ഷാറൂഖിന് പാക് തീവ്രവാദ ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അക്രമത്തിനായി നിയോഗിക്കുകയായിരുന്നെന്നും പിടിക്കപ്പെടില്ലെന്ന് ഉറപ്പു കി്ട്ടിയിട്ടാണ് അക്രമം നടത്തിയതെന്നുമുള്ള ഷാറൂഖിന്റെ വിവരങ്ങള്‍ വലിയ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ ആക്രമണം ആസൂത്രിതമെന്ന് തന്നെയാണ് പ്രാഥമിക വിലിയിരുത്തല്‍. എന്നാല്‍ താന്‍ കുറ്റം ചെയ്‌തെന്ന് കസ്റ്റഡിയിലായ ഷാറൂഖ് അന്വേഷണ ഏജന്‍സികളോടെല്ലാം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഷാറൂഖിന് പാക് തീവ്രവാദ ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അക്രമത്തിനായി നിയോഗിക്കുകയായിരുന്നെന്നും പിടിക്കപ്പെടില്ലെന്ന് ഉറപ്പു കി്ട്ടിയിട്ടാണ് അക്രമം നടത്തിയതെന്നുമുള്ള ഷാറൂഖിന്റെ വിവരങ്ങള്‍ വലിയ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതാരൊക്കെ, കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ ആരൊക്കെ. ഇത്രയും തീവ്രമായ തരത്തില്‍ ഡെല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി അക്രമം നടത്താനുള്ള കാരണം എന്താണ്. ഷാറൂഖിനെ ചാവേറായി രംഗത്തിറക്കിയ തീവ്രവാദ ഗ്രൂപ്പേത് തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരമാണ് കേരള പോലീസ് കണ്ടെത്താനിരിക്കുന്നത്. കേരളത്തിലെത്തിച്ച ഷാറൂഖിനെ വിവധ ഏജന്‍സികള്‍ ഇന്ന് ചോ്ദ്യം ചെയ്യും. എന്നാല്‍ ഷാറൂഖിനോട് സംസാരിച്ചുവെന്ന് പറയുന്ന ആ മൂന്നു പേര്‍ കേരളത്തില്‍ തന്നെയുണ്ടെന്നാണ് നിഗമനം. അതിഥി തൊഴിലാളികളുടെ കൂട്ടത്തില്‍ അവര്‍ കേരളത്തില്‍ താമസിക്കുന്നെന്ന വിവരമാണ് ലഭിക്കുന്നത്.
ഡെല്‍ഹി, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ നിരീക്ഷിക്കുകയാണ്. ഷാറൂഖിന് പ്രലോഭിപ്പി്ച്ച് ക്ഷണിച്ചു വരുത്തി ട്രെയിനില്‍ തീ കത്തിച്ചി തിരിച്ചയ്ക്കുകയായിരുന്നോയെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്. മൂന്നു പേര്‍ ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് പോയതെങ്ങനെയെന്ന കാര്യവും ഇനി ഷാരുഖ് പറയേണ്ടിവരും. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും ഷാരൂഖിന് മാത്രമറിയുന്നതാണ്. എന്‍.ഐ.എ എഫ് ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. സാധാരണ ഒരു ട്രെയിന്‍ ആക്രമണം എന്നതിനേക്കാളുപരി ആര്‍ക്കും എപ്പോഴും ചെയ്യാവുന്ന തരത്തിലുള്ള ഓപ്പറേഷനാണ് എലത്തൂരില്‍ നടത്തിയത്. പണത്തിനുവേണ്ടിയാവാം ഇയ്യാള്‍ കൃത്യം നടത്താന്‍ എത്തിയതെന്ന നിഗമവുമുണ്ട്.
ഓടുന്ന ട്രെയിനിനുള്ളില്‍ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് സൂചിപ്പിക്കുന്നതാണ് പ്രതി ഷാറുഖ് പൊലീസിന് നല്‍കിയ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അതിക്രമം നടന്ന ട്രെയിന്‍ ബോഗി ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ചു. ഷാറുഖിന് പിന്നില്‍ മറ്റാരൊക്കെയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി.ഷാറൂഖിന്റെ കൂട്ടുപ്രതികളെ ഇന്നു തന്നെ കണ്ടെത്തിയേക്കാനാണ് സാധ്യത.പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളാണ് മൊഴിയില്‍നിന്നു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലുള്ള ട്രെയിനിലെ ഡി 1, ഡി 2 കോച്ചുകള്‍ അന്വേഷണ തലവന്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. പ്രധാന സാക്ഷിയായ റാസിഖിന്റെ മട്ടന്നൂരിലെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥരുമായും അന്വേഷണ സംഘം ചര്‍ച്ച നടത്തി.
അതേസമയം, മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ഷാറുഖിനെ ഇന്ന് പുലര്‍ച്ചയോടെ കേരളത്തിലെത്തിച്ചു. പ്രതിയുമായി ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പൊലീസ് സംഘത്തിന്റെ വാഹനം ഇടയ്ക്ക പഞ്ചറായെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ കേരളത്തിലെത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനുള്ളില്‍ അക്രമി തീയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്നു പേര്‍ മരിച്ചു. ട്രെയിന്‍ ഉടന്‍തന്നെ ചങ്ങല വലിച്ചു നിര്‍ത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ 9 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരുന്നു.
