തിരുവനന്തപുരത്തെ ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം; സ്വപ്നയും വേണുഗോപാലും മൊഴി നൽകി; ജാമ്യം കിട്ടാനുള്ള എല്ലാ മാർഗ്ഗവും തടഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു

ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. അദ്ദേഹത്തിന് ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായി തന്നെ എതിർക്കുന്നുണ്ട്. തിരുവനന്തപുരത്തെ ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം എന്ന് ഇ ഡി കോടതിയിൽ വാദിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജാമ്യം കിട്ടാനുള്ള എല്ലാ മാർഗ്ഗവും തടഞ്ഞു കൊണ്ടുള്ള നീക്കമാണ് ഇഡി നടത്തുന്നത്.
സ്വപ്നയും വേണുഗോപാലും മൊഴി നൽകിയിട്ടുണ്ടെന്നും ഇഡീ പറഞ്ഞു. കള്ളക്കടത്ത് അന്വേക്ഷിച്ചപ്പോഴാണ് കൈക്കൂലി കാര്യം പുറത്തുവന്നതെന്നും ഈ ഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. എന്തായാലും ശിവശങ്കറിന്റെ ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നു എന്ന് ഏറ്റവും നിർണായകമായ വിവരമാണ് ഈ മണിക്കൂറിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അദ്ദേഹത്തിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്ന് വരും മണിക്കൂറുകളിൽ നമുക്ക് അറിയുവാൻ സാധിക്കും . എന്തായാലും ജാമ്യത്തെ എതിർക്കുന്ന നിലയിൽ തന്നെയാണ് ഓരോരോ വിവരങ്ങൾ അവതരിപ്പിക്കുന്നത് ഇ ഡി കോടതിയിൽ. ഒരേ ആരോപണത്തിലാണ് തനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് എം. ശിവശങ്കർ ഹൈകോടതിയിൽ വാദിക്കുന്നത് .
ഒരേ സംഭവത്തിന് രണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ശിവശങ്കർ നൽകിയ ജാമ്യഹരജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാന കേസിൽ 96 ദിവസം കസ്റ്റഡിയിലായിരുന്നു. ഈ കേസിൽ 36 ദിവസം കസ്റ്റഡിയിലാണ്. ആരോഗ്യാവസ്ഥ മോശമായതിനാൽ ശിവശങ്കറിന് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നെന്നും അഭിഭാഷകൻ വാദിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha























