Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ദക്ഷിണ ഇന്‍ഡ്യയില്‍ നിന്ന് ബിജെപി ഭരണം പൂര്‍ണ്ണമായും ഇല്ലാതായി. എല്ലാവരും എഴുത്തള്ളിയ കോണ്‍ഗ്രസ് തിരിച്ചു വന്നത് കണ്ണഞ്ചിപ്പിക്കുന്ന വിജയവുമായാണ്

14 MAY 2023 07:57 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചു കൊണ്ട് കര്‍ണ്ണാടകയില്‍ നേടയി വിജയത്തില്‍ സിപിഎമമിന് തികഞ്ഞ നിരാശയാണുണ്ടായത്. ദേശീയ നേതാക്കളുടെ കണക്കു കൂട്ടലുകളെയെല്ലാം തെറ്റിച്ചു കൊണ്ടാണ് കന്നഡ ദേശം വിധിയെഴുതിയത്. രണ്ട് ചരിത്രമാണ് പിറന്നിരിക്കുന്നത്. ദക്ഷിണ ഇന്‍ഡ്യയില്‍ നിന്ന് ബിജെപി ഭരണം പൂര്‍ണ്ണമായും ഇല്ലാതായി. എല്ലാവരും എഴുത്തള്ളിയ കോണ്‍ഗ്രസ് തിരിച്ചു വന്നത് കണ്ണഞ്ചിപ്പിക്കുന്ന വിജയവുമായാണ്.എന്നാല്‍
കര്‍ണാടക നിയമസഭയില്‍ സാന്നിധ്യം അറിയിക്കാനുള്ള സിപിഎമ്മിന്റെ സ്വപ്നങ്ങള്‍ ഇത്തവണയും പൂവണിഞ്ഞില്ല. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ.എ. അനില്‍ കുമാറിനു 19,621 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തില്‍ ഇക്കുറി വിജയിക്കാനുറച്ച് കടുത്ത പ്രചാരണമാണ് നടത്തിയത്.

കോണ്‍ഗ്രസിനായി സിറ്റിങ് എംഎല്‍എ എസ്.എന്‍ സുബ്ബറെഡ്ഡി 19179 വോട്ടുകള്‍ക്കു മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്കാണ് രണ്ടാം സ്ഥാനം. ഇതുള്‍പ്പെടെ 4 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിനു 3 സീറ്റുകളില്‍ ജനതാദള്‍ (എസ്) പിന്തുണ നല്‍കിയിട്ടും 0.06 % വോട്ടു മാത്രമാണ് ലഭിച്ചത്. 7 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഐയ്ക്കു 0.02% വോട്ടു മാത്രമാണ് ലഭിച്ചത്. സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരിച്ച കെജിഎഫ് മണ്ഡലത്തില്‍ ഇരുകക്ഷികള്‍ക്കും വിജയിക്കാനായില്ല. സിപിഎം സ്ഥാനാര്‍ഥി തങ്കരാജിനു 1003 വോട്ടും സിപിഐ സ്ഥാനാര്‍ഥി ജോഷി ബാഷിനു 918 വോട്ടും മാത്രമേ നേടാനായുള്ളൂ. 15 സീറ്റുകളില്‍ മത്സരിച്ച എസ്യുസിഐയ്ക്കും 2 സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ ലിബറേഷനും നിസ്സാര വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.  

എ്ന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം നില്ക്കാത്തതില്‍ നേതാക്കള്‍ക്ക് കടുത്ത നിരാശായാണുണ്ടായിരിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഏകീകരണം ഉണ്ടാകുമെന്നും സിപിഎം കരുതിയില്ല. നാലുസീറ്റില്‍ മത്സരിച്ചിടത്ത് എവിടെയെങ്കിലും ഒക്കെ ജയിച്ചു കയറാമായിരുന്നു. ജനതാദളില്‍ അമിത വിശ്വാസം പുലര്‍ത്തിയതാണ് സിപിഎമ്മിന് പറ്റിയ അമളി. സജീവ പ്രചാരണവുമായി കളം നിറഞ്ഞിട്ടും നേട്ടമുണ്ടാക്കാനാകാതെ ചെറു പാര്‍ട്ടികള്‍. കര്‍ഷക പാര്‍ട്ടിയായ സര്‍വോദയ കര്‍ണാടക പക്ഷയ്ക്കും മുന്‍  മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ കല്യാണ പ്രഗതി പക്ഷയ്ക്കും മാത്രമാണ് ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിഞ്ഞത്. പല മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലായിരുന്നു ചെറു പാര്‍ട്ടികളുടെ സ്ഥാനം. 209 മണ്ഡലങ്ങളില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടിക്കു 0.58 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

