കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിലാണ് അൻസിയയുടെ അറസ്റ്റ്. കൊട്ടരാക്കര ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ ആണ് അൻസിയയെ അറസ്റ്റ് ചെയ്തത്.

ഗുണ്ടായിസം കാണിച്ച് കുറച്ചുകാലമായി നാടിനെ വിറപ്പിക്കുന്ന യുവതി, അൻസിയ ബീവി ഒടുവിൽ അറസ്റ്റിലായി. കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിലാണ് അൻസിയയുടെ അറസ്റ്റ്. കൊട്ടരാക്കര ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ ആണ് അൻസിയയെ അറസ്റ്റ് ചെയ്തത്.കടയ്ക്കൽ, പാങ്ങലുകാട്ടിൽ ഫാൻസി സ്റ്റോർ നടത്തുകയാണ് അൻസിയ. കടയുടെ മുന്നിൽ ആരെങ്കിലും വാഹനം നിർത്തിയാൽ ഇവർ പതിവായി വഴക്കുണ്ടാക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
ഒരാഴ്ച മുമ്പാണ് ഇവർ ഒരു പെൺകുട്ടിയെ നടുറോഡിലിട്ട് മർദ്ദിച്ചത്. അൻസിയ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ദൃശ്യങ്ങൾ പകർത്തി. മർദിക്കുന്ന ദൃശ്യം ,മൊബൈലിൽ പകർത്തിയെന്നാരോപിച്ച് അൻസിയ ഓട്ടോ ഡ്രൈവറുടെ കൈ കമ്പി വടികൊണ്ട് തല്ലിയൊടിക്കുകയായിരുന്നു. പെൺകുട്ടിയെ മർദിച്ചതിന് നേരത്തെ തന്നെ അൻസിയക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ, കൈ ഒടിഞ്ഞ ഓട്ടോ ഡ്രൈവർ വിജിത്തും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അൻസിയയുടെ അറസ്റ്റ്.
മുമ്പ് കത്തിയുമായി റോഡിൽ അൻസിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അൻസിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഒരാഴ്ച മുൻപ് പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിൽ നടുറോഡിൽവെച്ച് ഏറ്റുമുട്ടിയിരുന്നു. അസഭ്യം പറയുകയും ഇരുവരും പരസ്പ്പരം ആക്രമിക്കുകയായിരുന്നു . ഈ സംഘർഷത്തിന്റെ വീഡിയോയാണ് വിജിത്ത് ഫോണിൽ പകർത്തിയത് എന്നായിരുന്നു അൻസിയയുടെ സംശയം. തുടർന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അൻസിയ ഓട്ടോസ്റ്റാൻഡിലെത്തി. എന്നാൽ വീഡിയോ എടുത്തിട്ടില്ലെന്ന് യുവാവ് പറഞ്ഞു.
എന്നിട്ടും സംശയം തീരാതെ വന്നതോടെ അൻസിയ അക്രമാസക്തയാകുകയായിരുന്നു. തുടർന്ന് അൻസിയ കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് വിജിത്തിനെ ആക്രമിച്ചു. കമ്പിവടി കൊണ്ട് ഇടതുകൈ തല്ലിയൊടിച്ചശേഷം അൻസിയ തയ്യൽക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു. പരിക്കേറ്റ വിജിത്തിനെ സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് അൻസിയക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ചമുൻപുണ്ടായ സംഘർഷത്തിൽ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ ഇത്രയും അക്രമങ്ങൾ കാണിച്ചിട്ടും , രണ്ടു കേസുകൾ നിലവിലുണ്ടായിട്ടും ഇവർക്കെടതിരെ വേണ്ട നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.,. ഇതേ തുടർന്നാണ് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്. അൻസിയക്കെതിരെ ആളുകളെ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തുക, ആക്രമിച്ചു പരിക്കേൽപ്പിക്കുക തുടങ്ങിയ പരാതികൾ വ്യാപകമായിരുന്നു. അയൽവാസികളായ സ്ത്രീകളെ റോഡിലിട്ട് തല്ലുക, ഉത്സവസ്ഥലത്ത് കത്തിയുമായെത്തി പുരുഷന്മാരെ ആക്രമിക്കുക, തെറി പറയുക എന്നിങ്ങനെ നീളുന്നു അൻസിയക്കെതിരെയുള്ള പരാതികൾ.
അൻസിയക്ക് ഒരു മകനാണുള്ളത്. ഈ മകന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ട്. യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അൻസിയയെ റിമാൻഡ് ചെയ്തു.അറസ്റ്റിലായ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും ഇവർ വിരട്ടി. അൻസിയ റിമാൻ്റിലായ ആശ്വാസത്തിലാണ് കടയ്ക്കലും പരിസര പ്രദേശങ്ങലിലുമുള്ള ജനം.
https://www.facebook.com/Malayalivartha

























