പിണറായി ഏണി ചാരി വലിഞ്ഞു കേറി കുഞ്ഞാപ്പ... എല്ലാം കോംപ്ലിമെന്റ്സാക്കി... എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സാക്കി

മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജനറൽ കെ എസ് ഹംസ രംഗത്തുവന്നത്. അതിൽ എല്ലാ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാരണം പുറത്താക്കപ്പെട്ടതുകൊണ്ട് തന്നെ ധൈര്യമായി സത്യങ്ങൾ വിളിച്ച് പറയാം എന്ന നിലപാടിലാണ് അദ്ദേഹം.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ ആവശ്യ പ്രകാരമാണ് മുൻപ് ഒരു എം.എല്‍.എ. മലപ്പുറത്ത് വച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ളത്. അത് ആരാണെന്ന് പറയേണ്ടത് ലീഗാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയല്ല മറ്റൊരു എം.എല്‍.എയാണു ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നും അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
മുസ്‌ലിം ലീഗിനെ ഇടതു മുന്നണിയില്‍ എത്തിക്കുകയെന്നതായിരുന്നു ആ ചര്‍ച്ചയുടെ ലക്ഷ്യം. അതിനുള്ള ചരട് വലിക്കുന്നത് നാഗ്പുരില്‍ നിന്നാണ്. ലീഗ് ഇടതുപക്ഷത്തോട് ചേര്‍ന്നാല്‍ അവരുടെ മതനിരപേക്ഷതയ്ക്കു കോട്ടം തട്ടും. പരമ്പരാഗതമായ ഹിന്ദു വോട്ട് ചോര്‍ന്ന് ബി.ജെ.പിക്ക് പോകും. ഇത് മുന്നില്‍ കണ്ടാണ് ആസൂത്രണം നടത്തിയത്.- എന്നാണ് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ. എസ്. ഹംസ ആരോപണം ഉന്നയിച്ചത്.
ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. സോളാർ, ഐസ്ക്രീം പാർലർ വിഷയങ്ങൾ ഉൾപ്പെടെ തുറന്നു പറഞ്ഞിതാനാണ് തന്നെ ലീഗിൽ നിന്നും പുറത്താക്കിയതെന്നും കെ എസ് ഹംസ പറഞ്ഞു. ചന്ദ്രിക പണമിടപാട് കേസിൽ ഇ ഡി യെ കുഞ്ഞാലിക്കുട്ടി സെറ്റിൽ ചെയ്തു. ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുപോകാൻ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത് എ ആർ നഗർ ബാങ്ക് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനാണ്.
സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണ്. ചന്ദ്രികയുടെ അക്കൗണ്ടില്‍ നോട്ട് നിരോധനത്തിന് പിന്നാലെ 10 കോടി വന്നു. ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ മൂന്ന് കോടിക്കടുത്ത് രൂപ പിഴ കെട്ടി. ഇതോടെ കുറ്റം സമ്മതിച്ച പോലെയായി. ഇതൊന്നും ഹൈദരലി തങ്ങള്‍ അറിഞ്ഞില്ല.
അപ്പോഴേക്കും എല്ലാ രേഖകളും തങ്ങള്‍ക്കെതിരായി കഴിഞ്ഞിരുന്നു.- കെ.എസ്. ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ പൂര്‍ണപിന്തുണയോടെയാണ് കെ.എസ്. ഹംസയുടെ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനെതിരേ കോടതിയെ സമീപിക്കും. സംസ്ഥാന കൗണ്‍സിലിലേക്ക് മല്‍സരിക്കാതിരിക്കാനാണ് തന്നെ പുറത്താക്കിയതെന്നും കെഎസ് ഹംസ ആരോപിച്ചു.
https://www.facebook.com/Malayalivartha























