കൊലപാതകം നടന്ന ദിവസം മദ്യപിച്ചിരുന്നു; നാട്ടുകാർ തന്നെ മർദ്ദിച്ചു; കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചു; നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലീസിനെ ആദ്യം വിളിച്ചു; പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു; താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ്

താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ്. കൊലപാതകം നടന്ന ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്നാണ് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞത് . നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. ഇങ്ങനെയാണ് അയാൾ പറഞ്ഞിരിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ നാളെ അപേക്ഷ നൽകും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിലെ പ്രതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയിരുന്നു പോലീസ്. പ്രധാനമായും അറിയേണ്ടിയിരുന്നത് ഇയാൾക്ക് മാനസികമായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നതായിരുന്നു കാരണം അത്തരത്തിലുള്ള ഒരു കൊലപാതകമാണ് അയാൾ നടത്തിയത്.ഇപ്പോൾ ഇതാ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്,
ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ്. ഡോക്ടർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തി സന്ദീപിനെ പരിശോധിച്ചിരുന്നു. ഡോ. അരുണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്, ആശുപത്രിയിൽ കൊണ്ടു പോയി ഇയാളെ ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട് പ്രതി.
അതേസമയം
ഭയാനക രംഗങ്ങൾ ആശുപത്രിയിൽ സൃഷ്ടിച്ച് ഡോക്ടർ വന്ദനയെ കീഴ്പ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എസ്.സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ്. സന്ദീപിന്റെ കുത്തേറ്റ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വന്ദന കുഴഞ്ഞുവീഴുന്ന സിസിറ്റിവി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ചോരപുരണ്ട കത്രികയുമായി ആശുപത്രിയിലൂടെ സന്ദീപ് നിരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
കത്രികയിൽ പുരണ്ട ചോര വെള്ളത്തിൽ കഴുകിക്കളയുന്നു. ഇതിന് ശേഷം കത്രിക ഉപേക്ഷിക്കുന്നു. ഉടൻ തന്നെ ആംബുലൻസ് ഡ്രൈവർ രാജേഷ് പ്രതിയെ പിറകിൽ നിന്ന് കീഴടക്കി. തുടർന്ന് പൊലീസും ചേർന്ന് സന്ദീപിനെ ബന്ധിക്കുകയായിരുന്നു. അതീവ സുരക്ഷ ബ്ലോക്കായ യു ടി ബിയിൽ ഏകാന്ത തടവിലാണ് ഇപ്പോൾ പ്രതി. ഇയാളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























