Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കേരളത്തിലൊരു പ്രേത ഗ്രാമമുണ്ടോ? എങ്കിൽ ഇവിടം അങ്ങനെയായത് എന്തുകൊണ്ട്? കേരളത്തിൽ അങ്ങനെയൊരിടമുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ബിബിസി പുറത്തുവിടുന്നത്.

06 APRIL 2023 09:27 PM IST
മലയാളി വാര്‍ത്ത

കേരളത്തിലൊരു പ്രേത ഗ്രാമമുണ്ടോ? എങ്കിൽ ഇവിടം അങ്ങനെയായത് എന്തുകൊണ്ട്? കേരളത്തിൽ അങ്ങനെയൊരിടമുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണ്  ബിബിസി  പുറത്തുവിടുന്നത്. നിരവധി കാരണങ്ങളാണ് കേരളത്തിലെ ഈ ഗ്രാമം ഇങ്ങനെയാവാൻ കാരണം.

പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന ഗ്രാമമാണ് ആൾ വാസമൊഴിഞ്ഞ് പ്രേതഗ്രാമമായി മാറിയിരിക്കുന്നത് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്കും കോഴഞ്ചേരിക്കും ഇടയിലുള്ള ഒരു ചെറു ഗ്രാമമാണ് കുമ്പനാട്. പൊതുസമൂഹം ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിരവധി കാരണങ്ങൾ ഈ ഗ്രമത്തെ പ്രേതഗ്രാമമാക്കുന്നു.  ആളൊഴിഞ്ഞതാക്കുന്നു.

 

 

 ബിബിസി യുടെ മാധ്യമപ്രവർത്തകനായ സൗതിക് ബിശ്വാസ് കേരളത്തിലെ കുമ്പനാട്ടേക്ക് നടത്തിയ യാത്രയിലും അന്വേഷണത്തിലും കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. കേരളത്തിൽ ഇങ്ങനെയൊരു ഗ്രമം ഉണ്ടന്നും,അവിടം ആളൊഴിഞ്ഞ് വിജനമാണെന്നും ഞെട്ടലോടെയാണ് മനസിലാക്കിയത്. എപ്പോഴോ ഒരു മലയാളം സിനിമയിൽ കണ്ടത് ഇതുമായി ബന്ധപ്പെടുത്തി ഓർക്കുന്നു.

അതായത് കുംബനാട്ടുന്ന് എല്ലാവരും വിദേശത്തേക്ക് പോകുന്നു എന്ന് കഥാപാത്രങ്ങൾ തമ്മിൽ പറയുന്നത്.  കുമ്പനാട്ടും അതിനെ ചുറ്റിപ്പറ്റിയുള്ള അരഡസനോളം പച്ചപ്പുള്ള ഗ്രാമങ്ങളിലുമായി 25,000-ത്തോളം ആളുകൾ ഉണ്ട്  എന്നാണ് വയ്പ്പ്. എന്നാൽ ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുന്നു.

 ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ  മക്കളോടൊപ്പം താമസിക്കുകയോ ആണെന്ന് വില്ലേജ് ഓഫീസർ ആശ സിജെ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു . വർഷങ്ങൽക്ക് മുന്നേ തന്നെ വിദേശ രാജ്യങ്ങളിലേക്ക് തൊഴിലന്വേഷണാർത്ഥം പോയ പലരും, പിന്നീട് മക്കളെയും കുടുബത്തെയും കൊണ്ടുപോയി. പ്രായമായ മാതാപിതാക്കൾ മാത്രം ചില വീടുകളിൽ അവശേഷിച്ചു. മറ്റു ചലർ മറ്റു സ്ഥലങ്ങലിലുള്ള മക്കളുടെ അടുത്തേക്കോ, വ‍ദ്ധ സദനങ്ങലിലേക്കോ മാറി .

വീടുവിട്ടു പോകാൻ മടിച്ച പലരും മരണം കാത്തിരിക്കുന്നു, മറ്റു ചിലർ മരണപ്പെട്ടു. വാർദ്ധക്യത്തിൽ ഒറ്റക്കായവരും ഏറെ. ഇവിടങ്ങലിലെങ്ങും, കുഞ്ഞുങ്ങളില്ല, കളിചിരികളില്ല. വലിയപറമ്പിലെ കൂററൻ ഗേറ്റുകളിൽ നല്ലൊരു ശതമാനവും  പൂട്ടക്കിടക്കുന്നവയാണ്. അല്ലെങ്കിൽ മുറ്റം കരിയില കയറി, കാടുപിടിച്ച് ദുരൂഹത നിറച്ചു കിടക്കുന്നുണ്ടാവും.അതൊക്കെ കൊണ്ടുതന്നെ കുമ്പനാട്ട്  20 സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർത്ഥികൾ വളരെ കുറവാണ്.

