ഗോവിന്ദൻ എന്ന വൻ മരം വീണു..സുരേഷ് ഗോപി നടത്തിയ മാസ്സ് പ്രസംഗം കണ്ടു കോരി തരിക്കാത്തവർ ആരുമുണ്ടാകില്ല..ചുവപ്പിന്റെ കോട്ട ചോദിച്ചു വാങ്ങുകയാണ് സുരേഷ് ഗോപി..ഏതു ഗോവിന്ദൻ വന്നാലും ശരി, തൃശൂരുകാരേ നിങ്ങളെനിക്കു തന്നാൽ ഈ തൃശൂർ ഞാനിങ്ങെടുക്കും...

ഇന്നലെ തൃശ്ശൂരിൽ സുരേഷ് ഗോപി നടത്തിയ മാസ്സ് പ്രസംഗം കണ്ടു കോരി തരിക്കാത്തവർ ആരുമുണ്ടാകില്ല..താനാണ് വലിയവൻ എന്ന് വിചാരിച്ചു നടന്ന പാര്ട്ടി സെക്രട്ടറി യെ ഒരൊറ്റ പ്രസംഗത്തിലൂടെ അങ്ങ് ഇല്ലാതാക്കി കളഞ്ഞു നമ്മുടെ സുരേഷ് ഗോപി..മക്കളെ സിനിമയിൽ മാത്രമല്ല ഡയലോഗും കൊണ്ടും ആക്ഷൻ കൊണ്ടും ഹീറോ ആകാൻ പറ്റുന്നത്..ജീവിതത്തിലും പറ്റുമെന്നും വീണ്ടും തെളിയിക്കുകയാണ് സുരേഷ് ഗോപി..ഇതിന് മുൻപ് പാർലമെന്റിലും അദ്ദേഹം നടത്തുന്ന തീ പൊരി പ്രസംഗങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്..ഇത് വടക്കുന്നാഥന്റെ മണ്ണിൽ..സി പി എമ്മിനെയും..പിണറായിയേയും നേതാക്കളെയും..വലിച്ചു താഴെ ഇടുന്ന പ്രസംഗമാണ്..നടത്തിയത്...പക്ഷെ ആ ഒരു പ്രസംഗത്തിലൂടെ ഇനി അദ്ദേഹം എവിടെ മത്സരിക്കുമെന്നുള്ളത് ആണ് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം..ത്രീശൂർ ഞാൻ ഇങ്ങു എടുക്കുവാണെന്ന് പ്രസംഗത്തിൽ ആവർത്തിക്കുന്ന അദ്ദേഹം..പക്ഷെ കണ്ണൂരിൽ മത്സരിക്കാൻ എന്നെ അനുവദിക്കണം..അല്ലെങ്കിൽ കണ്ണൂർ എനിക്ക് തരണം എന്ന അമിത ഷായോട് അഭ്യര്ഥിക്കുന്നതും കാണാം..
അത് കൊണ്ട് ഏത് തട്ടകമാവും അദ്ദേഹം തിരഞ്ഞെടുക്ക...അതാണിപ്പോൾ ആകാംക്ഷ...സി പി എമ്മിന്റെ കോട്ടയായ കണ്ണൂരിൽ...തന്നെ മത്സരിച്ച് പാർട്ടിയുടെ അടിത്തറയിളക്കണം എന്നുള്ള ഡയലോഗ് പറയുമ്പോൾ ഉയര്ന്ന കൈയടി...അദ്ദേഹത്തിന്റെ ആത്മധൈര്യം കൂട്ടുന്നതാണ്.അവിടെ മത്സരിക്കാൻ മറ്റു പാർട്ടിയിലെ നേതാക്കൾ തന്നെ പലപ്പോഴും ഭയപ്പെടുമ്പോൾ ...ചുവപ്പിന്റെ കോട്ട ചോദിച്ചു വാങ്ങുകയാണ് സുരേഷ് ഗോപി എന്ന നേതാവ്..ശക്തന്റെ മണ്ണിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായ അമിത് ഷാ എത്തിയിട്ടും താരമായത് ആക്ഷൻ ഹീറോ. സിനിമയിലെ ഡയലോഗുകൾ രാഷ്ട്രീയത്തിലും സുരേഷ് ഗോപി കൈയടി നൽകുകയാണ്. തൃശൂരിലെ സ്ഥാനാർത്ഥിത്വം സുരേഷ് ഗോപി പ്രഖ്യാപിക്കുമെന്ന് കരുതിയവർക്ക് മുമ്പിൽ 'കണ്ണൂർ എനിക്കു തരൂ' എന്ന് അമിത് ഷായോട് നേരിട്ടഭ്യർഥിച്ചു സിപിഎമ്മിനെതിരെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ വെല്ലുവിളി. ഇത്തരത്തിൽ വെല്ലുവിളിക്കുന്ന നേതാവിനെയാണ് ബിജെപി കേന്ദ്ര നേതൃത്വവും.ജനകീയ പ്രതിരോധ ജാഥയുമായി തൃശൂരിലെത്തിയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, സുരേഷ് ഗോപി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ വിമർശിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ രൂക്ഷമായ പ്രതികരണം. ഇരട്ടചങ്കനെന്ന് ഏവരും മുഖ്യമന്ത്രിയെ വിളിക്കുമ്പോൾ ഓട്ട ചങ്കനെന്ന കളിയാക്കലും സുരേഷ് ഗോപി നടത്തി. ഞാനാണ് യഥാർത്ഥ ഇരട്ട ചങ്കനെന്ന് പറയാതെ പറഞ്ഞാണ് സുരേഷ് ഗോപി കണ്ണൂരിലേക്ക് പോകാമെന്ന് പറയുന്നത്. എംഎ ഗോവിന്ദനേയും വെറുതെ വിടുന്നില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ഇന്നലത്തെ ബിജെപി പൊതുയോഗത്തിലെ താരമായി സുരേഷ് ഗോപി മാറുകയാണ്.
