പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി മരിച്ചുപുഴയില്‍ കുളിക്കാനിറങ്ങിയ, മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു....പറവൂരിലെ മുസിരിസ് പൈതൃക ബോട്ട് ജെട്ടിയും ചന്തയും പ്രവര്‍ത്തിക്കുന്ന തട്ടുകടവ് പുഴയില്‍, പാലത്തിനു സമീപം ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്....

താനൂർ ബോട്ടപകടത്തിൽ നടുക്കം മാറും മുൻപേ വീണ്ടും മുങ്ങി മരണം കൂടെ...3 കുട്ടികളാണ് മുങ്ങി മരിച്ചത്..പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി മരിച്ചുപുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. പറവൂരിലെ മുസിരിസ് പൈതൃക ബോട്ട് ജെട്ടിയും ചന്തയും പ്രവര്‍ത്തിക്കുന്ന തട്ടുകടവ് പുഴയില്‍ പാലത്തിനു സമീപം ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.ചെറിയപല്ലംതുരുത്ത് മരോട്ടിക്കല്‍ ബിജുവിന്റെയും കവിതയുടെയും മകള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ശ്രീവേദ, കവിതയുടെ സഹോദര പുത്രന്‍ മന്നം തളിയിലംപാടം വീട്ടില്‍ ബിനു-നിത ദമ്പതികളുടെ മകന്‍ അഭിനവ് (കണ്ണന്‍-13), കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറുത്തശേരി കടുങ്ങാടന്‍ വീട്ടില്‍ വിനിത-രാജേഷ് ദമ്പതികളുടെ മകന്‍ ശ്രീരാഗ് (13) എന്നിവരാണ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.പറവൂര്‍ നഗരസഭയും ചിറ്റാറ്റുകര പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന തട്ടുകടവ് പുഴയില്‍ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ സൈക്കിളില്‍ പുഴയോരത്ത് എത്തിയത്. കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലൊടുവിലാണ് മുങ്ങിമരിച്ചതായി സംശയമുണ്ടാവുകയും തിരച്ചിലിനൊടുവില്‍ രാത്രി വൈകി മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്.
മൃതദേഹങ്ങള്‍ പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി.ശ്രീവേദ പറവൂര്‍ ഗവ. എല്‍.പി.ജി. സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.സഹോദരി: നിവേദിത (മാളു). അഭിനവ് പുല്ലംകുളം എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.അമേയയാണ് സഹോദരി. ശ്രീരാഗിന്റെ സഹോദരന്‍ ശ്രീരാജ്.അഗ്‌നിരക്ഷാസേന വിഭാഗവും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 7.45ന് ശ്രീവേദയുടെ മൃതദേഹവും രാത്രി വൈകി മറ്റു രണ്ടു മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗിന്റെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്.സഹോദരങ്ങളുടെ മക്കളാണ് മൂവരും. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വീട്ടുകാരറിയാതെ ഇവർ പുഴയിൽ കുളിക്കാനിറങ്ങിയത്. ഇവർ എത്തിയത് സമീപവാസികളും അറിഞ്ഞില്ല. വൈകീട്ട് നാലരയോടെ ഇവർ വന്ന സൈക്കിളും വസ്ത്രങ്ങളും ചെരിപ്പുകളും പുഴവക്കത്ത് കണ്ടതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് അഗ്‌നിരക്ഷാസേന വിഭാഗത്തിനും അറിയിപ്പ് നൽകി.ഇവരെത്തി പരിശോധന നടത്തിയെങ്കിലും ആരെയുംകുറിച്ച് ഒരുവിവരവും ലഭിച്ചില്ല. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരോട്ടിക്കൽ ബിജുവിന്റെ മകളെയും വിരുന്നിനെത്തിയ കുട്ടികളെയും കാണുന്നില്ലെന്ന വിവരം പിന്നീടാണ് അറിയുന്നത്.
തുടർന്ന്, മത്സ്യത്തൊഴിലാളികളും നാട്ടുകാരും അഗ്‌നിരക്ഷാസേന വിഭാഗവും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വടക്കൻ പറവൂരിൽ ചെറിയ പല്ലൻതുരുത്തിൽ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. പുഴക്കരയിൽ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും ശ്രദ്ധയിൽപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.വേനലവധി തീരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ഇത്തരത്തിൽ മരണം സംഭവിക്കുന്നത്..പലപ്പോഴും പല അപകടങ്ങളും ഉണ്ടാകുമ്പോൾ മാതാപിതാക്കൾക്ക് മുന്നറിപ്പ് നൽകുന്നതാണ്..പക്ഷെ എന്നിട്ടും ഇത്തരത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്..ഇത്തരം അപകടം നിറഞ്ഞ സ്ഥലങ്ങളിൽ ഇനിയെങ്കിലും കുഞ്ഞുങ്ങളെ തനിയെ വിടാതെ ഇരിക്കുക...ഇനിയെങ്കിലും അപകടങ്ങൾ വിളിച്ചു വരുത്താതെ ഇരിക്കുക.,.
https://www.facebook.com/Malayalivartha
