ചൈനയെ കടത്തി വെട്ടി ജനസംഖ്യയിൽ മുന്നേറുന്ന രാജ്യമായി മാറുന്നു ഇൻഡ്യ. എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ‍ഞെട്ടിക്കുന്ന ജനസംഖ്യാ കുറവാണ് രേഖപ്പെടുത്തുന്നത്. അതിനുദാഹരണം കൂടിയാണ് കുമ്പനാട് എന്ന ഈ ഗ്രാമം. മാത്രമല്ല. ഇവിടെ പ്രായമായവരാണ് കൂടുതലുള്ളത്, കുട്ടികളില്ല. അതുകൊണ്ടുതന്നെ, വർഷങ്ങളായി, കേരളത്തിലെ ഈ പ്രദേശത്തെ സ്കൂളുകൾ അസാധാരണമായ ഒരു പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്. വിദ്യാർത്ഥികൾ വിരളമാണ് എന്നതാണ് അത്.

അധ്യാപകർക്ക് അവരെ തേടി പോകേണ്ടിവരുന്നു. വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാൻ അദ്ധ്യാപകർ പോക്കറ്റിൽ നിന്ന് പണം നൽകേണ്ട അവസ്ഥയാണ്. കുമ്പനാട്ടെ, 150 വർഷം പഴക്കമുള്ള  സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ 50 വിദ്യാർത്ഥികളാണുള്ളത്. 14 വയസ്സുവരെയുള്ള കുട്ടുകൾ പഠിക്കേണ്ട അപ്പർ പ്രൈമറി സ്കൂളാണിത്.  പത്തനംതിട്ട പട്ടണത്തോട് ചെർന്ന ഗ്രാമങ്ങലിൽ നിന്നുള്ള ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ് ഇവരൊക്കെയും.

7 പേർ പഠിക്കുന്ന ഏഴാംക്ലാസ്സാണ് ഏറ്റവും കൂടുതൽ വിദ്യർത്ഥികൾ ഉള്ള ക്ലാസ്സ് എന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.  2016 വർഷത്തിൽ 7 പേരുള്ള ക്ലാസിൽ ഒരു വിദ്യാർത്ഥി മാത്രമാണുണ്ടായിരുന്നത്.  വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് അദ്ധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർത്ഥികളെ എത്തിക്കുന്ന ഓട്ടോ റിക്ഷകൾക്ക് നൽകാനായി ഈ സ്കൂളിലെ എട്ട് അധ്യാപകരും ഓരോ മാസവും 2,800 രൂപ സ്വന്തം പോക്കറ്റിൽ നിന്ന ചെലവഴിക്കുന്നു.

വിദ്യാർഥികളെ തേടി വീടുവീടാന്തരം ഇവർ  കയറിയിറങ്ങുകയും ചെയ്യുന്നു. പ്രദേശത്തെ കുറച്ച് സ്വകാര്യ സ്കൂളുകൾ ഉള്ളതിൽ പോലും വിദ്യാർത്ഥികളെ എത്തിക്കാനായി പെടാപ്പാടാണ്. ഇവിടേയ്ക്ക് വിദ്യാർത്ഥികളെ അന്വേഷിക്കാൻ അധ്യാപകരെയാണ് അയയ്ക്കുന്നത്. കുമ്പനാട്ടെ  ഏറ്റവും വലിയ സ്കൂളിൽ കഷ്ടിച്ച് 70 വിദ്യാർത്ഥികൾ മാത്രമേയുള്ളൂ എന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എങ്കിൽ അത് സത്യമാണ്.

പാഠങ്ങൾ വായിക്കുന്നതും, കുട്ടികളും അദ്ധ്യാപകരും സംസാരിക്കുന്നതുമായ ദുർബലമായ ശബ്ദം മാത്രമാണ് ഈ സ്കൂളുകൾക്കു പുറത്ത് കേൾക്കാനാവുക എന്നാണ് സൗതിക് പറയുന്നത്. ഇവിടെ,ഈ ഗ്രാമത്തിൽ കുട്ടികളില്ല, ആളുകൾ തന്നെ താമസമില്ല, പിന്നെ എന്തുചെയ്യാനാവും എന്നാണ് സ്കൂൾ പ്രിൻസിപ്പൽ ജയദേവി ആർ ചോദിക്കുന്നത് എന്ന് ബിബിസി ലേഖനത്തിൽ പറയുന്നു.

