Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തിന്റെ നെഞ്ചുരുകുന്ന അപകടങ്ങള്‍ കേരളത്തെ പൊട്ടിക്കരയിക്കുകയാണ്. തികച്ചും നിരുത്തരവാദിത്വത്തിന്റെ പരകോടിയിലാണ് കേരള ടൂറിസം എന്നു തെളിയിക്കുന്നതാണ് താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ദുരന്തം

08 MAY 2023 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊടുവള്ളി മദ്രസ ബസാറിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം... ഏഴ് പേർക്ക് പരുക്ക്

യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തിന്റെ നെഞ്ചുരുകുന്ന അപകടങ്ങള്‍ കേരളത്തെ പൊട്ടിക്കരയിക്കുകയാണ്. തികച്ചും നിരുത്തരവാദിത്വത്തിന്റെ പരകോടിയിലാണ് കേരള ടൂറിസം എന്നു തെളിയിക്കുന്നതാണ് താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ദുരന്തം. ഒരു കുടുംബത്തിലെ ഒന്നര വയസുകാരന്‍ അടക്കം പതിനൊന്നു പേരുടെ ദുരന്തത്തിന്റെ ആഘാതം മായ്ച്ചുകളയാന്‍ വാക്കു കൊണ്ടു നടത്തി കൊണ്ടിരുന്ന പ്രഖ്യാപനങ്ങള്‍ക്കാകില്ല.

1924 ന് ആലപ്പുഴയിലെ പല്ലനയാറ്റില്‍ മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ സഞ്ചരിച്ച് ബോട്ട് മറിഞ്ഞ് കുമാരനാശാനടക്കം 24 പേര്‍ മരിച്ച ബോ്ട്ടപകടത്തോടെയാണ് കേരളത്തിന്റെ ബോട്ട് ദുരന്തങ്ങളുടെ ചരിത്രം പിറക്കുന്നത്. . അതിന്റെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് രണ്ട് ഡസനോളം ജീവന്‍ നഷ്ടപ്പെടുത്തിയത്. പാളിച്ചകളല്ല അറിഞ്ഞു കൊണ്ട് അപകടത്തിലേയ്ക്ക് സര്‍വ്വീസ് നടത്തി ഭാഗ്യപരീക്ഷണം നടത്തുന്നവര്‍ പന്താടിയ ഒരു പാട് ജീവിതങ്ങള്‍ ഒരുനൂറ്റാണ്ടിനകം കേരളത്തില്‍ പൊലിഞ്ഞിട്ടുണ്ട്. അതിലേറെയും കുരുന്നുകളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏവരേയും ദുഖത്തിലാഴ്ത്തുന്നത്. മഹാകവിയുടെ മരണം നടന്ന് ഒരു നൂറ്റാണ്ട് എത്തി നില്ക്കുമ്പോഴും പറഞ്ഞിരുന്ന സുരക്ഷാ കാര്യങ്ങള്‍ അവിടെ തന്നെ നില്ക്കുകയാണ്.

.1971 ല്‍ കരമനയാറ്റില്‍ 12 ബോട്ട് യാത്രക്കാരില്‍ ഒരു കുട്ടിയൊഴികെ പതിനൊന്ന് പേരും മരിച്ചിരുന്നു.1980 എറണാകുളത്തെ കണ്ണമാലി കായല്‍ ബോട്ടവകടത്തില്‍ 29 പേരും,1983  ല്‍ കൊച്ചിയില്‍ വല്ലാര്‍പാടത്ത് 18 പേരും, 1990 അതേ കൊച്ചിയില്‍ അഞ്ചു പേരും, അതേ വര്‍ഷം തന്നെ പേപ്പാറയില്‍ ഏഴുപേരും ബോട്ടപകടങ്ങളില്‍ മരിച്ചിരുന്നു. 1991 ല്‍ കണ്ണൂര്‍ ഇരിട്ടിയില്‍ നാലുപേരും, 1991 ല്‍ പുന്നമട ക്കായലില്‍ മൂന്നു പേരും, കല്ലാറില്‍ എട്ടു പേരും മരിച്ചിരുന്നു. 1992 ല്‍ മുനമ്പത്ത് മുന്നും, 1993 ല്‍ എറണാകുളത്ത് അഞ്ചും, 1994 ല്‍ കോഴിക്കോട് വെള്ളായിക്കോട് ആറും, 1997 ല്‍ കാ്പ്പാട് ബീച്ചില്‍ നാലും, ആലുവയില്‍ നാലും പേര്‍ വീതം മരിച്ചിരുന്നു. 2002 ല്‍ അത് വീണ്ടും കുമരകത്ത് വന്‍ ദുരന്തമായി മാറി.

