പ്രതി ജി. സന്ദീപിന്റെ കുത്തേറ്റ ഡോ.വന്ദനയെ രക്ഷിച്ച് ആശുപത്രിയുടെ പുറത്തേക്കു കൊണ്ടുപോകാനുള്ള സഹപ്രവര്‍ത്തകന്‍ ഡോ. മുഹമ്മദ് ഷിബിന്റെ ശ്രമത്തിനിടെ വന്ദന കുഴഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്

താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് എന്തു ചെയ്യുകയായിരുന്നെന്ന ചോദ്യത്തിനുള്ള ഉത്തരവും പുറത്തായിരിക്കുകയാണ്. കേസില്‍ നിര്‍ണായക തെളിവായ ക്യാമറ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ കോടതിക്കു കൈമാറി.ദൃശ്യങ്ങള്‍ കണ്ട് കോടതി പോലും ഞെട്ടിപ്പോയിരിക്കുകയാണ്. അക്രമി സന്ദീപിന്റെ കത്തിമുനയില്‍ നിന്നും വന്ദനയെ രക്ഷിക്കാന്‍ നിരവധി സാഹചര്യങ്ങളും അവസരങ്ങളുമുണ്ടായിട്ടും ഇത്രയധികം പേര്‍ നോക്കി നില്‌ക്കെ അവളുടെ ജീവന്‍ കുത്തിക്കീറിയെറിയുകയായിരുന്നു. പോലീസെവിടെയായിരുന്നു എന്ന കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരവും ദൃശ്യങ്ങളില്‍ വ്യ്കതമായിരിക്കുകയാണ്.
പ്രതി ജി. സന്ദീപിന്റെ കുത്തേറ്റ ഡോ.വന്ദനയെ രക്ഷിച്ച് ആശുപത്രിയുടെ പുറത്തേക്കു കൊണ്ടുപോകാനുള്ള സഹപ്രവര്‍ത്തകന്‍ ഡോ. മുഹമ്മദ് ഷിബിന്റെ ശ്രമത്തിനിടെ വന്ദന കുഴഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷിബിനും മറ്റുള്ളവരും ഏറെ പ്രയാസപ്പെട്ടാണു വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ പൊലീസ് ജീപ്പിലേക്കു കയറ്റിയത്. മെയ് 10നു പുലര്‍ച്ചെ 4.30 മുതല്‍ അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സന്ദീപിന്റെ അക്രമമായിരുന്നു. കാഷ്വല്‍റ്റിയുടെ വരാന്തയിലും അതിനു പുറത്തുള്ളതുമായ രണ്ടു സിസിടിവിയിലെ ദൃശ്യങ്ങളിലാണു സന്ദീപിന്റെയും പൊലീസിന്റെയും സാന്നിധ്യമുള്ളത്. പുലര്‍ച്ചെ 4.30നു വൈദ്യപരിശോധനയ്ക്കായി സന്ദീപ് കാഷ്വല്‍റ്റിയിലേക്കു നടന്നു കയറി.
4.40: ആക്രമണങ്ങളുടെ തുടക്കം. കുത്തേറ്റ് ആശുപത്രിക്കു പുറത്തേക്കോടുന്ന ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി. പിന്നാലെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മണിലാല്‍. അകത്തു നടന്നതൊന്നും വ്യക്തമല്ല. ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയുടെ കയ്യില്‍ പിടിച്ചു ഡോ. ഷിബിന്‍ പുറത്തേക്കോടുന്നതാണ് അടുത്ത ദൃശ്യം. ആശുപത്രി പടിക്കല്‍ ഡോ.വന്ദന കുഴഞ്ഞു വീഴുന്നു. ക്ഷണനേരത്തിനുള്ളില്‍ പൊലീസ് ജീപ്പില്‍ കയറ്റി ഡോ.വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നു.
തുടര്‍ന്ന്, ചോരപുരണ്ട കത്രികയുമായി അടഞ്ഞു കിടക്കുന്ന ആശുപത്രി കവാടത്തിലൂടെ സന്ദീപ് നിരീക്ഷിക്കുന്നു. കത്രികയിലെ ചോര പൈപ്പ് വെള്ളത്തില്‍ കഴുകിക്കളയുന്നു. പിന്നീടു കത്രിക ഉപേക്ഷിക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് സന്ദീപിനെ പിറകില്‍ നിന്നു കീഴ്‌പ്പെടുത്തുന്നു. പിന്നീടു പൊലീസും അവിടെയുണ്ടായിരുന്നവരും ചേര്‍ന്നു തറയിലിട്ടു കൈകള്‍ പിന്നിലേക്കാക്കി ബന്ധിക്കുന്നു.
