മലയാളത്തിന്റെ മഹാനടനായിട്ട് പോലും തിലകനെതിരെ പോലും അച്ചടക്ക നടപടി...നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലേക്ക്, ദിലീപിന്റെ പേര് വന്നപ്പോഴും ഇന്നസെന്റ് ഒന്നും മിണ്ടിയില്ല...ഇതിന്റെ പേരിൽ വൻ വിവാദം..

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് വിടചൊല്ലി കൊണ്ട് അവസാനനിമിഷം ഒന്ന് കാണുവാനായി സിനിമാ ലോകവും ആരാധകരും ഒഴുകി എത്തുകയാണ്...കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ഇവിടെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.നടൻ ഇന്നസെന്റിന്റെ മരണത്തോടെ മലയാള സിനിമക്ക് നഷ്ടമാകുന്നത് പ്രതിഭാശാലിയായ സംഘാടകനേയും. അമ്മ എന്ന മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയെ 18 വർഷക്കാലമാണ് ഇന്നസെന്റ് നയിച്ചത്. അക്കാലത്തിനിടക്ക് നിരവധി വിവാദങ്ങളിൽ അമ്മയുടെ പേര് വന്നെങ്കിലും സംഘടനാപരമായി ദുർബലപ്പെടാതെ അമ്മയെ കാത്തത് ഇന്നസെന്റ് കാണിച്ചത് അസാമാന്യമായ നേതൃപാടവമായിരുന്നു.
അമ്മ പ്രസിഡന്റ് സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലമിരുന്നതിന്റെ റെക്കോഡ് ഇന്നസെന്റിന്റെ പേരിലാണ്. 1994 ൽ തിരുവതാംകൂർ കൊച്ചി സംഘത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തുകൊണ്ടാണ് അമ്മ സംഘടന നിലവിൽ വരുന്നത്. അന്ന് എം ജി സോമൻ ആയിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹൻലാലും വൈസ് പ്രസിഡന്റുമാരും ടി പി മാധവൻ സെക്രട്ടറിയുമായിരുന്നു. ആ കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു ഇന്നസെന്റ്.പിന്നീട് നടൻ മധു പ്രസിഡന്റായ പുതിയ ഭരണസമിതി വന്നപ്പോൾ അതിൽ ഇന്നസെന്റ് എക്‌സിക്യൂട്ടീവ് മെമ്പറായി ഇല്ലായിരുന്നു. സുരേഷ് ദോപിയും രാജൻ പി ദേവുമായിരുന്നു അന്ന് വൈസ് പ്രസിഡന്റുമാർ. പിന്നീട് 2000 ത്തിലെ ഭരണസമിതിയിൽ ആണ് ആദ്യമായി ഇന്നസെന്റ് അമ്മ പ്രസിഡന്റാകുന്നത്.അതിന് ശേഷം 2018 വരെ ആ സ്ഥാനത്ത് തുടർന്നു. ഇക്കാലയളവിൽ ആണ് അമ്മ എന്ന സംഘടന ഏറെ വളർന്നത്. നിരവധി സ്റ്റേജ് ഷോകൾ വിദേശത്തും സ്വദേശത്തും സംഘടിപ്പിച്ച് താരങ്ങളെ കൂടുതൽ ജനങ്ങളോട് അടുപ്പിക്കാൻ അമ്മയ്ക്കായി. തുടക്കകാലത്ത് 10 പേർക്ക് മാത്രമായിരുന്നു അമ്മയുടെ കൈനീട്ടം എന്ന സഹായം ലഭിച്ചിരുന്നത്. അതും ആയിരം രൂപ.
എന്നാൽ ഇന്നസെന്റ് സാരഥ്യം ഏറ്റെടുത്തതോടെ ആണ് ഇത് വിപുലീകരിക്കപ്പെട്ടത്.ഇടവേള ബാബുവിന്റെ ഇത്തരം ആശയങ്ങളെ ഇന്നസെന്റ് എന്നും പിന്തുണച്ചിരുന്നു. അതിനാൽ തന്നെ ഇന്ന് ''കൈനീട്ട പദ്ധതി' 127 പേർക്ക് മാസംതോറും 5000 രൂപ വീതം ജീവിതാവസാനം വരെ നൽകുന്നതിലേക്കു എത്തിനിൽക്കുകയാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളേയും അണിനിരത്തി ട്വന്റി 20 എന്ന സിനിമയ്ക്ക് ആലോചന ആരംഭിച്ചപ്പോൾ തന്നെ ചില സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.എന്നാൽ ഇതിനെ അതിജീവിക്കാൻ സംഘടനക്ക് കരുത്തായത് ഇന്നസെന്റിന്റെ നേതൃപാടവമായിരുന്നു. അമ്മയെ ഏറ്റവും പ്രതിരോധത്തിലാക്കിയ വിഷയങ്ങളിലൊന്നായിരുന്നു തിലകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ.മലയാളത്തിന്റെ മഹാനടനായിട്ട് പോലും തിലകനെതിരെ പോലും അച്ചടക്ക നടപടി സ്വീകരിച്ച് മുന്നോട്ട് പോയത് ഇന്നസെന്റ് കാണിച്ച കാർക്കശ്യം കൊണ്ട് മാത്രമായിരുന്നു.നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലേക്ക് ദിലീപിന്റെ പേര് വന്നപ്പോഴും ഇന്നസെന്റ് ഒന്നും മിണ്ടിയില്ല.
ദിലീപ് അനുകൂല നിലപാടായിരുന്നു ഇന്നസെന്റ് സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചു. ഇതിനെ തുടർന്ന ചില നടിമാർ രാജിവെച്ചിരുന്നു. എന്നാൽ ദിലീപിന് പരസ്യ പിന്തുണ നൽകുകയായിരുന്നു ഇന്നസെന്റ് ചെയ്തത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.ഇതിന് പിന്നാലെ 2018 ലെ ഭരണസമിതിയുടെ കാലാവധി അവസാനിപ്പിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് ഒഴിയുകയായിരുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ എത്തിക്കാൻ മുൻപന്തിയിൽ നിന്നതും ഇന്നസെന്റ് തന്നെയായിരുന്നു. സംഘടനയെന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനും അതേസമയം അച്ചടക്കത്തിന്റെ വാളോങ്ങാനും ഇന്നസെന്റിന് മടിയുണ്ടായിരുന്നില്ല..അംഗം എല്ലാം കാര്യത്തിലും ആർജവത്തോടെ നടന്നിരുന്ന ഒരു അതുല്യ പ്രതിഭയെയാണ് ഇന്ന് സിനിമ ലോകത്തിനും കേരളത്തിനും നഷ്ട്ടമായിരിക്കുന്നത് ..അദ്ദേഹത്തിന് പകരം വയ്ക്കാൻ ഇനി ആരുമില്ല...
https://www.facebook.com/Malayalivartha






















