കഴിഞ്ഞ കുറച്ചു ദിവസമായി ചില ഫെയ്സ് ബുക്ക് പോസ്റ്റുകളെ തുടർന്നാണ് ചിന്ത എയറിൽ നിൽക്കുന്നത് എന്ന് നമുക്കറിയാം. അതിലൊന്ന് ഇംഗ്ളീഷിൽ ഇട്ട പോസ്റ്റായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോം ഇട്ട പോസ്റ്റിലെ ഭാഷ ഇംഗ്ളീഷിന്റെ ഏഴയലത്ത് കൂട്ടാൻ പറ്റാത്ത അത്ര മോശമായിരുന്നു.

യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഓരോ ദിവസവും ട്രോളൻമാർക്ക് ചാകരയാണ്. എന്നും വന്നിങ്ങനെ കുറ്റം പറയാൻ ഇഷ്ടവുമില്ല. പക്ഷേ ഒരു അർത്ഥ ജുഡിഷ്യൽ പദവി വഹിക്കുന്ന, ലക്ഷങ്ങൾ സമ്പളം പറ്റുന്ന യുവതിയായ പൊതുപ്രവർത്തകയിൽ നിന്ന് പൊതു സമൂഹം ഇമ്മാതിരി ഊളത്തരം പ്രതീക്ഷിക്കുന്നില്ല എന്നതുകൊണ്ടാണ് പറഞ്ഞു പോകുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ചില ഫെയ്സ് ബുക്ക് പോസ്റ്റുകളെ തുടർന്നാണ് ചിന്ത എയറിൽ നിൽക്കുന്നത് എന്ന് നമുക്കറിയാം. അതിലൊന്ന് ഇംഗ്ളീഷിൽ ഇട്ട പോസ്റ്റായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോം ഇട്ട പോസ്റ്റിലെ ഭാഷ ഇംഗ്ളീഷിന്റെ ഏഴയലത്ത് കൂട്ടാൻ പറ്റാത്ത അത്ര മോശമായിരുന്നു. RRR സിനിമയിലെ ഗാനത്തിന് ഓസ്കാർ ലഭിച്ച എംഎം കീരവാണിക്ക് ആശംസ അറിയിക്കാനായിരുന്നു പോസ്റ്റിലൂടെ ചിന്ത ഉദ്ദേശിച്ചതെങ്കിലും അത് എഴുതി വന്നപ്പോൾ മറ്റെന്തോ ആയിപ്പോയി. എന്നാൽ ഈ ആനമണ്ടത്തരം പൊതുജനം ഏറ്റെടുത്തതോടെ പോസ്റ്റ് പിൻവലിച്ചു. പക്ഷേ ഈ മോശം ഭാഷയിലുള്ള പോസ്റ്റ് പോലും സൈമൂഹ്യമാധ്യമത്തിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
അത് മറ്റെവിടുന്നും അല്ല, സിപിഎം ശക്തി കേന്ദരമെന്നൊക്കെ അവകാശപ്പെട്ടിരുന്ന, ഈയടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ കൂട്ടുപിടിച്ചിട്ടു കൂടി എട്ടുനിലയിൽ പൊട്ടിയ ത്രിപുരയിലെ ഒരാൾ ഇട്ട പോസ്റ്റ് അപ്പാടെ അടിച്ചുമാറ്റുകയായിരുന്നു ചിന്താ ജെറോം. ത്രിപുരയിലെ മാധ്യമപ്രവര്‍ത്തനായ സുജിത് ത്രിപുര എന്നയാളുടെ പോസ്റ്റ് ചിന്ത അതേപടി കോപ്പിയടിക്കുകയായിരുന്നു. ഇയാള്‍ മാര്‍ച്ച് 13ന് ആയിരുന്നു അത് പോസ്റ്റ് ചെയ്തത്.സുജിത് സെന്റൻസിന്റെ ഒടുക്കം കൺഗ്രാചുലേയ്ഷൻസ് എന്നാണ് എഴുതിയിട്ടുള്ളതെങ്കിൽ, ചിന്ത റെസ്പെക്ട് എന്ന് മാത്രം മാറ്റിയിട്ടുണ്ട്. പ്രബന്ധവും ഇങ്ങനെ അന്താരാഷ്ട്ര തലത്തിൽ പഠനങ്ങൾ നടത്തുന്ന ഗവേഷകരുടെ എഴുത്തുകൾ കോപ്പിയടിച്ച്, അൽപ്പസ്വൽപ്പം മാറ്റം വരുത്തി സ്വന്തമാക്കിയതാണ്. അതിനൊന്നും
