രാഹുൽ ഗാന്ധിയെ മാത്രമല്ല, ഏതുപാർട്ടി ആയായലും കേന്ദ്രമെന്ന പൊതുശത്രുവിനെതിരെ തെരുവിലിറങ്ങും എന്നാണല്ലോ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ പറയുന്നത്. കേന്ദ്രത്തിനും നരേന്ദ്ര മോദിക്കും എതിരായി ശബ്ദമുയർത്താനുള്ല മാർഗ്ഗമായി മാത്രം ഇതിനെ കാണുമ്പോൾ സിപിഎം ഇതിൽ എടുക്കുന്ന നിലപാട് എന്താണെന്ന് ഇതിനോടകം വ്യക്തമാക്കികഴിഞ്ഞു.

വയനാട്ടിൽ ഉപ തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ്സിനെ എതിർക്കാൻ സിപിഎം ന് കഴിയുമോ? എതിർത്താൽ കേന്ദ്രത്തിന് അനുകൂലമായി നിലകൊള്ളുന്നു എന്ന പ്രതിച്ഛായ വരില്ലേ? എന്നൊക്കെയായിരുന്നു പൊതുസമൂഹം ചോദിച്ചുകൊണ്ടിരുന്നത്. കാരണം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിക്കെതിയെ ശക്തിയുക്തം സിപിഎം രംഗത്തുവന്നപ്പോൾ അത് കോൺഗ്രസ്സിനോടുള്ള മൃദുസമീപനമാണ് എന്ന തരത്തിൽ പോലും ഇടതുവലതു പക്ഷങ്ങലിൽ ചർച്ചകൾ വന്നു. എന്നാൽ കോൺഗ്രസ്സിനെ അനുകൂലിക്കാൻ സിപിഎം ന് ഒരിക്കലും പറ്റില്ല.രാഹുലിനെ അനുകൂലുച്ചതിൽ നിന്നും, കോൺഗ്രസ്സിനോടുള്ള താൽപ്പര്യമാണ് സിപിഎം കാണിച്ചിരിക്കുന്നത് എന്നും, വരുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ പിൻതുണക്കും എന്നുമൊക്കെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വച്ചു കാച്ചിയത് സിപിഎം ന്റെ ഇരട്ട നിലപാടും പ്രതിസന്ധിയും ചൂഷണം ചെയ്തുകൊണ്ടു തന്നെയാണ് എന്നുവേണം പറയാൻ. അല്ലാതെ ഒരുകാരണവശാലും കോൺഗ്രസ്സിനെ അനുകൂലിക്കാൻ സിപിഎം ന് കഴിയില്ല. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ കോണ്ഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സിപിഎം സ്വീകരിക്കുക എന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബിജെപി ആണെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. രാഹുല്‍ഗാന്ധിക്ക് അനുകൂലമായ നിലപാട് മേല്‍ക്കോടതിയില്‍നിന്നുണ്ടാകുമെന്നാണ് ഇടതുനേതാക്കള്‍ പ്രതീക്ഷിക്കുന്നത്.അതിൽ ഒട്ടുമേ സന്തോഷം ഇടതിനില്ല താനും. ഫലം മറിച്ചായാല്‍ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ രാഹുലിനെ വിമര്‍ശിച്ച് രംഗത്തുവരേണ്ടതിന്റെ സാധ്യതയും മുന്നില്‍ക്കണ്ടാണ് പ്രതിഷേധത്തിന്റെ പോക്ക് .രാഹുലിന്റെ കേരളത്തിലെ സാന്നിധ്യമാണ് എല്‍.ഡി.എഫിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അത് മറികടക്കാന്‍ പരാജയപ്പെട്ട ജനപ്രതിനിധിയായി രാഹുലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപാളയത്തില്‍ നടക്കുന്നത്. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ പോരടിക്കുന്നതിന്റെ പേരില്‍ 'രാഷ്ട്രീയ രക്തസാക്ഷി'യായ പരിവേഷം രാഹുല്‍ഗാന്ധിക്കുണ്ടാകുന്നത്. അതില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എല്‍.ഡി.എഫിന് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ അനിവാര്യതയായി മാറിയിട്ടുമുണ്ട്. രാഹുലിന്റെ കേരളത്തിലെ സാന്നിധ്യമാണ് എല്‍.ഡി.എഫിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാര്യം. അത് മറികടക്കാന്‍ പരാജിതനായ ജനപ്രതിനിധിയായി രാഹുലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപാളയത്തില്‍ നടക്കുന്നത്. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ പോരടിക്കുന്നതിന്റെ പേരില്‍ ശക്തമായ ശബ്ദമുയർത്തുന്നതിന്റെ പേരിൽ , കാട്ടിുനീതിക്കിരയായ നേതാവ്.. എന്ന പരിവേഷം രാഹുല്‍ഗാന്ധിക്കുണ്ടാകുന്നത്. അതില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എല്‍.ഡി.എഫിന് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ അനിവാര്യതയായി മാറിയിട്ടുമുണ്ട്. ചുരുക്കത്തിൽ കേന്ദ്രത്തിനെതിരെ പോരാടുകയും വേണം രാഹുലിനെ പിൻതുണക്കാതിരിക്കാൻ പറ്റുകയുമില്ല, എന്നാൽ രാഹുലിനെ കേരളത്തിൽ നിന്ന് അകറ്റി നിർത്തുകയും വേണം. ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം ഇടതിന് ഇപ്പോൾ പുത്തരിയല്ല. അതിനൊപ്പം ത്രിശങ്കുവിലായിപ്പോവുന്ന നിലപാടു വ്യത്യാസങ്ങലിൽ പെട്ടുഴലുകയുമാണ് സിപിഎം.
https://www.facebook.com/Malayalivartha
