പാര്‍ട്ടി നിര്‍ണായക സാന്നിധ്യമാകുമെന്ന് അവകാശപ്പെട്ടിരുന്ന ബെംഗളൂരു നഗര മേഖലയിലും ആപ്പിന്റെ സ്ഥാനാര്‍ഥികള്‍ പിന്നോട്ടു പോയി. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച ബിഎസ്പി ഇക്കുറി സംപൂജ്യമായി. 137 മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടിക്കു 0.31 % വോട്ടു മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബെംഗളൂരുവിലെ പുലികേശിനഗറില്‍ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 9 സീറ്റില്‍ മത്സരിച്ച എന്‍സിപിക്കു 0.27 ശതമാനം വോട്ടാണു ലഭിച്ചത്.  

എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിപ്പിച്ചു കൊണ്ടിരുന്ന   അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും എസ്ഡിപിഐയ്ക്കും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ സാധിച്ചില്ല. എഐഎംഐഎം 2 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഹൂബ്ലി-ധാര്‍വാഡ് ഈസ്റ്റ് മണ്ഡലത്തില്‍ 5600, ബസവന ബാഗേവാദിയില്‍ 1472 എന്നിങ്ങനെ വോട്ടാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 16 സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐ നരഹസിംഹരാജയില്‍ 25 % വോട്ടും മംഗളൂരുവില്‍ 10 % വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ ഇരു മണ്ഡലങ്ങളും കോണ്‍ഗ്രസ് നിലനിര്‍ത്തി. സാധാരണ കോണ്‍ഗ്രസിന് കിട്ടേണ്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഘടിക്കുമ്പോള്‍ അവിടെയൊക്കെ ബിജെപി ജയിച്ചു കയറുകയാണ് പതിവ്. ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നതെന്ന വാസ്തവം ജനം ഏറ്റെടുത്തതായാണ് ഫളം സൂചിപ്പിക്കുന്നത്.

സംഘപരിവാറിന്റെ ഹുങ്കിന് ഏറ്റ കനത്ത തിരിച്ചടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു രാജ്യത്തിന്റെ പൊതു അവസ്ഥയെക്കുറിച്ചു ശുഭസൂചനകളാണ് ഫലം നല്‍കുന്നത്. വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാം ശ്രമങ്ങളും ബിജെപി നടത്തും. കോണ്‍ഗ്രസും അവരുടെ നിയമസഭാംഗങ്ങളും എല്ലാവിധ ജാഗ്രതയും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ഒരു സീറ്റെങ്കിലും നേടിയില്ലെങ്കില്‍ സിപിഎമ്മിന്റെ ദേശീയ പദവി നഷ്ടപ്പെടുമെന്നതരത്തിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡ പ്രകാരം നോക്കുമ്പോള്‍ നിലവില്‍ സി.പി.എമ്മിന് അത്തരമൊരു ഭീഷണിയില്ല. സി.പി.എമ്മിന് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ത്രിപുര സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരുണ്ട്. ഒപ്പം നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പദവിയുമുണ്ട്. കൂടാതെ മൂന്ന് ലോക്സഭാംഗങ്ങളും സി.പി.എമ്മിനുണ്ട്. നിലവില്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവിയ്ക്ക് ഭീഷണിയില്ലെങ്കിലും വരും തിരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് നിര്‍ണ്ണായകമാണ്. എഎപിയ്ക്ക് ദേശീയ പാര്‍ട്ടി പദവി കിട്ടിയപ്പോള്‍ സിപി ഐ , എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടത് അടുത്തിടെയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends