വന്ദനയുടെ മരണത്തിന് തൊട്ട് മുൻപ്...വാട്സാപ്പിൽ വീഡിയോ അയച്ച ശേഷം അത് ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന...പുലർച്ചെ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സന്ദീപ് മറ്റൊരു വീഡിയോ അയച്ചിരുന്നു....സംഭവത്തിൽ അടിമുടി ദുരൂഹത..പോലീസ് അന്വേഷണം ഊർജിതമാക്കി...

ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ എസ് പി എം എം ജോസിനാണ് അന്വേഷണ ചുമതല. എഫ് ഐ ആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം, പ്രതിയുടെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമത്തിന് തൊട്ടുമുൻപുള്ള വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സന്ദീപ് തന്നെയാണ് എടുത്തത്. എന്നാൽ ആർക്കാണ് ഇയാൾ ഇത് അയച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. വാട്സാപ്പിൽ വീഡിയോ അയച്ച ശേഷം അത് ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന.ഫോണിൽ നിന്ന് ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവദിവസം പുലർച്ചെ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സന്ദീപ് മറ്റൊരു വീഡിയോ അയച്ചിരുന്നു. 'ചിലർ എന്നെ കൊല്ലാൻ ശ്രമിക്കുന്നു' എന്നായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. അതിനുശേഷമാണ് ഇയാൾ താൻ അപകടത്തിൽപ്പെട്ടുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചത്.കൂടാതെ സന്ദീപ് തന്നെ ഫോണിൽ എടുത്തതായി കരുതുന്ന വീഡിയോയുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു..അതിന്റെ സമീപത്തായി വന്ദന നിൽക്കുന്നതും കാണാൻ സാധിച്ചിരുന്നു..
വന്ദന മരണപെടുന്നതിന്റെ നിമിഷങ്ങൾക്ക് മുൻപ് ഉള്ളതായിരുന്നു ആ ഒരു വീഡിയോ ദൃശ്യങ്ങൾ..ബുധനാഴ്ച രാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൊലയാളിയായ പൂയപ്പള്ളി സ്വദേശി സന്ദീപ് (42) നെടുമ്പന യു പി സ്‌കൂൾ അദ്ധ്യാപകനാണ്.വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് സന്ദീപിനെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടി.കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.ഇന്ന് പുലർച്ചെയാണ് സന്ദീപ് ഹൗസ് സർജനായ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. തന്നെ ആക്രമിക്കുന്നെന്ന് പുലർച്ചെ സന്ദീപ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. സ്വന്തം വീടിന് അരക്കിലോമീറ്റർ അകലെയുള്ള ഒരു വീടിന് മുന്നിലാണ് കാലിന് പരിക്കേറ്റ നിലയിൽ പൊലീസ് ഇയാളെ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.നഴ്സിംഗ് അസിസ്റ്റന്റ് ജയന്തിയുടെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതിനിടയിൽ ബന്ധുവിനെ കണ്ടതോടെ ഇയാൾ അക്രമാസക്തനാകുകയും വന്ദനയടക്കമുള്ളവരെ കത്രികയെടുത്ത് കുത്തുകയുമായിരുന്നു.മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്‌പെൻഷൻ. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകും. നെടുമ്പന യുപി സ്കൂളിലെ അദ്ധ്യാപകനാണ് ജി.സന്ദീപ്.എന്നും പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ് അവസാനിക്കുന്നത്..ഇത്രയൂം കാലം ആ കുഞ്ഞു മക്കളെ എങ്ങനെയാണ് ഇയാൾ പഠിപ്പിച്ചിരുന്നത് എന്ന് ഓർക്കുമ്പോൾ..അധ്യാപകൻ എന്ന വാക്കിന് പോലും അയാൾ അർഹനല്ല..അതുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് എടുത്ത ഈ തീരുമാനം വളരെ ശെരിയാണ്..ഒരിക്കലും ഇത്തരത്തിലൊരാൾ പറഞ്ഞു കൊടുക്കുന്ന അറിവിലൂടെ ഒരു കുഞ്ഞും ഈ നാട്ടിൽ വളരാൻ പാടില്ല...
https://www.facebook.com/Malayalivartha

























