ആളിന് ആളും പണത്തിന് പണവും ആയി മുന്നില്‍ നിന്ന് നയിക്കുന്ന വീരൻ..! മോദി ഷോയിൽ കർണാടക ബിജെപി പാളയത്തിൽ എന്ന് കരുതിയെങ്കിലും..!ഡി കെ ഞെഞ്ചുവിരിച്ച് നിന്ന് കോൺഗ്രസിനെ പൊക്കിയെടുത്തു..! 2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ട് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ സകല അടവും പയറ്റി പക്ഷേ ഫലിച്ചില്ല...

ആളിന് ആളും പണത്തിന് പണവും ആയി മുന്നില്‍ നിന്ന് നയിക്കുന്ന വീരനായകനാണ് കോണ്‍ഗ്രസുകാര്‍ക്ക് ഡി.കെ ശിവകുമാര്‍ എന്ന ഡി.കെ. പ്രതിസന്ധി ഘട്ടത്തിലെല്ലാം ഡി.കെയുടെ ഫോണിലേക്ക് വിളിവരും. അത് ചിലപ്പോള്‍ രാജസ്ഥാനില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ ഒക്കെയാകാം. ഹൈക്കമാന്‍ഡിനും വിവിധ സംസ്ഥാനമുഖ്യമന്ത്രിമാരേയും സര്‍ക്കാരുകളേയും പലതവണ ഡി.കെ രക്ഷിച്ചു. 2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ട് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ സകല അടവും പയറ്റി പക്ഷേ ഫലിച്ചില്ല. എന്നാല്‍ ആ ദിവസം മുതല്‍ ഡി.കെ 2023 ന്റെ പദ്ധതിയിലായിരുന്നു. കര്‍ണാടകം കോണ്‍ഗ്രസ് കൈപ്പിടിയിലാക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഡി.കെ എന്ന ആ തന്ത്രശാലിയോടാണ്.
ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗവും കഴിഞ്ഞ് പുറത്തേക്ക് വന്ന ഡികെ ശിവകുമാറിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു, എന്താണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ യാതൊരു ഭാവഭേദവുമില്ലാതെ, ആത്മവിശ്വാസത്തോടെ അദ്ദേഹം മറുപടി പറഞ്ഞു ' ലെറ്റ് അസ് വെയ്റ്റ് ഫോര്‍ ദി റിസള്‍ട്ട്'... കര്‍ണാടക രാഷ്ട്രീയം കാത്തിരുന്ന ആ ' റിസള്‍ട്ട്' ഇതാ പുറത്തുവന്നിരിക്കുന്നു. ബിജെപിയുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് ഡികെ ശിവകുമാര്‍ എന്ന തന്ത്രജ്ഞന്‍ കോണ്‍ഗ്രസിനെ ഉറച്ച വിജയത്തിലെത്തിച്ചിരിക്കുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായാണ് കര്‍ണാടക തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്. കര്‍ണാടകയില്‍ ഭരണത്തിലേറി ദേശീയ രാഷ്ട്രീയത്തില്‍ പുതു ചരിതം തീര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനം കൈവിട്ടു പോകാതിരിക്കാന്‍ ആവനാഴിയിലെ സകല അസ്ത്രങ്ങളുമാണ് ബി.ജെ.പിയും പ്രയോഗിച്ചത്.
കര്‍ണാടക കൈവിട്ടാല്‍ ബി.ജെ.പിക്ക് പിന്നെ ദക്ഷിണേന്ത്യയില്‍ അഡ്രസുണ്ടാവില്ലെന്നതാണ് വെല്ലുവിളി. തീപാറും പോരാട്ടമാണ് നടന്നത്. ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വോട്ടിങ് നിലയാണ് ഇക്കുറി രേഖപ്പെടുത്തിയതും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ അട്ടിമറി വിജയത്തിനായി കരുക്കള്‍ ചലിപ്പിക്കേണ്ട ദിശയില്‍ ചലിപ്പിച്ചത് കര്‍ണാടക പിസിസി അധ്യക്ഷനായ ഡി.കെ ശിവകുമാര്‍ ആണെന്നതില്‍ സംശയമില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അത്താണി ആയിരുന്നു ഡി.കെ.
തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിറവേറ്റിയെന്നതില്‍ കോണ്‍ഗ്രസിനും തര്‍ക്കമില്ല. കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോണ്‍ഗ്രസിന്റെ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോള്‍ തന്റെ പണിപ്പുരയില്‍ ഡികെ ശിവകുമാര്‍ കൂട്ടിയും കിഴിച്ചും തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. മുന്നിലുള്ള എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത്, ചെയ്യേണ്ടത് ചെയ്യേണ്ട പോലെ, കാണേണ്ടത് കാണേണ്ട പോലെ കണ്ട് അദ്ദേഹം കര്‍ണാടക കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായി മാറി. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പലപ്പോഴും രഹസ്യമായി അഭിപ്രായപ്പെട്ടപ്പോഴും 130ന് മുകളില്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുമെന്ന് യാതൊരു ആത്മവിശ്വാസക്കുറവുമില്ലാതെ ശിവകുമാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