ജനസംഖ്യ കുറയുകയും, ഇപ്പോഴുള്ള വിരലിലെണ്ണാവുന്നവർ പ്രായമേറിവരാവുകയും ചെയ്ത അവസ്ഥയാണ് കുമ്പനാട്ട് ഇപ്പോഴുള്ളത്. രാജ്യത്തെ ആകെയുള്ള ജനസംഖ്യയിൽ  47 % പേർ,  25 വയസ്സിൽ താഴെയുള്ളവരാണ്. 1990 ൽ രാജ്യം സമ്പത്വ്യവസ്ഥയിൽ ഉദാരവൽക്കരണം കൊണ്ടുവന്നതിൽപ്പിന്നെയാണ് ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ജനിച്ചത്. ആ സാഹചര്യത്തിലാണ് പ്രായമായവർ മാത്രമായി ഒരു ഗ്രാമം, കുട്ടികളില്ലാത്ത ഒരു ഗ്രാമം ഈ കേരളത്തിൽ സ്ഥിതി ചെയ്യുന്നത്.സർക്കാർ നടത്തുന്ന ഒരു  ആശുപത്രി,  30-ലധികം ഡയഗ്നോസ്റ്റിക് സെന്ററുകൾ, മൂന്ന് വൃദ്ധസദനങ്ങൾ എന്നിവ ആ പ്രദേശത്തെ പ്രായമേറിയ ജനസമൂഹത്തിലേക്ക് വിരൽചൂണ്ടുന്ന ഉദാഹരണങ്ങളാണ്.

എന്നാൽ മറ്റൊരു വസ്തുത എല്ലാ ബാങ്കുകൾക്കും ബ്രാഞ്ചുകളുള്ള പ്രദേശമാണ് കുമ്പനാട് എന്നതാണ്. അര കിലോമീറ്റർ ചുറ്റളവിൽ 8 ബാങ്കുകളുടെ ശാഖകളാണ് ഇവിടെയുള്ളത്. അങ്ങനെ മൊത്തത്തിൽ രണ്ടു ഡസനോളം ബാങ്കുകൾ കുമ്പനാട്ടുണ്ട്. ഇവിടുത്തെ ഒറ്റപ്പെട്ട മാതാപിതാക്കൾക്ക് ലോകമെമ്പാടും താമസിക്കുന്ന മക്കളിൽ നിന്ന് പണം അയച്ചുകിട്ടുന്നത് ഈ ഭാങ്കുകൾ വഴിയാണ്.

കേരളത്തിൽ നിന്ന് എത്രപേരാണ് ഇത്തരത്തിൽ വിദേശരാജ്യങ്ങളിൽ ജോലികൾക്കായി പോവുകയും പിന്നീട് പൗരത്വം സ്വീകരിച്ച് വിദേശികളായി മാറുകയും ചെയ്യുന്നത്. അത്തരത്തിൽ എത്ര വിദേശ പണമാണ് രാജ്യത്തേക്കെത്തുന്നത്.  കഴിഞ്ഞ വർഷം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്ന് ഇന്ത്യ സ്വരൂപിച്ച 100 ബില്യൺ ഡോളറിന്റെ 10 ശതമാനവും കേരളത്തിലേക്കാണ് എന്നതാണ് വസ്തുത. ഒന്നോ, രണ്ടോ മക്കളുള്ല ചെറു കുടുംബങ്ങളാണ് ഏറെയും.

മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കണമെന്ന് ഇവർക്ക് നിർബന്ധവുമുണ്ട്. മികച്ച വിദ്യാഭ്യാസം നേടിയവർ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ വഴി പിൻതുടർന്ന് വിദേശത്തേക്ക് തന്നെ പോകുന്നു.  മാതാപിതാക്കളെ വീട്ടിൽ ഉപേക്ഷിച്ച് അവസരങ്ങൾക്കായി രാജ്യത്തിനകത്തും പുറത്തും അതിവേഗം കുടിയേറുന്ന യുവാക്കളാണ് കുമ്പനാട്ടെ ഏറ്റവും വലിയ പ്രശ്നം. ആളൊഴിഞ്ഞ് പ്രേതബാധയുള്ള ഗ്രാമമായി, മരണം കാത്ത് കഴിയുന്ന പ്രായമായവരുടെ ഗ്രാമമായി ,കുട്ടികളില്ലാത്ത -കളിചിരികളില്ലാത്ത ഗ്രമമായി കുമ്പനാട് മാറിയിരിക്കുന്നു.

യുവാക്കളുടെ വിദേശ കുടിയേറ്റം ഇനിയും കൂടിയാൽ കുമ്പനാട് പോലെ കേരളത്തിലെ മറ്റ് പലഗ്രമങ്ങളും മാറും.നല്ല ജോലിയും മതിയായ ശമ്പളവും ജീവിത സൗകര്യങ്ങളും  യുവാക്കൾക്ക് നൽകാൻ മാറിവരുന്ന സർക്കാരുകൾ ശ്രമിച്ചില്ലെങ്കിൽ ,മികച്ച ബുദ്ധിവൈഭവമുള്ളവരുടെ നാടായ കേരളം താമസിയാതെ മൊത്തമായും പ്രേതസംസ്ഥാനമാവും ന്നുസാരം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (1 hour ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (1 hour ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (1 hour ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (2 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (2 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (2 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (3 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (3 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (3 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (4 hours ago)

Malayali Vartha Recommends