Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കേന്ദ്രം നലകിയ പണ പോലും മാന്യമായി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചിലവഴിക്കാതെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്കിയതിലൂടെ സര്‍ക്കാര്‍ തന്നെ പദ്ധതിയെ അട്ടിമറിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം കണ്ടെത്തിയിരിക്കുന്നത് അഞ്ഞൂറ് കോടിയിലധികം രൂപയുടെ അഴിമതിയാണ്

06 APRIL 2023 09:19 PM IST
മലയാളി വാര്‍ത്ത

കേന്ദ്രവും സംസ്ഥാനവും പകുതി തുക വീതം ചിലവഴിച്ച് നടത്തുന്ന ജലജീവന്‍ പദ്ധതിയിലെ പ്രോജക്ടുകളില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടന്നതായുള്ള കണ്ടെത്തലിലൂടെ കേരള സര്‍ക്കാരിന്റെ അഴിമതി ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്രം നലകിയ പണ പോലും മാന്യമായി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചിലവഴിക്കാതെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്കിയതിലൂടെ സര്‍ക്കാര്‍ തന്നെ പദ്ധതിയെ അട്ടിമറിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം കണ്ടെത്തിയിരിക്കുന്നത് അഞ്ഞൂറ് കോടിയിലധികം രൂപയുടെ അഴിമതിയാണ്. ഇതിന്‍െര പശ്ചാത്തലത്തില്‍ ജലജീവന്‍ പദ്ധതിയുടെ എല്ലാ കരാറുകളും പ്രോജക്ടുകളും അന്വേഷിക്കാന്‍ കേന്ദ്രംതീരുമാനിച്ചിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കോക്കസാണ് കരാര്‍ വ്യവസ്ഥകളില്‍ തിരുത്തലുകള്‍ വരുത്തി വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ നല്കിയതെന്ന ആരോപണമാണ് ശ്കതമായിരിക്കുന്നത്.

അതോ സമയം,ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കോഴിക്കോട് ഉള്ളിയേരി, മൂടാടി ജലശുദ്ധീകരണ ശാലകളിലെ കരാറിലെ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണം തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചു. ക്രമക്കേടിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നതു സംബന്ധിച്ച വ്യക്തത വരുത്താന്‍ ജലഅതോറിറ്റി ആസ്ഥാനയെും സെക്രട്ടറിയേറ്റിലേയും ഫയലുകള്‍ പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് .

സ്വന്തം ഇഷ്ടക്കാര്‍ക്കുവേണ്ടി കരാര്‍ മാനദണ്ഡങ്ങളൊരുക്കിയ കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.ഗിരീശന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ലീനാകുമാരി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കരാറിലെ ക്രമക്കേട് വിവരിച്ച് ഈ ചീഫ് എന്‍ജിനീയര്‍ വാട്ടര്‍ അതോറിറ്റി എംഡിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ചീഫ് എന്‍ജിനീയറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. പകരം പി.ഗിരീശനു തന്നെ ചീഫ് എന്‍ജിനീയറുടെ ചുമതല നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിച്ചത്.

കരാറില്‍ വീഴ്ചയുണ്ടെന്നും അഴിമതിയുണ്ടെന്നും ബോധ്യമായതോടെ കരാര്‍ നടപടി ആലോചിക്കുന്ന കമ്മിറ്റിയില്‍ നേരിട്ട് പങ്കെടുക്കാന്‍ ജല അതോറിറ്റി വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയറോട് എംഡി നിര്‍ദേശിച്ചു. കരാര്‍ നല്‍കും മുന്‍പ് ജലഅതോറിറ്റിയുടെ നിയമവിഭാഗത്തിന്റെ അനുമതി തേടണമെന്നും ചീഫ് ലോ ഓഫിസര്‍ക്ക് ഫയല്‍ കൈമാറണമെന്നും വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നു.

ജല അതോറിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ ഉപദേശം സ്വീകരിച്ച് തിടുക്കപ്പെട്ട് കരാര്‍ നല്‍കുകയായിരുന്നു. ജലഅതോറിറ്റി ചെയര്‍മാനും എംഡിയും ഉള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടും ഇഷ്ടക്കാരനു തന്നെ കരാര്‍ നല്‍കി. കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയറും പിന്നീട് ഉത്തരമേഖലാ ചീഫ് എന്‍ജിനീയറായി സ്ഥാനക്കയറ്റവും നേടിയ ഈ ഉദ്യോഗസ്ഥന് പിന്നില്‍ ഉന്നതരുണ്ടെന്ന സൂചനയും ഇതിനകം പുറത്തുവന്നു. പിഴവ് ചൂണ്ടിക്കാണിച്ച ചീഫ് എന്‍ജിനീയറെ ഉടനെ സ്ഥലം മാറ്റിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്.

 ഇന്ത്യയില്‍ മറ്റൊരു കരാറുകാരനും ഇല്ലാത്ത ഈ യോഗ്യത പൊന്നാനി കരാറുകാരനു മാത്രമുണ്ടെന്നു വരുത്തിത്തീര്‍ത്താണ് 559 കോടിയുടെ കരാര്‍ നല്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ വന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ഇടപെടല്‍ നടന്നതായി കണ്ടെത്തിയിരിക്കുകയാണ്.ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ശുദ്ധജല വിതരണത്തിനുള്ള കരാര്‍ നല്‍കിയതില്‍ ക്രമക്കേടു നടന്നെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി ജൂലൈ 7 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അത്തോളി പഞ്ചായത്ത് അംഗം കെ.ബൈജു നല്‍കിയ പരാതിയിലാണു കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ടി.മധുസൂദനന്റെ ഉത്തരവ്.

കോഴിക്കോട് ജില്ലയിലെ 7 പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണത്തിനു ജലശുദ്ധീകരണ ശാല, പമ്പ് ഹൗസുകള്‍, വിതരണ പൈപ്പുകള്‍ എന്നിവ സ്ഥാപിക്കാന്‍ 559 കോടിയുടെ കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. ജല വകുപ്പിലെ 2 സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, ഡപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍, 2 കരാറുകാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഇഷ്ടക്കാര്‍ക്കു കരാര്‍ നല്‍കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നും കരാറുകാര്‍ നല്‍കിയ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു കരാര്‍ നല്‍കിയതെന്നും പരാതിയിലുണ്ട്. മുന്‍പരിചയമുള്ള ഒട്ടേറെ കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇവരെ അയോഗ്യരാക്കി. കോടതി ഉത്തരവിലൂടെ നടക്കുന്ന അന്വേഷണമായതിനാല്‍ വിജിലന്‍സിനെ സര്‍ക്കാരിന്റെ കൂട്ടില്‍ അടച്ചിടാന്‍ പറ്റുമോയെന്ന് സംശയമാണുയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (1 hour ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (1 hour ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (1 hour ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (2 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (2 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (2 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (3 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (3 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (3 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (4 hours ago)

Malayali Vartha Recommends