ദക്ഷിണ ഇന്‍ഡ്യയില്‍ നിന്ന് ബിജെപി ഭരണം പൂര്‍ണ്ണമായും ഇല്ലാതായി. എല്ലാവരും എഴുത്തള്ളിയ കോണ്‍ഗ്രസ് തിരിച്ചു വന്നത് കണ്ണഞ്ചിപ്പിക്കുന്ന വിജയവുമായാണ്

കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചു കൊണ്ട് കര്‍ണ്ണാടകയില്‍ നേടയി വിജയത്തില്‍ സിപിഎമമിന് തികഞ്ഞ നിരാശയാണുണ്ടായത്. ദേശീയ നേതാക്കളുടെ കണക്കു കൂട്ടലുകളെയെല്ലാം തെറ്റിച്ചു കൊണ്ടാണ് കന്നഡ ദേശം വിധിയെഴുതിയത്. രണ്ട് ചരിത്രമാണ് പിറന്നിരിക്കുന്നത്. ദക്ഷിണ ഇന്‍ഡ്യയില്‍ നിന്ന് ബിജെപി ഭരണം പൂര്‍ണ്ണമായും ഇല്ലാതായി. എല്ലാവരും എഴുത്തള്ളിയ കോണ്‍ഗ്രസ് തിരിച്ചു വന്നത് കണ്ണഞ്ചിപ്പിക്കുന്ന വിജയവുമായാണ്.എന്നാല്‍
കര്‍ണാടക നിയമസഭയില്‍ സാന്നിധ്യം അറിയിക്കാനുള്ള സിപിഎമ്മിന്റെ സ്വപ്നങ്ങള്‍ ഇത്തവണയും പൂവണിഞ്ഞില്ല. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ.എ. അനില്‍ കുമാറിനു 19,621 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തില്‍ ഇക്കുറി വിജയിക്കാനുറച്ച് കടുത്ത പ്രചാരണമാണ് നടത്തിയത്.
കോണ്‍ഗ്രസിനായി സിറ്റിങ് എംഎല്‍എ എസ്.എന്‍ സുബ്ബറെഡ്ഡി 19179 വോട്ടുകള്‍ക്കു മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്കാണ് രണ്ടാം സ്ഥാനം. ഇതുള്‍പ്പെടെ 4 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിനു 3 സീറ്റുകളില്‍ ജനതാദള്‍ (എസ്) പിന്തുണ നല്‍കിയിട്ടും 0.06 % വോട്ടു മാത്രമാണ് ലഭിച്ചത്. 7 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഐയ്ക്കു 0.02% വോട്ടു മാത്രമാണ് ലഭിച്ചത്. സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരിച്ച കെജിഎഫ് മണ്ഡലത്തില്‍ ഇരുകക്ഷികള്‍ക്കും വിജയിക്കാനായില്ല. സിപിഎം സ്ഥാനാര്‍ഥി തങ്കരാജിനു 1003 വോട്ടും സിപിഐ സ്ഥാനാര്‍ഥി ജോഷി ബാഷിനു 918 വോട്ടും മാത്രമേ നേടാനായുള്ളൂ. 15 സീറ്റുകളില്‍ മത്സരിച്ച എസ്യുസിഐയ്ക്കും 2 സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ ലിബറേഷനും നിസ്സാര വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
എ്ന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം നില്ക്കാത്തതില്‍ നേതാക്കള്‍ക്ക് കടുത്ത നിരാശായാണുണ്ടായിരിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഏകീകരണം ഉണ്ടാകുമെന്നും സിപിഎം കരുതിയില്ല. നാലുസീറ്റില്‍ മത്സരിച്ചിടത്ത് എവിടെയെങ്കിലും ഒക്കെ ജയിച്ചു കയറാമായിരുന്നു. ജനതാദളില്‍ അമിത വിശ്വാസം പുലര്‍ത്തിയതാണ് സിപിഎമ്മിന് പറ്റിയ അമളി. സജീവ പ്രചാരണവുമായി കളം നിറഞ്ഞിട്ടും നേട്ടമുണ്ടാക്കാനാകാതെ ചെറു പാര്‍ട്ടികള്‍. കര്‍ഷക പാര്‍ട്ടിയായ സര്‍വോദയ കര്‍ണാടക പക്ഷയ്ക്കും മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ കല്യാണ പ്രഗതി പക്ഷയ്ക്കും മാത്രമാണ് ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിഞ്ഞത്. പല മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലായിരുന്നു ചെറു പാര്‍ട്ടികളുടെ സ്ഥാനം. 209 മണ്ഡലങ്ങളില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടിക്കു 0.58 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
പാര്‍ട്ടി നിര്‍ണായക സാന്നിധ്യമാകുമെന്ന് അവകാശപ്പെട്ടിരുന്ന ബെംഗളൂരു നഗര മേഖലയിലും ആപ്പിന്റെ സ്ഥാനാര്‍ഥികള്‍ പിന്നോട്ടു പോയി. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച ബിഎസ്പി ഇക്കുറി സംപൂജ്യമായി. 137 മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടിക്കു 0.31 % വോട്ടു മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബെംഗളൂരുവിലെ പുലികേശിനഗറില്‍ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 9 സീറ്റില്‍ മത്സരിച്ച എന്‍സിപിക്കു 0.27 ശതമാനം വോട്ടാണു ലഭിച്ചത്.
എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിപ്പിച്ചു കൊണ്ടിരുന്ന അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും എസ്ഡിപിഐയ്ക്കും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ സാധിച്ചില്ല. എഐഎംഐഎം 2 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഹൂബ്ലി-ധാര്‍വാഡ് ഈസ്റ്റ് മണ്ഡലത്തില്‍ 5600, ബസവന ബാഗേവാദിയില്‍ 1472 എന്നിങ്ങനെ വോട്ടാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 16 സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐ നരഹസിംഹരാജയില്‍ 25 % വോട്ടും മംഗളൂരുവില്‍ 10 % വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ ഇരു മണ്ഡലങ്ങളും കോണ്‍ഗ്രസ് നിലനിര്‍ത്തി. സാധാരണ കോണ്‍ഗ്രസിന് കിട്ടേണ്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഘടിക്കുമ്പോള്‍ അവിടെയൊക്കെ ബിജെപി ജയിച്ചു കയറുകയാണ് പതിവ്. ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നതെന്ന വാസ്തവം ജനം ഏറ്റെടുത്തതായാണ് ഫളം സൂചിപ്പിക്കുന്നത്.
സംഘപരിവാറിന്റെ ഹുങ്കിന് ഏറ്റ കനത്ത തിരിച്ചടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു രാജ്യത്തിന്റെ പൊതു അവസ്ഥയെക്കുറിച്ചു ശുഭസൂചനകളാണ് ഫലം നല്‍കുന്നത്. വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാം ശ്രമങ്ങളും ബിജെപി നടത്തും. കോണ്‍ഗ്രസും അവരുടെ നിയമസഭാംഗങ്ങളും എല്ലാവിധ ജാഗ്രതയും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ഒരു സീറ്റെങ്കിലും നേടിയില്ലെങ്കില്‍ സിപിഎമ്മിന്റെ ദേശീയ പദവി നഷ്ടപ്പെടുമെന്നതരത്തിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡ പ്രകാരം നോക്കുമ്പോള്‍ നിലവില്‍ സി.പി.എമ്മിന് അത്തരമൊരു ഭീഷണിയില്ല. സി.പി.എമ്മിന് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ത്രിപുര സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരുണ്ട്. ഒപ്പം നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പദവിയുമുണ്ട്. കൂടാതെ മൂന്ന് ലോക്സഭാംഗങ്ങളും സി.പി.എമ്മിനുണ്ട്. നിലവില്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവിയ്ക്ക് ഭീഷണിയില്ലെങ്കിലും വരും തിരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് നിര്‍ണ്ണായകമാണ്. എഎപിയ്ക്ക് ദേശീയ പാര്‍ട്ടി പദവി കിട്ടിയപ്പോള്‍ സിപി ഐ , എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടത് അടുത്തിടെയാണ്.
https://www.facebook.com/Malayalivartha
