5.00 മണി: സന്ദീപിനെ ഭയന്നു മുറിയിലൊളിച്ച ജീവനക്കാരി ഫോണില്‍ ആരെയോ വിളിച്ചു സംസാരിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആര്‍.സുനില്‍കുമാറിനെയാണു വിളിച്ചതെന്നാണ് വിവരം. തൊട്ടുപിന്നാലെ രണ്ടു ജീപ്പുകളില്‍ കൂടുതല്‍ പൊലീസ് എത്തുന്നു. സന്ദീപിനെ ഭയന്നു പുറത്തേക്കോടിയ പൊലീസുകാര്‍ പിന്നീടു ദൃശ്യത്തില്‍ എത്തുന്നതു ഡോ.വന്ദനയ്ക്കു കുത്തേറ്റതിനു ശേഷമാണ്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്രയും വിശദമായി ദൃശ്യങ്ങള്‍ സംസാരിച്ചിട്ടും പിണറായി സര്‍ക്കാര്‍ പോലീസ് വീഴ്ചയോ സുരക്ഷാ വീഴ്ചയോ ഉണ്ടായതായി സമ്മതിക്കാത്തത് വന്ദനയോട് മാത്രമല്ല കേരള മനസാക്ഷിയോട് ചെയ്യുന്ന നീചപ്രവൃത്തിയാണെന്ന് പറയാതെ വയ്യ. പിണറായി ഇതിനെല്ലാം കണക്ക് പറയേണ്ടി വരും.
സ്വാഭാവിക നീതി പോലും മരിച്ചവര്‍ക്ക് നിഷേധിക്കുന്ന അന്വേഷണങ്ങളെ കുറിച്ച് കൂടുതലായി പറയാന്‍ കഴിയില്ല. കൊല്ലരുതേ ജീവിക്കണം എന്ന് നിലവിളിക്കുന്ന യുവഡോക്ടര്‍മാര്‍ സുരക്ഷയ്ക്കാണ് സര്‍ക്കാരിനോട് യാചിക്കുന്നത്. സര്‍ക്കാരാകട്ടെ ഞങ്ങള്‍ക്ക മുകളില്‍ ആരുമില്ലെന്ന ധാര്‍ഷ്ട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് എല്ലാവരേയും പുച്ഛിച്ചു തള്ളുന്നു. ആരോഗ്യ മന്ത്രിക്കെതിരെ തെരുവുകളില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കാണ് സര്‍ക്കാരും ഇടതുപക്ഷവും പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്നതെന്ന് കാണുമ്പോള്‍ സിപിഎമ്മിന്റെ അപചയം വ്യക്തമാവുകയാണ്. കൊല്ലും കൊലയും നിര്‍ബാധം നടക്കുന്ന നാട്ടിലിരുന്നിട്ട് അപ്പുറത്തെ കുറ്റങ്ങള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഒരുതരം സാഡിസ്റ്റ് രീതിയിലേയ്ക്കാണ് സര്‍ക്കാര്‍ സംവിധാനം അധപതിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
പൊതുജനത്തേക്കാള്‍ ഉച്ചത്തിലാണ് കോടതി ചോദിക്കുന്ന എന്തു സുരക്ഷയാണ് സര്‍ക്കാരേ നിങ്ങള്‍ നല്കുന്നത്. പോലീസുകാര്‍ എന്തു ചെയ്യുകയായിരുന്നു, എതെങ്കിലും ഒരാള്‍ കത്തി വീശികാണിച്ചാല്‍ ഓടി പോകുന്നതാണ് കേരള പോലീസിന് നല്കിയിട്ടുള്ള പരിശീലനം, അക്രമി കീഴ്‌പ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കേണ്ട പോലീസ് കൊലക്കത്തിയ്ക്ക് മുന്നിലേയ്ക്ക് പൊതുജനത്തെ തള്ളിവിടുകയാണോ വേണ്ടത് തുടങ്ങി ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. പകരം സൈബര്‍ സഖാക്കളെ വിട്ട് കോടതിയെ അധിക്ഷേപിക്കുന്നതിനുള്ള കരാറാണ് നല്കിയിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha
























