മന്ത്രിമാരുടെ വിദേശയാത്ര ചുവപ്പ് കൊടി കാണിച്ച് കേന്ദ്രം...സജി ചെറിയാനോട് പോവണ്ടാ... വിദേശ യാത്രയും ഇപ്പോൾ വെള്ളത്തിൽ വരച്ച വര പോലെ...ബുധനാഴ്ച പോകാനാണ് തീരുമാനിച്ചിരുന്നത്....ടിക്കറ്റെടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തിൽ, എത്തിയെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മടങ്ങി....

മന്ത്രിമാരൊക്കെ സംസ്ഥാനത്ത് തന്നെ ഇരുന്നാൽ മതി അതികം കറങ്ങി നടക്കേണ്ട..എന്നാണ് കുറച്ചു കാലമായിട്ട് നമ്മുടെ കേന്ദ്രത്തിന്റെ നിലപാടെന്ന് തോന്നുന്നുണ്ട്..കാരണം അങ്ങനെയാണിപ്പോൾ...ഇവിടെ ഏതേലും മന്ത്രിയോ പരിവാരങ്ങളോ എവിടേലും പോകാമെന്ന് മനസ്സിൽ കാണുമ്പോഴേക്കും കേന്ദ്രം അത് മാനത്തു കാണും...അതോടെ പോക്ക് ഗോവിന്ദ എന്നൊരു അവസ്ഥയാണ്..അല്ലെങ്കിലും ഇവിട ഏകേരളത്തിൽ മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ വലിയ രീതിയിൽ തന്നെ വിമർശനങ്ങൾ ഉയർന്നു കൊണ്ട് ഇരിക്കുകയാണ്...കേരളത്തിലേക്ക് കൊണ്ട് വരൻ പറ്റുന്ന പല പദ്ധതികളെയും കുറിച്ചൊക്കെ പഠിക്കുവാനായിട്ടാണ് പോക്ക് എന്നൊക്കെ ആണ് പറയുന്നത്..പക്ഷെ ഇത് വരെ പഠിക്കാൻ പോയിട്ട്..ജനങ്ങളുടെ കുറെ നികുതി പണം വെള്ളത്തിൽ ആയി എന്നല്ലാതെ ..അതിന്റെ ഒരു മാറ്റവും ഇവിടെ കാണാൻ ഇല്ല എന്ന് വേണം പറയാൻ...അതുകൊണ്ടൊക്കെ തന്നെയാണ് സജി ചെറിയാന്റെ വിദേശ യാത്രയും ഇപ്പോൾ വെള്ളത്തിൽ വരച്ച വര പോലെ ആയത്...കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മന്ത്രി സജി ചെറിയാന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി.
മലയാളം മിഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചനടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനു ബുധനാഴ്ച പോകാനാണ് തീരുമാനിച്ചിരുന്നത്.ടിക്കറ്റെടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തിൽ എത്തിയെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മടങ്ങിയിരുന്നു.അതേസമയം, വ്യാഴാഴ്ച അഞ്ചരയോടെ യാത്രയ്ക്കുള്ള കേന്ദ്രാനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു. വെള്ളിയാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനുപോകേണ്ട അവസാന വിമാനത്തിന്റെയും സമയത്തിനുശേഷമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിക്കാൻ വൈകിയതുമൂലമുള്ള സാങ്കേതികപ്രശ്നമാണ് അനുമതി വൈകാൻ കാരണമെന്നാണു കരുതുന്നത്. അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം യാത്രാനുമതി നിഷേധിച്ചിരുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നതോടെയാണ് യുഎഇ സന്ദര്‍ശനം വാർത്തകളിലിടം പിടിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിൻറെ അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെൻറ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകസംഗമത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്ന് കേരള സര്‍ക്കാരാണ്. രണ്ട് ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ മാത്രമാണ് സംഗമത്തിന് ആകെയുള്ളത്. ഒന്നരലക്ഷം ഡോളര്‍ അഥവാ ഒന്നേകാല്‍ കോടിയോളം രൂപ നല്‍കുന്നവരെയാണ് ഗോൾഡന്‍ സ്പോണ്‍സര്‍മാരാക്കുക.
ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപകസംഗമത്തിന്‍റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും.എന്നാൽ ആ യാത്രയ്ക്കും കേന്ദ്രം ചുവപ്പു കോടി കാണിച്ചു...യു എ ഇ വാണിജ്യ സഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് കത്ത് നല്‍കിയതാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. .ഏതായാലും സജി ഇപ്പോൾ ഇങ്ങോട്ടും പോകണ്ട എന്ന കേന്ദ്രം വടിയെടുത്ത് പറഞ്ഞ പോലെ തോന്നി..പക്ഷെ അവസാന വിമാനവും പോയി കഴിഞ്ഞപ്പോൾ സജി പൊയ്ക്കോ അനുമതി തന്നേക്കുന്നു..എന്നാണ് കേന്ദ്രം എടുത്ത നിലപാട്...
https://www.facebook.com/Malayalivartha























