ഡോക്ടർ വന്ദനയുടെ വീട്ടിൽ അത്രയും പോലീസ് ഉണ്ടായിട്ടും ഒരു പോലീസുകാരുടെ കൈയിലും തോക്ക് കണ്ടില്ല; 100 പേരെ ഇടിച്ചു തെറുപ്പിക്കുന്ന ഒരു സൂപ്പർ ഹീറോയെ അല്ല പോലീസിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്; വെടിവയ്ക്കാനും ഞങ്ങൾ പറയുന്നില്ല; പോലീസിനെ രൂക്ഷമായി വിമർശിച്ച് വന്ദനയുടെ സഹപ്രവർത്തകർ

ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധം അടങ്ങുന്നില്ല. നീതി കിട്ടണമെന്നാവശ്യവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സഹപ്രവർത്തകർ. പോലീസിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് . ജസ്റ്റിസ് ദേവൻ രാമൻ ചന്ദ്രൻ ഉന്നയിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു പട്ടാളക്കാരെ പോലെ പോലീസ് ആ സമയം പ്രവർത്തിക്കണമായിരുന്നു എന്ന്. അവർ പട്ടാളക്കാരെ പോലെ ആ സമയത്ത് പ്രവർത്തിച്ചില്ല. കൃത്യമായ പരിശീലനം കിട്ടിയിട്ടില്ല എന്ന് ഒരു പോലീസ് സുഹൃത്തിനോട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.
പരേഡിനുള്ള ട്രെയിനിങ് മാത്രമാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത് എന്നാണ് ആ സൃഹൃത്ത് പറഞ്ഞത്. ഡോക്ടർ വന്ദനയുടെ വീട്ടിൽ അത്രയും പോലീസ് ഉണ്ടായിട്ടും ഒരു പോലീസുകാർ വന്നിട്ടും ആരുടെ കൈയിലും തോക്ക് കണ്ടിട്ടില്ല . 100 പേരെ ഇടിച്ചു തെറുപ്പിക്കുന്ന ഒരു സൂപ്പർ ഹീറോയെ അല്ല പോലീസിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് വെടിവയ്ക്കാനും ഞങ്ങൾ പറയുന്നില്ല.
ഒരു വിലങ് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരത്തിൽ ഒന്നും സംഭവിക്കില്ലായിരുന്നു . മുൻകരുതലുകൾ പോലീസ് എടുത്തിരുന്നില്ല എന്ന് തറപ്പിച്ചു പറയുകയാണ് ഇവർ. ആക്രമിക്കപ്പെട്ടപ്പോഴും വന്ദനയെ രക്ഷിച്ചത് അവിടെ ഉണ്ടായിരുന്ന ഡോക്ടർ ഷിബിനാണ്. എല്ലാവരും അവരവരുടെ ആത്മസംരക്ഷണർത്ഥം ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.
പോലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ കാര്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. സെക്യൂരിറ്റി ജീവനക്കാരായി പല ആശുപത്രികളിലും വയസ്സായവരാണ്. ഇത്തരം സാഹചര്യങ്ങളുണ്ടായാൽ ചെറുത്തുനിൽക്കുന്ന ആളായിരിക്കണം സെക്യൂരിറ്റി ഓഫീസറാവേണ്ടത്. ബോട്ടപകടം ഇപ്പോൾ ഇല്ല, ഇപ്പോൾ ഞങ്ങളുടെ വാർത്തയാണ്. നാളെ ഇതും മാറുമെന്നും അവർ പറഞ്ഞു,.
https://www.facebook.com/Malayalivartha

