ബിജെപി കേരളാ നേതൃത്വത്തെ പോലും ഈ കടന്നാക്രമണം ഞെട്ടിച്ചു. വെറുമൊരു ചാരിറ്റി പ്രവർത്തകനല്ല താനെന്ന് സുരേഷ് ഗോപി വിശദീകരിക്കുകയാണ്.ആൾക്കൂട്ടവും ആവേശത്തിലായി. അമിത് ഷായും ആ സമയത്തെ കൈയടികൾ നെഞ്ചിലേറ്റി. കേരളത്തിൽ മാറ്റം കൊണ്ടു വരാൻ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ തൃശൂരിൽ വീണ്ടും മത്സരിക്കാൻ തന്നെ അവസരം നൽകും. പ്രധാനമന്ത്രി മോദിയും താമസിയാതെ കേരളത്തിലെത്തും. തൃശൂരിൽ വലിയ പൊതുയോഗവും നടത്തും. അങ്ങനെ സുരേഷ് ഗോപിയിലൂടെ തൃശൂരിനെ അനുകൂലമാക്കി ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അക്കൗണ്ട് തുറക്കാമെന്നാണ് പ്രതീക്ഷ.ജനശക്തി റാലിയിൽ ഷായ്ക്കു മുന്നിൽ സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ: 2024ൽ ഞാനിവിടെ സ്ഥാനാർത്ഥിയാണെങ്കിൽ തൃശൂർ എടുത്തിരിക്കും. അല്ലെങ്കിൽ ഗോവിന്ദാ, കണ്ണൂരാകാം. അമിത് ഷായോടു ഞാൻ അഭ്യർത്ഥിക്കുന്നു, കണ്ണൂർ തരൂ എനിക്ക്. ജയമല്ല പ്രധാനം, സിപിഎമ്മിന്റെ അടിത്തറയിളക്കണം. അതാണു വേണ്ടത്. അത്രമാത്രം കേരളജനതയെ ദ്രോഹിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്തു തൃശൂരിലെത്തിയ അമിത് ഷാ തോളിൽ തട്ടി എന്നോടു പറഞ്ഞു, നിങ്ങൾ തീർച്ചയായും ജയിക്കണം.
ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തോടെയാണ് 'ഈ തൃശൂർ ഞാനിങ്ങെടുക്കുവാ' എന്നു പറഞ്ഞത്. ഏതു ഗോവിന്ദൻ വന്നാലും ശരി, തൃശൂരുകാരേ നിങ്ങളെനിക്കു തന്നാൽ ഈ തൃശൂർ ഞാനിങ്ങെടുക്കും.കൂലി കൊടുത്തു സർക്കാർ നിയോഗിച്ചിട്ടുള്ള അന്തംകമ്മികളെയും ചൊറിയൻ മാക്രിക്കൂട്ടങ്ങളെയും ഇനിയും ട്രോൾ ചെയ്യാൻ ഞാൻ ക്ഷണിക്കുന്നു.ഇരട്ടച്ചങ്കുണ്ടായത് 'ലേലം' സിനിമയിലാണ്. ചില ഓട്ടച്ചങ്കുകളാണിപ്പോൾ ഇരട്ടച്ചങ്ക് ചമഞ്ഞു നടക്കുന്നത്. ഒരു നരേന്ദ്രൻ വടക്കുനിന്നെത്തി കേരളം ഞാനെടുക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും നന്നായി മനസ്സിലാക്കിക്കോളൂ. കേരളം ഞങ്ങൾ എടുത്തിരിക്കും. അത് എന്നായിരിക്കുമെന്നു നിങ്ങളാണു തീരുമാനിക്കേണ്ടത്.ഏതായാലും ഒരു ജനകീയ പ്രതിരോധ യാർദ്ര എന്ന ലേബലിൽ നാട് നീളെ നടന്ന...സ്വന്തം പാർട്ടിയെ നല്ല കുട്ടിയാക്കാൻ ശ്രമിക്കാനെ ഇപ്പോൾ പാർട്ടി സെക്രട്ടറിക്ക് നേരമുള്ളൂ..
