സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു..തലസ്ഥാന നഗരിയിൽ പോലും ഒരു പേടിയുമില്ലാതെ ഗുണ്ടകൾ വിലസുകയാണ്...ഗുണ്ടകളേയും ക്രിമിനലുകളേയും നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് പൊലീസ് തുടങ്ങിയ 'ഓപ്പറേഷൻ ആഗ്'...ഒരുമാസം പിന്നിടുമ്പോൾ നനഞ്ഞ പടക്കമായി..എല്ലാം വെറും പ്രഹസനം...

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്ന കാഴ്ചയായിരുന്നു കുറച്ചു നാളുകളായി കാണാൻ കഴിയുണ്ടായിരുന്നത്..ഇതുവരെയായി സംസ്ഥാനത്തെങ്ങും നിരവധി ഗുണ്ടാ അക്രമങ്ങള്‍ നടന്ന് കഴിഞ്ഞു. തലസ്ഥാന നഗരിയിൽ പോലും ഒരു പേടിയുമില്ലാതെ ഗുണ്ടകൾ വിലസുകയാണ്...അതിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ..പ്രതേകിച്ചു...ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ പോലും..ഗുണ്ടകളുടെ പ്രശനങ്ങളിൽ ഇടനിലക്കാരായി വരുന്നതും വളരെ ഞെട്ടലോടെയാണ് കേട്ടത് , അതിന് പിന്നാലെ അവരുടെ തൊപ്പിയും തെറിച്ചിരുന്നു..പക്ഷെഗുണ്ടകളേയും ക്രിമിനലുകളേയും നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് പൊലീസ് തുടങ്ങിയ 'ഓപ്പറേഷൻ ആഗ്' ഒരുമാസം പിന്നിടുമ്പോൾ നനഞ്ഞ പടക്കമായി.
ഓപ്പറേഷൻ ആഗിന്റെ ആദ്യഘട്ടമായി കഴിഞ്ഞ മാസം നാലിന് സംസ്ഥാനത്താകമാനം, പിടികിട്ടാപ്പുള്ളികളും ക്രിമിനൽക്കേസ് പ്രതികളും ലഹരി മാഫിയാ സംഘങ്ങളിലുൾപ്പെട്ടവരുമായ 2507 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും തുടർ നടപടികളൊന്നുമായില്ല. ഇവരുടെ പേരും ഫോൺനമ്പരും ഫോട്ടോയും വിരലടയാളവും പൊലീസ് ആസ്ഥാനത്തെ ഡേറ്റാ സെന്ററിന് കൈമാറുക മാത്രമാണ് നടന്നത്. അതിന് ശേഷം ഓരോരുത്തരും ഉൾപ്പെട്ട കേസുകളുടെ വിവരശേഖരണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.പൊലീസ് സ്റ്റേഷനുകളിലെ അമിത ജോലിഭാരവും ക്രൈം വർക്കിന് പൊലീസുകാരുടെ കുറവുമാണ് തുടർനടപടികൾ നീണ്ടുപോകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആറ്റുകാൽ പൊങ്കാല ദിവസം പൊലീസ് വലയത്തിലായിരുന്ന തിരുവനന്തപുരം നഗരത്തിനുള്ളിൽ മുമ്പ് കേസുകളിൽ പ്രതിയായ സതീഷെന്ന യുവാവിനെ ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ സംസ്ഥാനത്തന്റെ വിവിധ ഭാഗങ്ങളിൽ പെരുകുന്ന അക്രമ സംഭവങ്ങളും ലഹരിക്കടത്തുമെല്ലാം 'ഓപ്പറേഷൻ ആഗിന്റെ' പൊള്ളത്തരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.പേട്ട പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ പാറ്റൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ മാസങ്ങൾകഴിഞ്ഞിട്ടും പിടികൂടാനായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും തണലിൽ കഴിയുന്ന ഗുണ്ടകളെ തൊടാനും അവരുടെ താവളങ്ങളിൽ കടന്നുചെല്ലാനും മുട്ടുവിറയ്ക്കുന്ന പൊലീസ് തന്നെ ഓപ്പറേഷൻ ആഗിനെ' വെറും കടലാസ് പുലിയാക്കി.എന്നാൽ ആഗിന്റെ നടപടികൾ കൃത്യമായി മുന്നേറുകയാണെന്ന് നോഡൽ ഓഫീസറായ എ.ഡി.ജിപി ആർ.അജിത് കുമാർ പറഞ്ഞു. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരായ നടപടികളിൽ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ക്രിമിനൽ സംഘങ്ങൾക്കെതിരായ നടപടിയിൽ വിട്ടുവീഴ്ച കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.കുടുങ്ങുംഗുണ്ടകൾക്ക് സാമ്പത്തികമുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നവരെ പിടികൂടും. ഗുണ്ടാത്താവളങ്ങളും ഇല്ലായ്മ ചെയ്യും.
ഗുണ്ടകൾക്കെതിരായ നടപടികളിൽ വീഴ്ചവരുത്തുകയും അതിരുവിട്ടസൗഹൃദം പുലർത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും.ആഗ് 'തീ'ഓപ്പറേഷൻ ആഗിന്റെ പൂർണരൂപം - ഓപ്പറേഷൻ എഗനിസ്റ്റ് ആന്റി സോഷ്യൽ ആൻഡ് ഗുണ്ടാസ്. എല്ലാ റേഞ്ച് ഐജിമാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും യോഗം ചേർന്ന് പദ്ധതിയൊരുക്കും. ഗുണ്ടകളുടെ ചരിത്രവും ഇപ്പോഴത്തെ പ്രവർത്തനങ്ങൾ, ആസ്തിവിവരങ്ങൾ, സുഹൃത്തുക്കൾ, സഹായികൾ, ബന്ധുക്കൾ, പണം നൽകുന്നവർ, ഏറ്റവും അടുപ്പമുള്ളവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരം നഗരത്തിൽ ഇൗ രീതിയിൽ ഗുണ്ടകളുടെ പ്രൊഫൈൽ തയാറാക്കുന്ന നടപടി നേരത്തെ തന്നെ തുടങ്ങിയിരുന്നു...'ആഗ്" എന്ന ഹിന്ദി വാക്കിന് 'തീ"എന്നാണ് അർത്ഥം.ഓപ്പറേഷൻ ആഗ് - 1പരിശോധന- 3501കേസുകൾ-1673അറസ്റ്റ്-2507 , ഗുണ്ടകളുടെ അക്രമണം കാരണം ജനങ്ങളെല്ലാം ഭയത്തോടെയാണ് കഴിയുന്നത്. ഇതിനിടെ ഗുണ്ടകളുടെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന ആക്ഷേപവും ജനങ്ങളിൽ നിന്നും വലിയ രീതിയിൽ തന്നെ ഉയരുന്നുണ്ടായിരുന്നു..
https://www.facebook.com/Malayalivartha



























