Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഗ്ലിസറിനിട്ട് കഴുതക്കണ്ണീര് കരയുന്നു, ഉമ്മയ്ക്കുന്നു നാണംകെട്ടവള്‍" അന്തസ്സുണ്ടോ? ആരോഗ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ, കെ.കെ ശൈലജ ടീച്ചര്‍ പരാതികള്‍ക്കിടവരുത്താതെ കൊണ്ടുന്നടന്ന വകുപ്പ് വീണാ ജോര്‍ജ്ജിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ദേ കിടക്കുന്നു.....

13 MAY 2023 03:56 PM IST
മലയാളി വാര്‍ത്ത

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം സംസ്ഥാനത്ത് പുതിയ കാര്യമല്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും സര്‍ക്കാരും സുരക്ഷാനടപടികള്‍ സ്വീകരിച്ചില്ല. ഡോ. വന്ദന എന്ന ഹൗസ് സര്‍ജന്‍ രക്തസാക്ഷിയായ ശേഷമാണ് ഇരട്ടച്ചങ്കനെന്ന് സ്വയം മേനി പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി ആശുപത്രി സംരക്ഷണ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

എന്തൊരു കഷ്ടം. മന്ത്രി വീണാ ജോര്‍ജ്ജ് യു.കെയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയത് പിന്നീട് ഔദ്യോഗിക യാത്രയാക്കി ഉത്തരവിറക്കാന്‍ പെട്ടെന്ന് സര്‍ക്കാരിനായി. അവിടെ രക്ഷസാക്ഷിത്വം പോയിട്ട് ഒരു പ്രതിഷേധം പോലും ഉണ്ടായില്ല. തങ്ങള്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം മന്ത്രിമാരും സര്‍ക്കാരും കൃത്യമായി നടത്തുന്നുണ്ട്. സ്വകാര്യയാത്ര ഔദ്യോഗികമാക്കിയതോടെ വീണാ ജോര്‍ജ്ജിന്റെ യാത്ര ചെലവ് പൊതുഖജനാവില്‍ നിന്ന് ചെലവിടേണ്ടിവന്നു.

കെ.കെ ശൈലജ ടീച്ചര്‍ പരാതികള്‍ക്കിടവരുത്താതെ കൊണ്ടുന്നടന്ന വകുപ്പ് വീണാ ജോര്‍ജ്ജിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്കുണ്ടായിരുന്നത്. കാരണം മാധ്യമപ്രവര്‍ത്തയാണല്ലോ മന്ത്രിയായത്. അതിന്റെ ഗുണം എന്തായാലും ലഭിക്കും. പക്ഷെ, ഒന്നും സംഭവിച്ചില്ല. വീഴ്ചകളുണ്ടായെങ്കിലും ഗുരുതരമല്ലായിരുന്നു. എന്നാല്‍ ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ച് വലിയ വീഴ്ചയാണ് ഉണ്ടായത്. അതിന്റെ ഇരയാണ് ഡോ. വന്ദന.

അവരെ കൊലയ്ക്ക് കൊടുത്തിട്ട് വീട്ടില്‍ പോയി കരഞ്ഞിട്ടോ, മാതാവിനെ കെട്ടിപ്പിടിച്ചിട്ടോ കാര്യമില്ല ആരോഗ്യമന്ത്രി. ഇത്തരത്തിലൊരു മോശമായ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമായിരുന്നു. അതാണ് ഒരു മന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാത്തത് കൊണ്ടാണ് ഗ്ലിസറിനിട്ടാണ് കരഞ്ഞതെന്നും കഴുതക്കണ്ണീരാണെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചത്. സ്വന്തം വകുപ്പിന് കീഴിലുള്ളവര്‍ക്ക് സംരക്ഷണം കൊടുക്കാനാകുന്നില്ലെങ്കില്‍ ആ കസേരയില്‍ തുടരാന്‍ വീണാ ജോര്‍ജ്ജിന് ധാര്‍മികമായ അവകാശമില്ല. അതുകൊണ്ടാണ് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നാണംകെട്ടവളേ എന്ന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ഒരു യുവ ഡോക്ടറെ കൊലയ്ക്ക് കൊടുത്തിട്ട് മൃതദേഹത്തില്‍ ഉമ്മവെച്ചിട്ടോ, കെട്ടിപ്പിടിച്ചിട്ടോ യാതൊരു അര്‍ത്ഥവുമില്ല ആരോഗ്യമന്ത്രി. നിങ്ങള്‍ സമ്പൂര്‍ണ പരാജയമാണെന്ന് നിങ്ങള്‍ തന്നെ ഉറച്ച് പറയുന്നതിന് തുല്യമാണത്. ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമം 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പാസ്സായത്. ഡോക്ടര്‍മാരെ രോഗികളും കൂട്ടിരുപ്പുകാരും ആക്രമിക്കുന്നതും ആശുപത്രി സ്വത്തുക്കള്‍ക്ക് നാശം ഉണ്ടാകുന്നത് ഒഴിവാക്കാനുമായിരുന്നു അത്.

