തലസ്ഥാനത്തുനിന്ന് കാസർകോട്ടേക്കുള്ള വന്ദേഭാരത് എക്‌സ്‌പ്രസിലെ ടിക്കറ്റിന് വൻ ഡിമാൻഡ്.... ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായെത്തുന്നത്..... 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം - കാസർകോട് ടിക്കറ്റിനെക്കാൾ കൂടുതൽ പേർ മദ്ധ്യദൂര യാത്രകൾക്കായി ബുക്ക് ചെയ്യുന്നുണ്ട്.....

വന്ദേഭാരത സർവീസിന് വലിയ സ്വീകരിതയാണ് ജനങ്ങളിൽ നിന്നും ലഭിച്ചു കൊണ്ട് ഇരിക്കുന്നത്, മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് വേണം പറയാം..അതുകൊണ്ട് തന്നെ ടിക്കറ്റുകൾ ഒന്നും തന്നെ ലഭിക്കാനില്ല...കഴിഞ്ഞ മാസം 24 , 25 തീയതികളിലാണ് വന്ദേഭാരത പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിനായി സമർപ്പിച്ചത്...തുടർന്ന് പല സൈഡിൽ നിന്നും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കേട്ട് കൊണ്ടേ ഇരിക്കുണ്ടായിരുന്നു...പക്ഷെ ജനം അത് ഏറ്റെടുത്ത് കഴിഞ്ഞു..തലസ്ഥാനത്തുനിന്ന് കാസർകോട്ടേക്കുള്ള വന്ദേഭാരത് എക്‌സ്‌പ്രസിലെ ടിക്കറ്റിന് വൻ ഡിമാൻഡ്. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായെത്തുന്നത്. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം - കാസർകോട് ടിക്കറ്റിനെക്കാൾ കൂടുതൽ പേർ മദ്ധ്യദൂര യാത്രകൾക്കായി ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം - എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാരേറെയുള്ളത്. വന്ദേഭാരതിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. ചെയർകാറിൽ ഈ മാസം 28 വരെയും എക്‌സിക്യുട്ടീവ് ചെയർകാറിൽ ജൂൺ 16 വരെയും ബുക്കിംഗ് തീർന്നു.തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ 2880 രൂപയുമാണ് നിരക്ക്. നിരക്ക് കൂടുതലായിട്ടും എക്സിക്യൂട്ടീവ് ചെയർകാറിന് വൻ ഡിമാൻഡാണ്.
പുലർച്ചെ 5.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരതിൽ എക്‌സിക്യുട്ടീവ് ചെയർകാറിനുള്ള ആവശ്യക്കാർ 238ഉം ചെയർ കാറിന്റേത് 215ഉം ശതമാനമാണ്. മടക്കയാത്രയിൽ ഇത് യഥാക്രമം 235ഉം 203ഉം ശതമാനമാണ്.ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചശേഷം 60,000 പേർ വന്ദേഭാരതിൽ യാത്ര ചെയ്തതായാണ് അനൗദ്യോഗിക കണക്ക്. ആദ്യത്തെ രണ്ടാഴ്ചക്കാലം 27,000 പേരാണ് യാത്ര ചെയ്തത്. 32,000 പേർ സീറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 5000 പേർ പല കാരണങ്ങളാൽ യാത്ര റദ്ദാക്കുകയായിരുന്നു.വന്ദേഭാരത് എക്സ്‌പ്രസ് കൊല്ലം,കോട്ടയം,എറണാകുളം,തൃശൂർ സ്റ്റേഷനുകളിൽ എത്തുന്നസമയത്തിൽ 19 മുതൽ മാറ്റം വരുത്തി.ഇതനുസരിച്ച് നിലവിലുള്ള സമയത്തെക്കാൾ കാസർകോട്ടേക്കുള്ള സർവീസിൽ കൊല്ലത്ത് ഒരുമിനിറ്റ് വൈകും.കോട്ടയത്ത് ഒരുമിനിറ്റ് നേരത്തെ എത്തും.എറണാകുളം ടൗൺ,തൃശൂർ സ്റ്റേഷനുകളിൽ എട്ട് മിനിറ്റ് വൈകിയെത്തും. തിരുവനന്തപുരത്തേക്കുള്ള സർവീസിൽ തൃശൂരിൽ 7ഉം എറണാകുളത്ത് 12ഉം കോട്ടയത്ത് 10ഉം കൊല്ലത്ത് 12ഉം മിനിറ്റ് വീതം വൈകിയാണെത്തുക.പുതിയ സമയക്രമം...
കാസർകോട്ടേക്കുള്ള സർവ്വീസ്: കൊല്ലം 6.08,കോട്ടയം7.24,എറണാകുളം8.25,തൃശൂർ 9.30.തിരുവനന്തപുരത്തേക്ക്: തൃശ്ശൂർ18.10,എറണാകുളം ടൗൺ19.17,കോട്ടയം 20.10,കൊല്ലം 21.30 ..എന്നി സമയങ്ങളിലാണ് എത്തുന്നത്..കൂടാതെ നിലവിലെ രീതിയിൽ നിന്നും കൂടുതൽ മാറ്റങ്ങളും വരും..വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കാന്‍ ഒരുക്കവുമായി ഇന്ത്യന്‍ റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ചെന്നൈ പെരുമ്പൂരില ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണത്തിന് സജ്ജമാണെന്ന് ഐസിഎഫ് റെയില്‍വേ ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇത് റെയില്‍വേ ബോര്‍ഡ് പരിഗണിച്ച് അനുമതി നല്‍കുകയായിരുന്നു. 2023- 2024 കാലയളവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്കായുള്ള സ്ലീപ്പര്‍ കോച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ബോര്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നത്. ട്രെയിനിന്റെ ട്രയല്‍ റണ്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ഈ വര്‍ഷത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കും
https://www.facebook.com/Malayalivartha
























