മാട്രിമോണിയൽ സൈറ്റ് പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ചു: ചെക്കന് സർപ്രൈസ് നൽകാൻ ജോലി സ്ഥലത്ത് എത്തിയ യുവതി അക്കാര്യം കേട്ട് ഞെട്ടി: പിന്നാലെ ആശ്വാസം....

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹമുറപ്പിച്ച ചെറുക്കന് സർപ്രൈസ് നൽകാൻ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ സർക്കാർ ഓഫീസിലെത്തിയ യുവതി ഞെട്ടി. മലപ്പുറം സ്വദേശിനിയായ 30-കാരിയാണ് എറണാകുളം കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു എന്നു പറഞ്ഞ ’ഭാവി വരനെ’ തേടിയെത്തിയത്. എടത്തല സ്വദേശിയായ യുവാവ് ക്ലർക്ക് ആണെന്നാണ് പറഞ്ഞിരുന്നത്.
ഇരുവരുടെയും പുനർ വിവാഹമാണ് നിശ്ചയിച്ചിരുന്നത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതി ഇയാളെ നേരിൽ കണ്ടിട്ടില്ല. ഭാര്യ മരിച്ചുപോയെന്നും കളക്ടറേറ്റിലാണ് ജോലിയെന്നും ഇയാൾ പറഞ്ഞിരുന്നു. ഫോൺ വഴിയുള്ള സംസാരം പിന്നീട് വിവാഹ തീരുമാനത്തിലെത്തി. ഇതോടെയാണ് ’വരനെ’ അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സർപ്രൈസ് നൽകാൻ തീരുമാനിച്ചത്.
ഭർത്താവുമായി പിരിഞ്ഞതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവതിക്ക് രണ്ടാം വിവാഹം ആലോചിക്കുകയായിരുന്നു. മാട്രിമോണിയൽ വെബ്സെെറ്റിലെ പരസ്യം വഴി പരിചയപ്പെട്ട ഇരുവരും ഫോണിൽ സംസാരിച്ചതോടെ സമാന മനസ്കരാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് വിവാഹം തീരുമാനിച്ചതും വിവാഹ തീയതി കുറിച്ചതും. ഭാവിവരനുമായി ഫോണിൽ കൂടി സംസാരിച്ചിട്ടുള്ളതല്ലാതെ നേരിട്ടു കണ്ടിട്ടില്ല.
അതുകൊണ്ടു തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളെ നേരിട്ട് കാണണമെന്ന് യുവതിക്ക് മോഹമുദിച്ചു. ഇതിനെത്തുടർന്നാണ് 'വരനെ' അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സർപ്രൈസ് നൽകാൻ തീരുമാനിച്ചത്. അങ്ങനെ എറണാളും കലക്ടറേറ്റ് തേടിപ്പിടിച്ച് യുവതി എത്തി. കലക്ടറേറ്റിലെ മജിസ്റ്റീരിയൽ സെക്ഷനിലെത്തി തൻ്റെ ഭാവി ഭർത്താവിനെ കാണണമെന്ന് യുവതി അറിയിച്ചു. എന്നാൽ യുവതി പറയുന്ന ഒരു ജീവനക്കാരൻ അവിടെയില്ല എന്നായിരുന്നു മറ്റുള്ള ജീവനക്കാരുടെ മറുപടി.
ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരാൾ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാർ തറപ്പിച്ച് പറഞ്ഞു. തുടർന്ന് അടുത്തുള്ള മറ്റ് ഓഫീസുകളിലും അന്വേഷിച്ചു. എന്നാൽ അങ്ങനെയാരാളെ അവരാരും കണ്ടിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെയാണ് സംഭവം പന്തിയല്ലെന്ന് യുവതിക്ക് മനസ്സിലായത്. താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ ആദ്യം ഞെട്ടി.
ചെറുതല്ലാത്ത രീതിയിൽ ആശ്വാസം കൂടി കടന്നു വന്നതോടെ ഒരർത്ഥത്തിൽ യുവതി ഹാപ്പിയായി എന്ന് വേണമെങ്കിൽ പറയാം. ‘കുരുക്കിൽ പെട്ടില്ല’ എന്ന ആശ്വാസത്തിലാണ് യുവതി ഇപ്പോൾ. ഇവിടെയെത്തി തിരക്കാതെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ എന്തായിരിക്കും തൻ്റെ അവസ്ഥയെന്ന് ആലോചിക്കുമ്പോൾ ചെറുതല്ലാത്ത ഞെട്ടലുണ്ടാകുന്നുണ്ടെന്നും യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha
