എലത്തൂരില്‍ നിന്ന് ഷാറുഖിനു മുങ്ങാന്‍ അവസരമൊരുക്കിയത് നിര്‍ണായക മണിക്കൂറില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയായി കണക്കാക്കുന്നു. രാത്രി ട്രെയിനില്‍ ആക്രമണമുണ്ടായ ശേഷം മണിക്കൂറുകളോളം ഷാറുഖ് സെയ്ഫി കേരളത്തിലുണ്ടായിരുന്നു. പൊള്ളലേറ്റ പാടുകളുണ്ടായിട്ടും സുരക്ഷിതമായി കേരളം കടക്കാന്‍ പ്രതിക്കു കഴിഞ്ഞു. ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി 9.27ന് ആണ് ആക്രമണമുണ്ടാകുന്നത്. അതിനു ശേഷം പ്രതി കണ്ണൂര്‍ വരെ സഞ്ചരിച്ച് അവിടെനിന്നു ട്രെയിന്‍ കയറി കാസര്‍കോട് അതിര്‍ത്തി കടന്നെങ്കിലും പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആക്രമണത്തിനു ശേഷം യാത്ര പുനരാരംഭിച്ച ട്രെയിന്‍ കൊയിലാണ്ടിയിലും വടകരയിലും എത്തിയപ്പോള്‍ എല്ലാ കോച്ചുകളിലും ശുചിമുറികള്‍ ഉള്‍പ്പെടെ കേരള പൊലീസും റെയില്‍വേ പൊലീസും പരിശോധന നടത്തിയിരുന്നു. പൊള്ളലേറ്റ പരുക്കുകള്‍ ഉണ്ടായിട്ടും ഈ വണ്ടിയില്‍ ഇയാള്‍ തുടര്‍ന്നു യാത്ര ചെയ്‌തെങ്കില്‍ പൊലീസിന്റെ കണ്ണില്‍ പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യമുണ്ട്.
ആക്രമണമുണ്ടായതിനു ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങി റോഡ് മാര്‍ഗമാണ് ഇയാള്‍ കണ്ണൂരിലേക്ക് പോയതെങ്കിലും മതിയായ പരിശോധനയുണ്ടായിരുന്നെങ്കില്‍ ആ രാത്രി തന്നെ പിടിയിലാകുമായിരുന്നു. സംഭവത്തിനു ശേഷം രാത്രി പതിനൊന്നരയോടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കണ്ണൂരിലെത്തി. ആക്രമണമുണ്ടായ കോച്ചുകള്‍ സീല്‍ ചെയ്യാനും മാറ്റിയിടാനും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. അതിനു ശേഷമാണ് ഇയാള്‍ കണ്ണൂരില്‍നിന്നു ട്രെയിന്‍ കയറി പോയത്. പ്രധാന പ്ലാറ്റ്‌ഫോമില്‍ എത്താതെ ട്രെയിന്‍ കയറാന്‍ കഴിയില്ല. ഇയാള്‍ ചികിത്സ തേടിയതായി അഭ്യൂഹമുണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പൊലീസ് പരിശോധന നടത്തി. ഇതു മാത്രമാണു പ്രതിയെ പിടികൂടാന്‍ കണ്ണൂരില്‍ പൊലീസ് സ്വീകരിച്ച നടപടി.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണു സംയുക്ത അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഷാറുഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. പ്രതി ഷാറുഖ് സെയ്ഫിയെ കുടുക്കിയത് മൊബൈല്‍ ഫോണും നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുമാണ്. കണ്ണും കാതും കൂര്‍പ്പിച്ച് സൈബറിടങ്ങളില്‍ കാത്തിരുന്ന എടിഎസിന് മുന്നിലേയ്ക്ക് ഷാറൂഖ് ഫോണ്‍ ഓണ്‍ ചെയ്തത് പ്രതിയിലേയ്ക്ക് എത്താന്‍ എളുപ്പമാര്‍ഗ്ഗമായി. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈല്‍ ഫോണ്‍, രത്നാഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനു പിന്നാലെ ഷാറുഖ് ഓണാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഷാറുഖിന്റെ ഫോണിലേക്കു സന്ദേശമെത്തി. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാറുഖ് രത്നാഗിരിയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. ഇവര്‍ സ്ഥലത്തെത്തുമ്പോഴേക്കും വിവരം കിട്ടിയ ഷാറുഖ് സെയ്ഫി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.
അതേസമയം, ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടിയിലായ ഷാറുഖ് സെയ്ഫി ഷഹീന്‍ബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഷാറുഖിന്റെ ചിത്രം അമ്മയാണു തിരിച്ചറിഞ്ഞത്. ഷാറുഖിനെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷാറുഖിനെ ആറു ദിവസമായി കാണാനില്ലായിരുന്നുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. ഷാറൂഖിനെ കാണാനില്ലെന്ന് നല്കിയ പരാതിയും അന്വേഷണ സംഘത്തിന് എളുപ്പം പ്രതിയിലേയ്ക്ക് എത്താന്‍ സഹായിച്ചി്ട്ടുണ്ട്.
ഷാറുഖ് പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെന്നും അമ്മ വ്യക്തമാക്കി. ഷാറുഖിന് അധികം സുഹൃത്തുക്കളുമില്ല. അതേസമയം, ഷാറുഖിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹീന്‍ബാഗിലെ ഷാറുഖിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. അന്തര്‍മുഖനായി നടന്ന ഷാരൂഖ് പാക് തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവിനായാണ് അന്വേഷണ സംഘം പരക്കം പായുന്നത്. അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെയുള്ള ഏതെങ്കിലും ടെററിസ്റ്റ് ഗ്രൂപ്പിന്റെ ചാവേറാണോയെന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്. ഇന്ന് അന്വേഷണ സംഘത്തിനും രാജ്യത്തിനും വിലപ്പെട്ട ദിനമാണ്. പുറത്തു വരാന്‍ പോകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
https://www.facebook.com/Malayalivartha

























