ഒരു കസേര എങ്കിലും എടുത്ത് അക്രമിയെ അടിക്കാമായുരുന്നില്ലേ? പിന്നെ എന്തിനാണ് പോലീസ്? തന്റെ മകൾ കൊല്ലപെട്ടതിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്; മുൻ ആരോഗ്യ മന്ത്രിക്ക് മുൻപിൽ വിതുമ്പിക്കരഞ്ഞ് ഡോ വന്ദനയുടെ പിതാവ് മോഹൻദാസ്

മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജക്ക് മുൻപിൽ വിതുമ്പിക്കരഞ്ഞും പരിഭവം നിരത്തിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ് . തന്റെ മകൾ കൊല്ലപ്പെട്ടതിൽ ഭരിക്കുന്ന പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്വമുണ്ട്.ഭരണത്തിലുള്ള ചിലർ ആവിശ്വമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു അത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഏകമകൾ നഷ്ടപെട്ട ആ പിതാവ് തേങ്ങൽ അടക്കി കെ കെ ഷൈലജ യോട് പറഞ്ഞു. ഒരു കസേര എങ്കിലും എടുത്ത് അക്രമിയെ അടിക്കാ മായുരുന്നില്ലേ? പിന്നെ എന്തിനാണ് പോലീസ് എന്നും മോഹൻദാസ് ഷെലജയോട് ചോദിച്ചു. വന്ദനയെ ഡോക്ടർ ആക്കണം എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു.
മുന്ന് മാസം കൂടി കഴിഞ്ഞിരുന്നങ്കിൽ അവൾ ഞങ്ങൾക്കരികിലേക്ക് വരുമായിരുന്നു. കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് കാണുന്നില്ലെ. ജീവിക്കുവാനും ജോലി ചെയ്യുവാനും ഉള്ള സ്വാതന്ത്രം കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തിലല്ലേ ഇതൊക്കെ. ഇങ്ങനെ ആയാൽ ആരെങ്കിലും കേരളത്തിൽ നിൽക്കുമോ മോഹൻദാസ് നിറകണ്ണുകളോടെ കെ കെ ഷെലജയോട് ചോദിച്ചു.
https://www.facebook.com/Malayalivartha
