അതിന് ശേഷം എത്രയോ തവണ പലതരത്തിലുള്ള ആക്രമണങ്ങളുണ്ടായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആക്രമണങ്ങളുടെ എണ്ണം കൂടുകയും സ്വഭാവം മാറുകയും ചെയ്തു. ഡോക്ടറുടെ കൈ തല്ലിയൊടിച്ച സംഭവം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലുണ്ടായി. അത് മാത്രം പരിഗണിച്ച് സുരക്ഷ ഒരുക്കാമായിരുന്നു. മാധ്യമപ്രവര്‍ത്തകയും വനിതയുമായ ആരോഗ്യമന്ത്രി അപ്പോഴൊന്നും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല.

മന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നൊന്നും കരുതുന്നില്ല. ഏത് സിസ്റ്റത്തിലും വീഴ്ചകളുണ്ടാവും അത് മനുഷ്യസഹജമാണ്. എന്നാല്‍ വീഴ്ചകളുണ്ടാകുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വീണ്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അതാണ് ഒരു ജനപ്രതിനിധി അല്ലെങ്കില്‍ മന്ത്രി അതുമല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണ് ആരോഗ്യമന്ത്രി ഇന്ന് ക്രൂരമായവിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവരുന്നത്.

സംഭവം നടന്ന അന്ന് രാവിലെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിയ മന്ത്രി ഏതോ ഡോക്ടര്‍ പറഞ്ഞ കാര്യം അതുപോലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പിയത് കൊണ്ടാണ് വിവാദം ഉണ്ടായത്. അതിന് പകരം സുരക്ഷയൊരുക്കേണ്ട പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും അക്രമിയുടെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ ഡോക്ടര്‍ വന്ദനയ്ക്കായില്ലെന്നും പ്രതികരിച്ചിരുന്നെങ്കില്‍ ജനങ്ങളും പ്രതിപക്ഷവും മന്ത്രിയെ ഇങ്ങിനെ വേട്ടയാടില്ലായിരുന്നു. ഏതോ ഡോക്ടര്‍ പറഞ്ഞത് അത് പോലെ പറയേണ്ടത് മന്ത്രിയുടെ പണിയല്ല.

അതിലെ നെല്ലും പതിരും തിരിച്ചറിഞ്ഞ് യുക്തിയോടെ പ്രതികരിക്കണമായിരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് മുതല്‍ താഴോട്ടുള്ള ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍മാരാണ് അത്യാഹിതവിഭാഗത്തിലും മറ്റും ജോലി ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ഇവര്‍ മാത്രമേ ഉള്ളൂ. ഇവര്‍ക്ക് കൃത്യമായി സ്‌റ്റൈപെന്റ് പോലും കൊടുക്കാറില്ല. പലപ്പോഴും അതിനായി തെരുവിലിറങ്ങിയിട്ടുണ്ട്.

ആരോഗ്യകേരളം നമ്പര്‍ വണ്‍, കേരളാ മോഡല്‍ നമ്പര്‍ വണ്‍ എന്നൊക്കെ മന്ത്രി വീണാ ജോര്‍ജ്ജും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുന്നത് ഈ ഹൗസ് സര്‍ജന്‍മാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുത്തതിന്റെ ഫലമാണ്. അപ്പോള്‍ അവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് നിങ്ങളുടെ വലിയ ഉത്തരവാദിത്തമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലിങ്ങോട്ടുള്ള ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഡോക്ടര്‍ വന്ദനയ്ക്ക് കുത്തേറ്റ ശേഷം അവരുടെ ജീവന്‍നിലനിര്‍ത്തുന്നതിനുള്ള പ്രാഥമിക സൗകര്യംപോലും കൊട്ടാരക്കര താലൂക്കാശുപത്രിയിലില്ലായിരുന്നു.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. താലൂക്ക് ആശുപത്രിയിലെ അവസ്ഥ ഇങ്ങിനെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ അടുത്തിടെ ലിഫ്റ്റ്, നീന്തല്‍കുളം, കന്നുകാലിത്തൊഴുത്ത് തുടങ്ങിയ സംവിധാനങ്ങള്‍ ലക്ഷങ്ങള്‍ മുട്കകിയാണ് ഒരുക്കിയത്. അതിനൊക്കെ പണമുണ്ട്.

ആരോഗ്യമന്ത്രിയുടെ സ്വകാര്യവിദേശ യാത്ര പിന്നീട് ഔദ്യോഗികമാക്കുകയും അതുവഴി മന്ത്രിയുടെ കീശ ഭദ്രമാക്കി ഖജനാവില്‍ നിന്ന് പണം കൊടുക്കാനും കഴിയും. പാവപ്പെട്ട ജനങ്ങളുടെ ജീവന്‍സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട സംവിധാനം ഒരുക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഭൂരിപക്ഷം പേരും പറയുന്നത്, ആരോഗ്യമന്ത്രി പത്തനംതിട്ടയ്ക്ക് വണ്ടികയറണമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (15 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (30 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (37 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (2 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (4 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (4 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

Malayali Vartha Recommends