ഒരേ സത്യങ്ങൾ കണ്ടെത്തിയ കേസിൽ എങ്ങനെയാണ് രണ്ട് എഫ്ഐആർ വന്നത്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നിർണായക ചോദ്യവുമായി ഹൈക്കോടതി; സ്വർണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷൻ അഴിമതി ബോധ്യപ്പെട്ടതെന്ന മറുപടിയുമായി ഇഡി

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ജാമ്യത്തിനായുള്ള അതിതീവ്രശ്രമത്തിലാണ് എം ശിവശങ്കർ. ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. നിരവധി വാദപ്രതിവാദങ്ങളായിരുന്നു ഹൈക്കോടതിയിൽ അരങ്ങേറിയത് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. നിർണായകമായ പല ചോദ്യങ്ങളും ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഈ ഒരു കേസുമായി ബന്ധപ്പെട്ടു ചോദിക്കുകയുണ്ടായി. പ്രധാനമായും ഹൈക്കോടതി ചോദിച്ചത് ശിവശങ്കർ ചോദിച്ച അതേ ചോദ്യം തന്നെയാണ്.
അതായത് ഒരേ സത്യങ്ങൾ കണ്ടെത്തിയ കേസിൽ എങ്ങനെയാണ് രണ്ട് എഫ്ഐആർ വന്നത് എന്ന നിർണായകമായ ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. എം ശിവശങ്കറിന് ലോക്കറിൽ നിന്നും കിട്ടിയ പണവുമായി ബന്ധപ്പെട്ട് , അതായത് കള്ളപ്പണം കടത്തുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു എഫ്ഐആർ ഇട്ടിരുന്നു. അതേ ലോക്കറിൽ നിന്നും കിട്ടിയ അതേ പണം ഉപയോഗിച്ച് എങ്ങനെയാണ് ലൈഫ് മിഷൻ കേസിലും എഫ്ഐആർ ഇട്ടിരിക്കുന്നത് എന്നാണ് ഹൈക്കോടതി ചോദിച്ച പ്രധാനപ്പെട്ട ചോദ്യം.
ചുരുക്കി പറഞ്ഞാൽ എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്‍റെ പേരിൽ രണ്ട് കേസുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന് സംശയമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി ഇഡി ശിവശങ്കറിനെ നേരത്തെ അറസ്റ്റുചെയ്തതല്ലേ? ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസ് എടുക്കുന്നത് എന്ന് അതിപ്രധാനമായ ചോദ്യമാണ് കോടതി ഉന്നയിച്ചിരിക്കുന്നത് .
സ്വർണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷൻ അഴിമതി ബോധ്യപ്പെട്ടതായിരുന്നു ഇഡിയുടെ മറുപടി. ആദ്യ കേസിൽ തന്നെ രണ്ടാമത്തെ ആരോപണവും അന്വോഷിക്കാമായിരുന്നില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മാത്രമല്ല ഇ ഡി നിർണായക കാര്യങ്ങൾ കോടതിയിൽ ഉന്നയിക്കുകയുണ്ടായി. ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമെന്ന് ഇ ഡി ഹൈക്കോടതിയിൽ അറിയിച്ചു .
https://www.facebook.com/Malayalivartha























