സിസാ തോമസിന് തിരിച്ചടി... സർക്കാരിന് നേട്ടം! റദ്ദാക്കി ഹൈക്കോടതി... വിലയിരുത്തി ഗവർണറും; നടപടിയുമായി സർക്കാർ?

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിന് തിരിച്ചടി. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിനായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.
സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി.സിയായി ചുമതലയേല്‍ക്കും മുന്‍പ് സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വൈസ് ചാന്‍സലര്‍ ചുമതലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം തള്ളി.
ഡോ. സിസയുടെ ഹര്‍ജി തള്ളിയ ട്രൈബ്യൂണല്‍ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാം. പക്ഷേ, നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് സിസയുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് ട്രൈബ്യൂണല്‍ ഉത്തരവ് തിരിച്ചടിയാകുന്നത്.
സുപ്രീംകോടതി വിധിയിലൂടെ വി.സി നിയമനം റദ്ദായ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സർക്കാർ ശിപാർശ തള്ളിയാണ് ഡോ.സിസ തോമസിനെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവായത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടറായിരുന്നു സിസ. സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെ പോലീസ് സുരക്ഷയിലാണ് ഡോ.സിസ കെടിയു വി.സിയുടെ താത്ക്കാലിക ചുമതല ഏറ്റെടുത്തത്.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡോ. സിസാ തോമസിനെ നീക്കിയത്. സര്‍ക്കാരിന്റെ അതൃപ്തിക്കിടെ ഗവര്‍ണറാണ് സിസയെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചത്. വൈസ് ചാന്‍സലറുടെ ചുമതല ഏല്ക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി സിസ തേടിയിരുന്നില്ല. ഇത് സര്‍വീസ് ചട്ടത്തിന്റെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മാര്‍ച്ച് 31-ന് സര്‍വ്വീസില്‍ നിന്ന്് സിസാ തോമസ് വിരമിക്കാനിരിക്കെയാണ് ട്രിബ്യൂണലിന്റെ നടപടി.
കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സും സിന്‍ഡിക്കറ്റും ചേര്‍ന്ന് ഉപസമിതി രൂപീകരിച്ചത് ഗവര്‍ണര്‍ മരവിപ്പിച്ചതു കോടതി റദ്ദാക്കിയിരുന്നു. കേരള സര്‍വകലാശാലയില്‍ 15 സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം ഗവര്‍ണര്‍ പിന്‍വലിച്ചതു റദ്ദാക്കിയ വിധിയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച തിരിച്ചടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ അദ്ദേഹത്തിന് എതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പിന്‍വലിച്ചത്.
സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതു കോടതി റദ്ദാക്കിയതും തിരിച്ചടിയാണ്. ഇതേ രീതിയില്‍ 2011ല്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 5 സെനറ്റ് അംഗങ്ങളെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 3 പേരെയും പിന്‍വലിച്ചിരുന്നു. 2012ല്‍ മറ്റൊരു അംഗത്തെയും പിന്‍വലിക്കുകയുണ്ടായി. അവര്‍ കേസിനു പോയെങ്കിലും അന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഗവര്‍ണറുടെ നടപടി ശരി വയ്ക്കുകയായിരുന്നു.
സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്കേല്‍ക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ചാന്‍സലറുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സി.യായി നിയമിച്ചതും സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്പെന്‍ഡ് ചെയ്തതും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പിന്നാലെയാണ് കേരളയിലെ ഉത്തരവും വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























