എടത്വ കൃഷി ഓഫിസർ എം.ജിഷമോളുടെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു കഴിഞ്ഞു.. ഇടപാടിലെ മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന ഇവരുടെ സുഹൃത്ത് എവിടെയുണ്ടെന്നു കണ്ടെത്തിയതായാണു സൂചന.... രണ്ടു ദിവസത്തിനകം ഇയാളെ അറസ്റ്റ് ചെയ്തേക്കും..

കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോളുടെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു കഴിഞ്ഞു.. ഇടപാടിലെ മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന ഇവരുടെ സുഹൃത്ത് എവിടെയുണ്ടെന്നു കണ്ടെത്തിയതായാണു സൂചന. ജിഷമോൾ അറസ്റ്റിലായതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. രണ്ടു ദിവസത്തിനകം ഇയാളെ അറസ്റ്റ് ചെയ്തേക്കും എന്നുള്ള സൂചനകളും വരുന്നുണ്ട്..അതെ സമയം ഒരുപാട് സംശയത്തിന്റെ ചോദ്യങ്ങളും ഉയരുന്നുണ്ട്..സര്‍ക്കാര്‍ ഉദ്യോഗസ്ഥ,മോഡല്‍, സെലിബ്രേറ്റി ഒക്കെയായ M. ജിഷ മോള്‍ എന്ന കള്ളനോട്ടു് കേസ്സില്‍ പിടിയലായ ഈ സ്ത്രി ഉടന്‍ മാനസികരോഗിയായി മാറിയതെങ്ങിനെ ? യാദൃശ്ചികമായി ഒരു് കള്ളനോട്ടു് കൈയ്യില്‍ വരുന്നതുപോലെയല്ല ,കള്ളനോട്ടു് വിതരണ സംഘത്തില്‍ മനഃപൂര്‍വ്വമായി പ്രവര്‍ത്തിച്ചു് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു്.
സമ്പന്നയും, സുന്ദരിയും ,മോഡലും ,സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഒക്കെയായ വിദ്യാസംമ്പന്നയായ ഈ സ്ത്രീ ,കള്ളനോട്ടു് കേസ്സില്‍ അറസ്റ്റിലായ ഉടനെ തന്നെ മാനസിക രോഗിയായി മാറി . ഇതു് ഇവിടുത്തെ സ്ഥിരം പരിപാടിയാണു്.കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറായ ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടു്. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടു് എന്നാണു് Anti Terrorism Cyber Wing -നു് ലഭിക്കുന്ന വിവരം.ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളില്‍ മാനേജര്‍ക്ക് സംശയം തോന്നിയതാണു് ജിഷയെ കുടുക്കിയതു്. അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
M ജിഷ മോള്‍ എന്ന എടത്വ കൃഷി ഓഫീസിലെ ഓഫീസര്‍ ആണെങ്കിലും വല്ലപ്പോഴുമേ ഓഫീസില്‍ പോകാറുള്ളു. മിക്കവാറും ഇവര്‍ ടൂര്‍ പ്രോഗ്രാമുകളില്‍ ആയിരിക്കും. ആലപ്പുഴ ജില്ലയിലെ കളരിക്കല്‍ ഗുരുകുലം എന്ന സ്ഥലത്ത് ഒറ്റയ്ക്ക് വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്കു് ഫാഷന്‍ ഷോയും മോഡലിംഗുമാണ് കൂടുതല്‍ പ്രിയം. ഭര്‍ത്താവ് മലപ്പുറത്ത് കോളേജ് അദ്ധ്യാപകന്‍ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്.കള്ളനോട്ട് കേസില്‍ ജിഷ മോള്‍ മുഖ്യകണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പൊലീസ് സൂചന നല്‍കി.അടിമുടി ദുരൂഹത നിറഞ്ഞ ജീവിതത്തിന്റെ ഉടമയായ ഈ സ്ത്രി മുന്‍പ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും വിവരം ഉണ്ടു്. നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണം ഉണ്ട്.