സെക്രട്ടേറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീ പിടിത്തം ഏജൻസികൾ അന്വേഷിക്കും; നിലവിൽ തീ പൂർണമായും അണക്കാൻ കഴിഞ്ഞു; ഓഫീസിലുള്ളത് ഇ ഫയലുകളാണ്; ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലില്ല; പ്രതികരണവുമായി മന്ത്രി പി രാജീവ്

നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് നിർണായക പ്രതികരണവുമായി മന്ത്രി പി രാജീവ്. തീ പിടിത്തം ഏജൻസികൾ അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ തീ പൂർണമായും അണക്കാൻ കഴിഞ്ഞുവെന്നും ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് കിട്ടുന്ന വിവരം . ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലില്ലെന്നും മന്ത്രി പറഞ്ഞു.
ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂർത്തീകരിക്കും. അതിനു ശേഷം മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി ഉടൻ റിപ്പോർട്ട് കിട്ടുമെന്നാണ് മനസിലാക്കുന്നത്. കെൽട്രോണിലെ ആദായ നികുതി വകുപ്പ് പരിശോധന സംബന്ധിച്ച ചോദ്യങ്ങൾക്ക് പരിശോധന സംബന്ധിച്ച് അവർ പറയട്ടേയെന്നായിരുന്നു മന്ത്രി പറഞ്ഞത്.
അതേസമയം ഇന്ന് രാവിലെയോടെയാണ് തീ പിടിത്തമുണ്ടായത്. നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് തീപിടിച്ചത് . മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീ പിടിത്തമുണ്ടായിരിക്കുന്നത് . പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിക്കുന്ന സാഹചര്യമുണ്ടായിരിക്കുകയാണ് .
ഫയർഫോഴ്സ് സംഘം പതിനഞ്ച് മിനിറ്റിനുള്ളിൽ തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്ന കാര്യത്തിലും ഇത് വരെ വ്യക്തത വന്നിട്ടില്ല. ഉന്നത പൊലീസ് സംഘം പരിശോധന തുടങ്ങിയിരിക്കുകയാണ്. ജില്ലാ കളക്ടറും സ്ഥലത്തെത്തി. ഫയലുകൾ ഒന്നും കത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. എന്തായാലും അതിപ്രധാനമായ സംഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























