്നെത്തി കേരളം ഞാനെടുക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും നന്നായി മനസ്സിലാക്കിക്കോളൂ. കേരളം ഞങ്ങൾ എടുത്തിരിക്കും. അത് എന്നായിരിക്കുമെന്നു നിങ്ങളാണു തീരുമാനിക്കേണ്ടത്. എന്തായാലും ഗോവിന്ദന്റെ തൊലിയുരിയുന്ന തരത്തിലുള്ള മാസ്സ് ഡയലോഗുകളാണ് നമ്മുടെ പാര്ട്ടി സുരേഷ് ഗോപി നടത്തി പോയിരിക്കുന്നത്...കമ്മികൾ വരെ കയയടിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്..
https://www.facebook.com/Malayalivartha



