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഈ കേസ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തീര്‍ച്ചയായും അന്വേഷിക്കണം എന്നുതന്നെയാണു് Anti Terrorism Cyber Wing ആവശ്യപ്പെടുന്നതു്.കാരണം ഇവരില്‍ നിന്നും കണ്ടെടുത്ത കള്ള നോട്ടുകള്‍ ഒറിജിനലിനെയും വെല്ലുന്നതായിരുന്നു് എന്നതു് തന്നെ. പാക്കിസ്ഥാനില്‍ അച്ചടിച്ചതു് പോലെയുള്ള നോട്ടുകളാണു് ഇതെന്നാണു് ചില റിപോർട്ടുകൾ ഉയരുന്നത്..ആലപ്പുഴ ,കായംകുളം, എറണാകുളം, കോട്ടയം ,പെരുമ്പാവൂര്‍, തിരുവനന്തപുരം തുടങ്ങി കേരളം ആകമാനം വേരുകള്‍ ഉള്ള ISIS/PFI ഫണ്ടിംഗ് ബ്രിഗേഡിന്റെ കീഴിലുള്ളതും ,നൂറുകണക്കിനു് ആളുകള്‍ അംഗംങ്ങള്‍ ഉള്ളതും ആയ കേരളത്തിലെ ഏറ്റവും വലിയ കള്ളനോട്ടു് സിന്‍ഡിക്കേറ്റിന്റെ ഭാഗമാണോ ഈ സ്ത്രീ എന്നു് പരിശോധിക്കേണ്ടിയിരിക്കുന്നു്. പരസ്പരം അറിയാത്ത ഈ കള്ളനോട്ടു് റാക്കറ്റിന്റെ ഇരകള്‍ പാതയോര കച്ചവടക്കാര്‍ ആകാൻ ആണ് സാധ്യത കൂടുതലും..അവിടെ ആകുമ്പോള്‍ CCTV പരിധിയില്‍ വരുന്നില്ല എന്നതാണു് ഇവരെ അത്തരത്തില്‍ ചിന്തിക്കുവാനുള്ള കാരണം. ഈ സംഘത്തില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ ,സിനി ആര്‍ട്ടിസ്റ്റുകള്‍ എന്നിവരുടെ ഒരു് വന്‍ നിരതന്നെയുണ്ടകൻ സാധ്യത ഏറെയാണ്..സെക്സ്, മയക്കുമരുന്നു് തുടങ്ങിയവയും ഫാഷന്‍ ഷോ, മോഡലിംഗ് എന്നിവയുടെ മറവുകളില്‍ ഇത്തരം സംഘങ്ങള്‍ മാര്‍ക്കറ്റു് ചെയ്യുന്നുണ്ടു് . കോളേജു് വിദ്യാര്‍ത്ഥികളും, മധ്യവയസ്ക്കരും ആണു് ഇവരുടെ ഇരകളില്‍ ഭൂരിപക്ഷവും വരുന്നതും..അതേസമയം, ജിഷയുടെ കയ്യിൽനിന്നു പിടികൂടിയ കള്ളനോട്ടുകളുടെ ഫൊറൻസിക് പരിശോധനാഫലം തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു കിട്ടാൻ രണ്ടാഴ്ചയെടുക്കുമെന്നാണു സൂചന.
കള്ളനോട്ടുകളാണെന്നു സൂക്ഷ്മപരിശോധനയിൽ മാത്രം മനസ്സിലാകുന്ന തരത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയാൽ റിസർവ് ബാങ്കിന്റെ കൂടി അഭിപ്രായത്തിനു വിടും. അവിടെയും ഇക്കാര്യം സ്ഥിരീകരിച്ചാൽ അന്വേഷണം കേരള പൊലീസിനു കീഴിലെ തീവ്രവാദവിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാനാണു തീരുമാനം. വിഷാദരോഗത്തിനു തുടർചികിത്സ ആവശ്യപ്പെട്ടതിനെത്തുടർന്നു ജിഷമോൾ ഇപ്പോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അതിനാൽ പൊലീസിന്റെ ചോദ്യംചെയ്യൽ നീളുകയാണ്. അറസ്റ്റിനു മുൻപായി ചോദ്യം ചെയ്തപ്പോൾ ജിഷ നൽകിയ മറുപടികൾ പലതും കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കളരിപരിശീലകനായ സുഹൃത്തിനെക്കുറിച്ചും പൊലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള വിവരങ്ങളാണു നൽകിയത്.
https://www.facebook.com/Malayalivartha



























