ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.... തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനാധിപത്യത്തിന്‍റെ ഭാഗമാണ്....കോൺഗ്രസ് തോറ്റാൽ അവർ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറ്.... തോൽവി സമ്മതിച്ചു ഒടുവിൽ....

കർണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനാധിപത്യത്തിന്‍റെ ഭാഗമാണ്. കോൺഗ്രസ് തോറ്റാൽ അവർ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറ്. ഇനിയെങ്കിലും കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നായും അദ്ദേഹം പറഞ്ഞു.‘സീറ്റ് കുറഞ്ഞെങ്കിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിർത്താനായി. എന്നാൽ ജെഡിഎസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി. ജെഡിഎസിന്‍റെയും എസ്ഡിപിഐയുടേയും വോട്ട് സമാഹരിക്കാനായത് കൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതൽ നേടാൻ കോൺഗ്രസിന് സാധിച്ചത്.
മുസ്ലിം സംവരണവും പിഎഫ്ഐ പ്രീണനവും ഉയർത്തിയാണ് ഇത്തവണ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗൻഡ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു. ഇനിയെങ്കിലും പിഎഫ്ഐ അജണ്ട നടപ്പിലാക്കാതെ കർണാടകത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും’’- കെ.സുരേന്ദ്രൻ പറഞ്ഞു.അതോടൊപ്പം വിജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യമല്ലെന്ന് മുതിർന്ന ബിജെപി നേതാവ് ബി.എസ് യെഡിയൂരപ്പ. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപി പ്രവർത്തകർ ആശങ്കപ്പെടേണ്ട കാര്യമില്ല. പാർട്ടിക്ക് നേരിട്ട തിരിച്ചടി പരിശോധിക്കുമെന്നും യെഡിരൂപ്പ വ്യക്തമാക്കി.കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്ത് ഭരണം നടത്തിയിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നൽകുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, വിചാരിച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ലെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചത്. ഫലത്തെക്കുറിച്ച് വിശദമായ വിശകലനം നടത്തും. ദേശീയ പാർട്ടിയെന്ന നിലയിൽ വിശകലനം മാത്രമല്ല പോരായ്മകൾ കണ്ടെത്തി പരിഹരിക്കുമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി.2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 104 സീറ്റായിരുന്നു. കേവല ഭൂരിപക്ഷം നേടാൻ 113 സീറ്റാണ് വേണ്ടിയിരുന്നത്. അന്ന് 37 സീറ്റ് നേടിയ ജെഡിഎസും 80 സീറ്റ് നേടിയ കോൺഗ്രസും ചേർന്ന് സര്‍ക്കാർ രൂപീകരിച്ചു. ഒരു വർഷത്തിന് ശേഷം സഖ്യസർക്കാരിലെ 17 എംഎൽഎമാർ രാജിവച്ചതോടെയാണ് ബിജെപി അധികാരം നേടുന്നത്. 2019ൽ ബി.എസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി ബിജെപി സർക്കാർ അധികാരമേറ്റു. 2021 ൽ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയായി ബിജെപി തീരുമാനിച്ചതോടയാണ് യെഡിയൂരപ്പ മുഖ്യമന്ത്രി പദമൊഴിഞ്ഞത്.
തിരഞ്ഞെടുപ്പ് ഏതായാലും, എവിടെയും എപ്പോഴും തൊടുക്കാവുന്ന വജ്രായുധം; നരേന്ദ്ര മോദി എന്ന ‘ക്രൗഡ് പുള്ളർക്ക്’ പകരം വയ്ക്കാൻ മറ്റൊന്നും ബിജെപിയുടെ കയ്യിലില്ലെന്നതിനു കർണാടകയും സാക്ഷി. എന്നാൽ, മോദി പ്രഭാവത്തിനും ബിജെപിയെ രക്ഷിക്കാനായില്ല. വിജയാരവങ്ങൾ പ്രതീക്ഷിച്ച പടനായകന് നാട് സമ്മാനിച്ചത് പരാജയഭാരം. സംസ്ഥാന സർക്കാരിനെയും നേതൃത്വത്തെയും നിഴലിൽനിർത്തി പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയർന്ന സംസ്ഥാനത്ത് ബിജെപിയുടെ അറ്റകൈ പ്രയോഗം. സർവം മോദിമയമായിരുന്നു. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും വികസന പദ്ധതികളും എണ്ണിപ്പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദി കളം നിറഞ്ഞു. ഫലത്തിൽ, ബിജെപിയും കോൺഗ്രസുമല്ല, ദേശീയ രാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയവുമാണു കർണാടകയിൽ പോരടിച്ചത്.
https://www.facebook.com/Malayalivartha
