കൂടാതെ മറ്റുളവരോട് കർക്കശമായി പെരുമാറാനും...പാർട്ടി സെക്രട്ടറി എന്നുള്ള സ്ഥാനത്തേക്ക് വന്നത് മുതൽ..അദ്ദേഹം പലപ്പോഴും തന്റെ പ്രവർത്തികൾ കൊണ്ട് ആളുകൾക്കിടയിൽ ഒരു നെഗറ്റീവ് ഇമേജ് ആണ് സൃഷ്ട്ടിച്ചു കൊണ്ട് ഇരിക്കുന്നത്..ഇതാണോ ഒരു നേതാവിന് വേണ്ടത്..ഏതായാലും ഗോവിന്ദൻ എന്ന വൻ മരം വീഴാൻ അതികം സമയം വേണ്ട..അല്ലെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ വീഴ്ത്തും...പാർട്ടി എന്ന് പറയുന്നതിപ്പോൾ സഖാവ് പിണറായി വിജയനെയും കടന്നു കൊണ്ട് എം വി ഗോവിന്ദനിലേക്ക് ഒതുങ്ങുകയാണ്,,ഏതായാലും അതൊക്കെ തകരും ഒരുനാൾ ജനം അതിനു മറുപടി നൽകും..ഈ പോരായ്മകൾ എല്ലാം ഒരു തുറുപ്പ് ചീട്ട് ആക്കാൻ ആണ് ബിജെപി ശ്രമിക്കുക..അതിനുള്ള കളികളാവും ഇനി കളിയ്ക്കാൻ പോകുന്നത്...കൂടാതെ 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത് ഷായോട് ഞാന്‍ അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, അടിത്തറയിളക്കണം. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന് നേരത്തേ വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കണ്ണൂര്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കേരളത്തില്‍ തൃശൂര്‍ ആണ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബിജെപി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി മൂന്നു ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു.മുഖ്യമന്ത്രിയേയും സുരേഷ് ഗോപി പരിഹസിച്ചു. ഇരട്ടച്ചങ്കുണ്ടായത് തന്റെ സിനിമയായ ലേലത്തിലാണ്. ഇപ്പോള്‍ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നത്. നരേന്ദ്രമോദി കേരളം എടുത്തിരിക്കും എന്ന് പറഞ്ഞാല്‍ എടുത്തിരിക്കും. അതിന് കാരണമാവുക സര്‍ക്കാരിന്റെ ചെയ്തികളാകും.
സിപിഎമ്മിന്റെ അടിത്തറ ഇളക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.അമിത് ഷാ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ ബ്രഹ്‌മപുരം വിഷയവും അദ്ദേഹം ഉന്നയിച്ചു. ബ്രഹ്‌മപുരം ഇന്നലത്തെയും ഇന്നത്തെയും സംഭവമാണ്.നാളത്തെ സംഭവമായി ബ്രഹ്‌മപുരത്തെ മാറ്റരുത്. കൊച്ചി ജനതയ്ക്ക് ആവശ്യമായ തലോടല്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രാപ്തരല്ലെങ്കില്‍, കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ അപേക്ഷിക്കണം.കാല്‍ തൊട്ട് തൊഴല്‍ വിവാദം വീണ്ടും സുരേഷ് ഗോപി ഉയര്‍ത്തി. വിഷുവിന് കൈനീട്ടം നല്‍കുമെന്നും, ആരെങ്കിലും കാല്‍ തൊട്ട് തൊഴാന്‍ എത്തിയാല്‍ തടയില്ല. എന്നാല്‍ ആരും കാല്‍ തൊട്ട് തൊഴാന്‍ വരരുതെന്ന് അപേക്ഷിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.ഏതായലും ഇനി സുരേഷ് ഗോപി ഇത്രയും പരസ്യമായി വെല്ലുവിളിച്ച സ്ഥിതിക്ക് സി പി എമ്മിന് ഇതുണ്ടാക്കുന്നത് വലിയ ക്ഷീണമാണ്..അതുകൊണ്ട് ഇനി അതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പവും പാര്ട്ടി നടത്താൻ പോകുന്നത്..പക്ഷെ അടുത്ത വെടി കേട്ട് തൃശൂർ ആകുമോ കണ്ണൂർ ആകുമോ എന്നാണ് ജനങ്ങളുടെ പ്രതീക്ഷ..എവിടെ ആയാലും കാണുന്ന ജനത്തിന് അത് വലിയ ആകാംക്ഷയാണ്..
https://www.facebook.com/Malayalivartha



