2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലില്‍ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടമാണ് കുമരകം ബോട്ടപകടം എന്ന് അറിയപ്പെടുന്നത്.മുഹമ്മയില്‍ നിന്ന് രാവിലെ 5.45-ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ ബാക്കി നില്‍ക്കേയാണ് അപകടം സംഭവിച്ചത. സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പ്പനക്കാരും, പി എസ് സി പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥികളും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞവരില്‍ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉള്‍പ്പെട്ടിരുന്നു.

എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേര്‍ മരിക്കാനിടയായ അപകടമാണ് തട്ടേക്കാട് ബോട്ടപകടം. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത് . ഈ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം.

കോതമംഗലത്തു നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഭൂതത്താന്‍ കെട്ട് അണക്കെട്ട് പരിസരത്തു നിന്നാണ് യാത്രാസംഘം ബോട്ടുകളില്‍ കയറിയത്. ഇവിടെ നിന്നും സമീപമുള്ള തട്ടേക്കാട് പക്ഷിസങ്കേതം സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികര്‍ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് മുങ്ങിയത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റര്‍ അകലെ പെരിയാറിലെ ഓവുങ്കല്‍ കടവില്‍ 2007 ഫെബ്രുവരി 20  വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ബോട്ടില്‍ 37 പേര്‍ യാത്രചെയ്തിരുന്നു.

2009 സെപ്റ്റംബര്‍ 30-ന് വൈകുന്നേരം 4 മണിയോടെ തേക്കടിയില്‍നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍പ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ് മറിഞ്ഞത്. ആകെ സഞ്ചാരികളില്‍ 46 പേര്‍ ബോട്ടപകടത്തില്‍ മരിച്ചിരുന്നു.76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികള്‍ കരയില്‍ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും  വിദേശികളുംആയിരുന്നു.

ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്ത അന്വേഷണം ആരംഭിച്ചത്. ജസ്റ്റീസ് ഇ.മൊയ്തീന്‍ കുഞ്ഞ് കമ്മീഷനാണ് തുടരന്വേഷണം നടത്തിയത്. കൊച്ചി സര്‍വകലാശാലയിലെ ഷിപ്പിംഗ് ടെക്നോളജി വിഭാഗം മുന്‍ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ദ്ധനുമായ ഡോ.എസ്.കെ. പ്യാരിലാല്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവ് നിര്‍മ്മാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിര്‍മ്മാണ പിഴവുകള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വേറിന്റെ സഹായത്തോടെ പ്യാരിലാല്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ചു. എന്നിട്ടും ആര്‍ക്കെതിരെയും നടപടികളുണ്ടയിട്ടില്ല. ലൈസെന്‍സില്ലാതെ ബോട്ട് സര്‍വ്വീസ് നടത്തിയതിന് ആരെയും ജയിലിടച്ചിട്ടുമില്ല.  എവിടെയാണ് സുരക്ഷ , എവിടെയാണ് സേഫ് കേരള. റോഡിലിലെ സുരക്ഷയില്‍ പൊഴിയുന്ന ജീവന്‍ മാത്രമല്ല സര്‍ക്കാരേ വെള്ളത്തില്‍ മുങ്ങി താഴുന്ന ജീവനും പവന്‍മാറ്റ് വിലയുണ്ടെന്നറിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (30 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊടുവള്ളി മദ്രസ ബസാറിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം... ഏഴ് പേർക്ക് പരുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (4 hours ago)

Malayali Vartha Recommends