നീലൻ്റെ വാര്യർ..കാർത്തികേയൻ്റെ വാര്യർ അമ്മാവൻ..ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി...സങ്കടം ഉള്ളി ഒതുക്കി ആരെയും നോക്കാതെ നടൻ..

നീലൻ്റെ വാര്യർ..കാർത്തികേയൻ്റെ വാര്യർ അമ്മാവൻ..ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.ഇന്നസെന്റിനെ അനുസ്മരിച്ച് മോഹന്‍ലാല്‍ രാവിലെ ഹൃദയഹാരിയായ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പോയില്ല എന്നു വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹന്‍ലാല്‍ കുറിച്ചു.'ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല.
പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.' മോഹന്‍ലാലിന്റെ വാക്കുകള്‍.ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും എന്നുപറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചത്.കൊച്ചിയിലെ വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.ഹ്രസ്വമായ അമേരിക്കന്‍യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.രണ്ടു ദിവസം മുൻപ് മാത്രമാണ് അദ്ദേഹം അവതാരകനായ ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ചത്. അതുകഴിഞ്ഞ് രാജസ്ഥാനിലെ ഷൂട്ടിങ്ങും ഉണ്ടായിരുന്നു.
ഒടുവിൽ മംഗലശ്ശേരി നീലകണ്ഠൻ തന്റെ പ്രിയപ്പെട്ട വാര്യരെ കാണാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മോഹൻലാൽ എത്തിച്ചേർന്നത്. പിന്നെ അവിടെനിന്നും നേരെ ഇരിഞ്ഞാലക്കുടയിലേക്ക്.ഇന്നസെന്റിന്റെ ഭൗതിക ശരീരത്തിനരികിൽ അദ്ദേഹം നിർവികാരനായി നിലകൊണ്ടു. ആന്റണി പെരുമ്പാവൂരും ഇടവേള ബാബുവും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. പോലീസ് അകമ്പടിയോടെയാണ് അദ്ദേഹത്തെ എത്തിച്ചത്.‘ദേഹമേ യാത്രയാകുന്നുള്ളു… ദേഹി ഇവിടെത്തന്നെയുണ്ട്’ എന്ന് കുറിച്ചുകൊണ്ട് മോഹൻലാലിന്റെ ഫാൻസ് പേജിൽ ഈ നിമിഷം പോസ്റ്റ് ചെയ്യപ്പെട്ടു.മോഹൻലാൽ നേരിട്ട വൈകാരിക നിമിഷത്തെക്കുറിച്ച്, എങ്ങനെയാണ് അദ്ദേഹം ഇവിടെ വരെ എത്തിയതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..
ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം.. കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു.. “ഇന്നസെന്റേട്ടൻ പോയി… വാർത്ത ഇപ്പോൾ പുറത്തുവരും… ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് “..സിനിമയെന്ന സ്വപ്നത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അ,ല്ല ഒരു മനുഷ്യന്റെ മഹാവേദന… ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു… പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്.. ഇന്നസെന്റ് സാർ… ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും.. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്… പകരം വെക്കാനില്ലാത്തതാണ് … സ്നേഹത്തോടെ’എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്..
https://www.facebook.com/Malayalivartha























