കുത്തേറ്റ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കുഴഞ്ഞ് വീഴുന്നു: കൂസലില്ലാതെ ചുറ്റും നിരീക്ഷിച്ച പ്രതി ചോരപുരണ്ട കത്രിക വെള്ളത്തില്‍ കഴുകിക്കളഞ്ഞു: സി സി ടി വി ദൃശ്യങ്ങൾ നടക്കുമ്പോൾ പ്രതിയെക്കുറിച്ച് പുറത്ത് വരുന്നത്....

ഭയാനക രംഗങ്ങൾ ആശുപത്രിയിൽ സൃഷ്ടിച്ച് ഡോക്ടർ വന്ദനയെ കീഴ്‌പ്പെടുത്തി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എസ്.സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത് പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ്. സന്ദീപിന്റെ കുത്തേറ്റ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വന്ദന കുഴഞ്ഞുവീഴുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ചോരപുരണ്ട കത്രികയുമായി ആശുപത്രിയിലൂടെ സന്ദീപ് നിരീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
കത്രികയില്‍ പുരണ്ട ചോര വെള്ളത്തില്‍ കഴുകിക്കളയുന്നു. ഇതിന് ശേഷം കത്രിക ഉപേക്ഷിക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് പ്രതിയെ പിറകില്‍ നിന്ന് കീഴപ്പെടുത്തി. തുടര്‍ന്ന് പൊലീസും ചേര്‍ന്ന് സന്ദീപിനെ ബന്ധിക്കുകയായിരുന്നു. അതീവ സുരക്ഷ ബ്ലോക്കായാ യു ടി ബിയിൽ ഏകാന്ത തടവിലാണ് ഇപ്പോൾ പ്രതി. ഇയാളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
നാട്ടിലെ പേരുകേട്ട അധ്യാപക ദമ്പതികളുടെ മകനായിരുന്നു പ്രതി. കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പഠനത്തിനിടയിലായിരുന്നു സന്ദീപിൻ്റെ വിവാഹം കഴിഞ്ഞതും. തലവൂരിൽ ടിടിസിക്ക് ഒന്നിച്ച് പഠിച്ച കൊട്ടിയം മൈലക്കാട് സ്വദേശിനിയായ സംഗീതയേയാണ് വിവാഹം കഴിച്ചത്. മദ്യപിച്ചാൽ വീട്ടുകാർക്കാണ് സന്ദീപിനെക്കൊണ്ട് പ്രശ്നങ്ങളെന്നും നാട്ടുകാർ പറയുന്നുണ്ട്. മദ്യപിച്ചെത്തി വീട്ടിൽ അക്രമം പതിവായിരുന്നു.
സന്ദീപിൻ്റെ മാതാവും പിതാവുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. മാതാവിനൊപ്പം നിന്ന് പിതാവിനേയും സഹോദരനേയും ഉപദ്രവിക്കുക സന്ദീപിൻ്റെ പതിവായിരുന്നു എന്നാണ് പറയപ്പെടുന്നത്. അമ്മയും മകനും ചേർന്നുള്ള ഉപദ്രവം പതിവായതോടെ പിതാവ് മൂത്തമകനൊപ്പം മാറിത്താമസിക്കുകയായിരുന്നു. മുത്ത മകളനൊപ്പം താമസിക്കുന്നതിനിടയിലായിരുന്നു പിതാവിൻ്റെ മരണവും.
കുടുംബത്തിന് ആവശ്യത്തിലേറെ സ്വത്തുണ്ട്. അമ്മയും മകനും ചേർന്നുള്ള ജീവിതത്തിനിടയിൽ സന്ദീപിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സാഹചര്യമായിരുന്നു. സന്ദീപിൻ്റെ വഴിവിട്ട ജീവിതത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും 'അമ്മ നടത്തിയില്ല. അച്ഛൻ മരണപ്പെട്ടതോടെ സഹോദരൻ ഇവിടേക്ക് തിരിഞ്ഞു നോക്കാതായി. നാലുവർഷം മുമ്പൊരു രാത്രിയിൽ സന്ദീപ് കൊടുവാളുമായി സംഗീതയെ വെട്ടാൻ ഓടിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.
അന്ന് രണ്ട് ആൺമക്കളുമായി സംഗീത സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിൽ സ്വകാര്യ വിദ്യാലയത്തിൽ അദ്ധ്യാപികയുമായി സംഗീത ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് സ്ഥലകാല ബോധം നശിച്ച വ്യക്തിയാണെന്ന് നാട്ടുകാർ പറയുന്നു.
മദ്യപിച്ചുള്ള പ്രശ്നങ്ങൾ പതിവായതോടെ വർഷങ്ങൾക്ക് മുമ്പ് ബന്ധുക്കൾ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചു. ചികിത്സ പാതിവഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമപ്പെടുകയായിരുന്നു. മദ്യത്തിൻ്റെ ലഹരി പോരാതെയാണ് സന്ദീപ് മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നാണ് വിവരം.
ദിവസങ്ങൾക്ക് മുമ്പ് അമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ആ സമയത്ത് വീട്ടിൽ ആരുമില്ലാത്ത സാഹചര്യമായിരുന്നു. ഈ സമയത്ത് വീട്ടിലിരുന്ന് സന്ദീപ് കൂടുതൽ മദ്യപിച്ചു. അതോടെ, മാനസികനില തെറ്റിയപോലെയായിരുന്നു പ്രവർത്തനങ്ങളെന്നും നാട്ടുകാർ പറയുന്നു.
ജയിലിൽ കൊണ്ടുവന്ന ദിവസം കപ്പ പുഴുക്കും അച്ചാറും ആർത്തിയോടെ തട്ടിവിട്ട സന്ദീപ് വീണ്ടും തനിനിറം കാട്ടി. കൊല്ലാനാണോ ഇവിടെ എത്തിച്ചത് ഇതായിരുന്നു ചോദ്യം. ജയിലിനുള്ളിൽ കയറ്റിയപ്പോൾ കാണിച്ച അടവ് മറ്റൊന്നായിരുന്നു. സാറമ്മാരെ ഇടിക്കുന്നുവെങ്കിൽ ഇടിച്ചോളു പത്തോ ഇരുപതോ ഇടിക്കപ്പുറം താങ്ങാൻ എനിക്ക് ശേഷിയില്ല. ഇങ്ങനെ അടവുകൾ ഇറക്കിയ പഠിച്ച കള്ളാണ് സന്ദീപെന്ന് ജയിൽ വാർഡന്മാർ തിരിച്ചറിഞ്ഞു. രാത്രി സെല്ലിൽ കിടന്ന് ബഹളം വെച്ചിട്ടും ആരും മൈന്റു ചെയ്തില്ല.
https://www.facebook.com/Malayalivartha
