കടപ്പാടും കൊടുത്തിട്ടില്ല താനും. സിപിഎം കാരൊക്കെ ഇങ്ങനെ അക്ഷരാഭ്യാസം ഇല്ലാത്തവരാണോ, എന്നാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ചോദിക്കുന്നത്. പിഎച്ച്ഡി പ്രബന്ധത്തിൽ ഗുരുതര വസ്തുതാ പിഴവും, കോപ്പിയടിയും ഉണ്ടായെന്ന കണ്ടെത്തലുകളെ തുടർന്ന് പുനർ മൂല്യ നിർണ്ണയം നടക്കുകയാണ് ഇപ്പോൾ ചിന്തയുടെ പ്രബന്ധം. എന്നാൽ പ്രബന്ധത്തിലെ പ്ലേയ്ഗറിസം അഥവാ മറ്റ് ഡോക്യുമെന്റുകലിൽ നിന്ന് ്പ്പടിയുള്ള പകർത്തൽ കണ്ടുപിക്കാതിരിക്കാനായി കുത്തും കോമയുമൊക്കെ മാറ്റി സെന്റൻസുകളിൽ ഘടനാ വ്യത്യാസം വരുത്തിയാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളതെന്നാണ് അറിയുന്നത്.
ഇത് കണ്ടെത്താനായി സർവ്വകലാശാല ലക്ഷങ്ങൾ മുടക്കിപുതിയ സോഫ്റ്റ്വെയറും വാങ്ങുകയുണ്ടായി എന്നും അറിയുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും വാണ്ടും കോപ്പിയടിയാണ് മാഡത്തിന്റെ ഒരു രീതി. അതും ഇത്ര തരംതാണ തെറ്റുകൾ ഉള്ള ഒരു പോസ്റ്റ്. ത്രിപുര, ചൈന എന്നൊക്കെ കണ്ടാലും കമഴ്ന്ന് വീണങ്ങ് കോപ്പിയടിക്കല്ലേ കുട്ടി സഖാവേ എന്നാണ് സംഭവത്തിലുള്ള ഒരു പ്രതികരണം. ചങ്കിലെ ചൈനയും ഇംഗ്ളിഷ് ഭാഷയുടെ കാര്യത്തിൽ പിന്നിലാണെന്ന് കേട്ടിട്ടുണ്ട്. ഇനി അടുത്ത തവണ കോപ്പിയടിക്കുമ്പോൾ സൂക്ഷിക്കണം.
പിന്നെ മലയാളം എഴുതാമെന്നു വച്ചാൽ അതും കുഴപ്പമാണ്. പവ്വത്തിൽ തിരുമേനി കാലം ചെയ്തത് ചിന്ത, ഫെയ്സ് ബുക്കിൽ കുറിച്ചപ്പോൾ അന്തരിച്ച സിറോ മലബാർ സഭയിലെ..എന്നായതും മലയാളി ഇപ്പോഴും ചിരിക്കുന്ന സംഭവമാണ്. ഇതൊക്കെ തമാശയായി കാണാമെങ്കിലും സാധാരണ മനുഷ്യൻ ചോദിച്ചുപോകുന്ന ചില കാര്യങ്ങളുണ്ട്. ഇത്തപരത്തിൽ തരംതാണ ഒരാളാണോ യുവജനക്കമ്മി,ൻ അധ്യക്ഷ പദവിയിിരിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് എടുത്ത ഒരാളുടെ അവസ്ഥ ഇതാണോ? ഇവർക്കാണോ ഒരുലക്ഷം രൂപ ശമ്പളം കൊടുക്കുന്നത്...അങ്ങനെ നീളുന്നു ആ ചേദ്യങ്ങൾ.
https://www.facebook.com/Malayalivartha

























