വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്യൂണിസ്റ്റുകളുടെകർണ്ണാടക ബലിയാണ്...സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി....അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു,...തകർപ്പൻ പോസ്റ്റുമായി ജോയ് മാത്യു...

പണ്ട് മുതലേ പല വിഷയങ്ങളിലും സാമൂഹികവും രാഷ്ട്രീയവുമായിട്ടുള്ള വിഷയങ്ങളിൽ എല്ലാം ശക്തമായ നിലപടുകൾ അറിയിച്ചുകൊണ്ട് രംഗത്ത് വരുന്ന ഒരാളാണ് ജോയ് മാത്യു..പ്രതേകിച്ചു , സർക്കാരിന്റെ അഴിമതികളെ വലിച്ചു കീറി ചുവരിലൊട്ടിക്കാറുണ്ട്..എന്നാലിപ്പോൾ കർണാടകയിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മറ്റൊരു പോസ്റ്റുമായിട്ട് രംഗത്ത് വരികയാണ് ജോയ് മാത്യു കർണാടകയിൽ സിപിഎമ്മിനുണ്ടായ കനത്ത തോൽവിയാണ് തനിക്ക് ഹരം സമ്മാനിച്ചതെന്ന് നടൻ ജോയ് മാത്യു. കർണാടകയിൽ നോട്ടയ്‌ക്ക് കിട്ടയതിനേക്കാൾ കുറവ് വോട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. കമ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണ് നടന്നത്. കമ്യൂണിസ്റ്റ് വ്യാജന്മാരെ കർണാടകയിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ജോയ് മാത്യു പറഞ്ഞു.‘ഞാനൊരു കോൺഗ്രസുകാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്യൂണിസ്റ്റുകളുടെകർണ്ണാടക ബലിയാണ്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി.
അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു, കുരിശേറ്റി’.‘എന്നാൽ കർണാടകത്തിൽ നോട്ടക്ക് (അതായത് ആരെയും വേണ്ടാത്തവർക്ക്) കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോൺഗ്രസ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ്. ഒന്ന് പിടിച്ചു നിൽക്കുന്നുണ്ട്. മറ്റവൻ അടപടലം ഇല്ലാതായി.ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?’- എന്ന് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.പോസ്റ്റിനു താഴെ നിരവധി ആളുകളാണ് കമ്മന്റുകളുമായി രംഗത്ത് വരുന്നുണ്ട്...സി പി എമ്മിന്റെ തോൽവിയെ ട്രോളി കൊണ്ട് നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു..ഒരേയൊരു സീറ്റ്. ഒരൊറ്റ സീറ്റ്. അത്ര മാത്രം മതി സിപിഎമ്മിന് ആഘോഷിക്കാന്‍. അല്ലാതെ കര്‍ണാടക ഭരിക്കണമെന്ന മോഹമൊന്നുമില്ല. പക്ഷെ ആ സ്വപ്നം കന്നടക്കാര്‍ ഓടിച്ചു വിട്ടു. കര്‍ണാടക നിയമസഭയില്‍ സാന്നിധ്യം അറിയിക്കാനുള്ള സിപിഎമ്മിന്റെ സ്വപ്നങ്ങള്‍ ഇത്തവണയും പൂവണിഞ്ഞില്ല.ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ.എ. അനില്‍ കുമാറിനു 19,621 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തില്‍ ഇക്കുറി വിജയിക്കാനുറച്ച് കടുത്ത പ്രചാരണമാണ് നടത്തിയത്. കോണ്‍ഗ്രസിനായി സിറ്റിങ് എംഎല്‍എ എസ്.എന്‍ സുബ്ബറെഡ്ഡി 19179 വോട്ടുകള്‍ക്കു മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്കാണ് രണ്ടാം സ്ഥാനം.
ഇതുള്‍പ്പെടെ 4 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിനു 3 സീറ്റുകളില്‍ ജനതാദള്‍ (എസ്) പിന്തുണ നല്‍കിയിട്ടും 0.06 % വോട്ടു മാത്രമാണ് ലഭിച്ചത്.7 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഐയ്ക്കു 0.02% വോട്ടു മാത്രമാണ് ലഭിച്ചത്. സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരിച്ച കെജിഎഫ് മണ്ഡലത്തില്‍ ഇരുകക്ഷികള്‍ക്കും വിജയിക്കാനായില്ല. സിപിഎം സ്ഥാനാര്‍ഥി തങ്കരാജിനു 1003 വോട്ടും സിപിഐ സ്ഥാനാര്‍ഥി ജോഷി ബാഷിനു 918 വോട്ടും മാത്രമേ നേടാനായുള്ളൂ. 15 സീറ്റുകളില്‍ മത്സരിച്ച എസ്യുസിഐയ്ക്കും 2 സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ ലിബറേഷനും നിസ്സാര വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha
























