മലയാള സിനിമാ മേഖലയിലേക്ക് വിദേശത്തുനിന്ന് കള്ളപ്പണമെത്തുന്നുണ്ടെന്ന സംശയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; മലയാള സിനിമാനിർമാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതിൽ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു

കള്ളപ്പണമൊഴുക്ക് എവിടെയുണ്ടോ അവിടെ ഇ ഡി പറന്നെത്തും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ നീക്കം വളരെ ശ്രദ്ധേയമാകുകയാണ്. മലയാള സിനിമാ മേഖലയിലേക്ക് വിദേശത്തുനിന്ന് കള്ളപ്പണമെത്തുന്നുണ്ടെന്ന സംശയത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ വിഷയത്തിൽ അന്വേഷണം തുടങ്ങി.
ഏറ്റവും പ്രധാനമായ വിവരം ഒട്ടേറെ ചിത്രങ്ങൾ നിർമിച്ച ഒരു വ്യക്തിയെ ഇ.ഡി . അന്വേഷണ സംഘം ചോദ്യംചെയ്തുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ആ വ്യക്തി ആരാണെന്ന കാര്യത്തിൽ വ്യക്തതതയില്ല. ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു നീക്കം. മലയാള സിനിമാനിർമാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതിൽ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോ എന്നും ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നുണ്ട്.
ബിനാമികളെ നിർമാതാക്കളാക്കി അവതരിപ്പിച്ച് മലയാളസിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾക്ക് വിവരം കിട്ടിയെന്നാണ് സൂചന. ഇറങ്ങുന്ന സിനിമകൾ സാമ്പത്തിക വിജയം നേടാഞ്ഞിട്ടും പണം മുടക്കാൻ നിർമാതാക്കൾ എത്തുന്നതും സംശയത്തിന് വഴിവച്ചിട്ടുണ്ട് . നിർമാതാക്കളുടെ അക്കൗണ്ട് വിവരങ്ങൾ അറിയുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരേയും ചോദ്യംചെയ്യുമെന്ന സൂചനയും കിട്ടുന്നുണ്ട് .
ഫെമ ചട്ടപ്രകാരം പണം കൈപ്പറ്റിയ രീതി പരിശോധിക്കുകയും ചട്ടലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കുകയും ചെയ്യും. അവരുടെ മറുപടി കിട്ടിയിട്ട് അത് പരിശോധിച്ച് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയാണ് പിഴ ചുമത്തുന്നത്. സമയമെടുക്കുന്ന നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha

























