ഇന്ത്യൻ മഹാസമുദ്രം വഴി നടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ നട്ടെല്ലൊടിക്കുന്ന വിധത്തിലുള്ള, ഓപ്പറേഷനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ നാവിക സേനയും എൻസിബിയും ചേർന്ന് നടത്തിയത്....ഇറാനിൽ നിന്നും പാക് ബോട്ടിൽ കടത്തി 15,000 കോടിയുടെ രാസലഹരിയാണ് ഓപ്പറേഷൻ സമുദ്രഗുപ്തയിലൂടെ പിടികൂടിയത്....

ഇന്ത്യൻ മഹാസമുദ്രം വഴി നടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ നട്ടെല്ലൊടിക്കുന്ന വിധത്തിലുള്ള ഓപ്പറേഷനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ നാവിക സേനയും എൻസിബിയും ചേർന്ന് നടത്തിയത്. ഇറാനിൽ നിന്നും പാക് ബോട്ടിൽ കടത്തി 15,000 കോടിയുടെ രാസലഹരിയാണ് ഓപ്പറേഷൻ സമുദ്രഗുപ്തയിലൂടെ പിടികൂടിയത്. ഈ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടായിരുന്നു.ഇറാനിലെ മക്രാൻ തുറമുഖത്തു നിന്ന്, 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക്ക്‌ബോട്ട് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി ഇതുവരെ പിടികൂടിയ ലഹരിമരുന്ന് പാക്കിസ്ഥാൻ ലഹരി സംഘമായ 'ഹാജി സലിം നെറ്റ്‌വർക്കിന്റേ'തായിരുന്നു. എന്നാൽ മറ്റു കാർട്ടലുകളുടെ മുദ്രകളും ഇത്തവണ പിടികൂടിയ ചാക്കുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.ഇവയുടെ മൊത്തം മൂല്യം ഔദ്യോഗികമായി വിലയിരുത്തിയിട്ടില്ല. മെത്താം ഫെറ്റാമിനുമാത്രം 15,000 കോടി രൂപ വിലമതിക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യൻതീരംവഴി വന്ന ഈ ബോട്ടിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരു പാകിസ്ഥാനിയെ കസ്റ്റഡിയിലെടുത്തു. മറ്റു മൂന്നു പേർകൂടി പിടിയിലുണ്ടെന്നാണ് സൂചന.പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ ചാബഹാർ തുറമുഖത്തുനിന്ന് വലിയ ബോട്ടു മാർഗം ഇന്ത്യൻതീരം വഴി ശ്രീലങ്കയിലേക്കും മാലദ്വീപിലേക്കും കടത്താനായിരുന്നു ശ്രമം. രണ്ടു ദിവസം മുമ്പ് ലക്ഷദ്വീപ് തീരത്തോടു ചേർന്ന് അർദ്ധരാത്രിയായിരുന്നു നാവികസേനയുടെയും എൻ.ബി.ബിയുടെയും ഓപ്പറേഷൻ.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായിരുന്നു ബോട്ടിലെ സംയുക്തപരിശോധന. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് നാവിക സേന പിന്തുടർന്നതോടെ പ്രധാന ബോട്ട് മുക്കി അതിലുണ്ടായിരുന്നവർ സ്പീഡ് ബോട്ടിൽ കടന്നുകളയുകയായിരുന്നു. അതിനിടെയാണ് പാകിസ്ഥാനിയെ പിടികൂടിയതെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. മലഹരിയുടെ ഉറവിടം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തേൾ, ബിറ്റ് കോയിൻ തുടങ്ങിയ മുദ്രകളാണ് ഇത്തവണ പിടികൂടിയ പാഴ്‌സലുകളിൽ ഉള്ളത്. ഇതിൽ തേൾ ഹാജി സലിം നെറ്റ്‌വർക്കിന്റെ വ്യാപാര മുദ്രയാണ്. പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന 'അൽ ഹുസൈൻ' ബസുമതി അരി ബ്രാൻഡ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ തുന്നിക്കൂട്ടിയാണു ലഹരിമരുന്നു പാഴ്‌സലുകൾ പൊതിഞ്ഞിട്ടുള്ളത്.
കടലിൽ നിന്നു പിടികൂടിയ ലഹരിമരുന്ന് ഇന്നലെയാണു കൊച്ചി തുറമുഖത്ത് എത്തിച്ചത്.അതേസമയം ഇന്ത്യൻ നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും പിന്തുടരുന്ന കാര്യം മനസ്സിലാക്കിയ ലഹരി കടത്തു സംഘം ലഹരിമരുന്നു കടത്തിക്കൊണ്ടുവന്ന മദർ ഷിപ്പ് മുക്കിയ ശേഷമാണു കടന്നുകളഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അല്ലാത്ത പക്ഷം ലഹരിവേട്ട ഇതിലും വലിയത് ആകുമായിരുന്നു. പിടിച്ചതിനെക്കാൾ കൂടുതൽ അളവ് കടലിൽ മുക്കിയതായാണ് സംശയം.ഇറാനിലെ ചാബഹാർ തുറമുഖത്തു നിന്നാണു മദർഷിപ്പ് പുറപ്പെട്ടത്. കടലിൽ മുങ്ങിയാലും വെള്ളം കയറാത്ത കണ്ടെയ്‌നറുകളിലാണ് രാസലഹരി അടക്കം ചെയ്തിട്ടുള്ളത്. മുക്കിയ ലഹരിമരുന്നു കണ്ടെത്താൻ നാവിക സേന ശ്രമിക്കുന്നുണ്ട്.ലഹരിമരുന്നു പിടിച്ചതിനെ തുടർന്നുള്ള അന്വേഷണം ഏകോപിപ്പിക്കാൻ എൻസിബി ഡപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിങ് കൊച്ചിയിൽ തങ്ങുന്നുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന മറ്റു കടത്തുകാർ ചെറുബോട്ടുകളിൽ ലക്ഷദ്വീപിലെ ആളൊഴിഞ്ഞ തുരുത്തുകളിലേക്കു കടന്നുകളഞ്ഞതായുള്ള സംശയത്തെ തുടർന്നു കടലിലും കരയിലും തിരച്ചിൽ ശക്തമാക്കി.
പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ കേന്ദ്രീകരിച്ചും മ്യാന്മർ തായ്ലൻഡ് ലാവോസ് കേന്ദ്രീകരിച്ചും ലഹരി കാർട്ടലുകളുടെ 'മരണ ത്രികോണങ്ങൾ' കടത്തുന്ന ലഹരിമരുന്നാണു അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നു നാവികസേന മുൻപ് പിടികൂടിയിട്ടുള്ളത്.മയക്കുമരുന്ന് ചാക്കുകൾ ഇന്നലെ വൈകിട്ട് അഞ്ചോടെ കൊച്ചി വാർഫിൽ എത്തിച്ചു. ഇവ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ സാമുദ്രിക ഓഡിറ്റോറിയത്തിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. പിടിയിലായ പ്രതിയെ എൻ.സി.ബി ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha
























